Friday, May 27, 2016

മുൾട്ടിനാഷണൽ കമ്പനികളുമായി ചേർന്ന് ഒരു കമ്പനി തുടങ്ങിയാലോ ?? ....."സ്റ്റാർട്ടപ്പ്"


അന്ന് ചില ചട്ടക്കൂടുകൾക്കുള്ളിലായിരുന്നു പഠനവും കരിയറും. പ്ലസ്ടു കഴിഞ്ഞാൽ എൻജിനിയറിങോ മെഡിസിനോ എന്ന കാര്യത്തിൽ മാത്രം തർക്കം. പഠിച്ചിറങ്ങിയാൽ ക്യാമ്പസ് പ്ലേസ്മെന്റ്, മൾട്ടിനാഷണൽ കമ്പനിയിലെ ജോലി. ഏതാനും വർഷം കഴിഞ്ഞു രാജിവെച്ച് എം ബി എ യ്ക്ക് ചേർന്നാലായി. വീണ്ടും മൾട്ടിനാഷണൽ കമ്പനിയിൽ. ഓൺസൈറ്റ് അസൈന്മെന്റുകളുമായി വിദേശത്ത് ഏതാനും വർഷം. സുഖജീവിതം.
        അഞ്ചുവർഷമായി കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ മുഴങ്ങുന്ന വാക്കാണു സ്റ്റാർട്ടപ്പ്. കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇപ്പോൾ പ്രതിമാസം കിട്ടുന്നത് 150 അപേക്ഷകൾ വീതം. കോളേജ് പഠനകാലത്തു സുഹൃത്തുക്കൾക്കൊപ്പം ആശയങ്ങൾ വികസിപ്പിക്കാനും കമ്പനികൾ തുടങ്ങാനും പുതുതലമുറ ചങ്കൂറ്റം കാട്ടുന്നു. മാതാപിതാക്കളോട് ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പങ്കുവെക്കുന്നു. ജോലിക്കുവേണ്ടി അലയാതെ കൂടെ പടിച്ചവർക്കു ജോലിനല്കുന്നവരായി മാറുന്നു. ഇതു നവസംരംഭങ്ങളുടെ കാലം. 
വിൽക്കാനുണ്ട് ആശയങ്ങൾ 
പുതുതായി തുടങ്ങുന്ന എന്ത് ചെറിയ ബിസ്നെസ്സിനെയും സ്റ്റാർട്ടപ്പ് എന്ന് വിശേഷിപ്പിക്കാനാകില്ല. അല്പം വേറിട്ട ചിന്തയും വേണം സാങ്കേതികരംഗത്താണ് ഏറ്റവുമധികം സ്റ്റർട്ടുപ്പുകൾ രൂപപ്പെടുന്നത്. മൊബൈൽഫോൺ ടെക്നോളജി, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ഇ-കോമേഴ്‌സ്, സിനിമ,ഇന്റര്ടെയ്മെന്റ് തുടങ്ങിയ മേഖലകളിൽ സ്റ്റർട്ടുപ്പുകൾ ഒട്ടേറെ. ആശയം മാത്രം പോരാ. കൃത്യമായ ആസൂത്രണം, ടീംവർക്ക്,മാർഗനിർദേശങ്ങൾ നൽകാനുള്ള സംവിധാനം എന്നിവയെല്ലാം ആവശ്യം. 
അടയിരിക്കാൻ ഇങ്കുബേറ്റർ 
സ്റ്റാർട്ടപ്പ് കമ്പനികളെ അടയിരുത്തി വിരിയിക്കുന്ന കേന്ദ്രങ്ങളാണ് ഇൻകുബേഷൻ സെന്ററുകൾ. തിരുവനന്തപുരം ടെക്നോപാർക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ബിസ്നെസ്സ് ഇൻകുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സംരംഭക വിപ്ലവത്തിനു തിരികൊളുത്തിയത്. നാലു വർഷം മുൻപു കളമശ്ശേരി കിൻഫ്ര ക്യാമ്പസ്സിൽആരംഭിച്ച സ്റ്റാർട്ടപ്പ് വില്ലേജ് കൂടുതൽ ഊർജം പകർന്നു.
          സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ നമുക്കു വേണ്ടത്ര വ്യവസായ ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല. ഇൻകുബേറ്ററുകൾ സഹായകമാകുന്നത് ഇവിടെയാണ് സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായോ ചെറിയ നിരക്കുകളിലോ ലഭിക്കും. ബ്രാൻഡിങ്ങിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും ഇൻകുബേറ്ററുകൾ സഹായിക്കും സ്റ്റാർട്ടപ്പ് അക്സിലറേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങൾ സഹായിക്കും 
കൂട്ടിന് സർക്കാരും 
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ സ്റ്റർട്ടുപ്പുകൾക്കു സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം10,000 പദ്ധതികൾക്കു സഹായവുമായി രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ മൂലധനം കണ്ടെത്താൻ ഇതെല്ലാം സഹായിക്കുന്നു. വിദ്യാർത്ഥിസംരംഭരകർക്ക് ഗ്രേസ് മാർക്കും ഹാജരും നൽകുന്ന സംരംഭക നയവുമായി സംസ്ഥാന സർക്കാരും രംഗത്തുണ്ട്. 
വഴികാട്ടാൻ ഇന്നവേഷൻ സോൺ 
ഇൻകുബേഷൻ സെന്ററുകളോടു ചേർന്ന് ഇന്നവേഷൻ സോണുകളും ഇന്നുണ്ട്. വേറിട്ട ആശയങ്ങളുള്ളവർക്ക് അവ യാഥാർഥ്യമാക്കാനുള്ള സാങ്കേതിക സഹായം നൽകുന്ന ഇടങ്ങളാണിവ പല പരീക്ഷണങ്ങൾക്കും ആവശ്യമായ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ പക്കലുണ്ടാകണമെന്നില്ല. ഇതിനുള്ള സൗകര്യങ്ങളാകും ഇന്നവേഷൻ സോണുകൾ ഒരുക്കുക. 
ചൂടേകാൻ ആക്സിലറേറ്റർ 
സ്റ്റാർട്ടപ്പ് തുടങ്ങി കുറച്ചു കഴിയുമ്പോൾ പഴയഊർജം ഉണ്ടാകണമെന്നില്ല. ഇവർക്കു കരുത്തേകാനാണ് ഗൂഗിൾ ഉൾപ്പടെയുള്ളവയുടെ ആക്സിലറേറ്റർ സെന്ററുകളും പ്രോഗ്രാമുകളും. സ്റ്റർട്ടുപ്പുകൾക്കു പങ്കെടുക്കാവുന്ന മത്സരങ്ങളോ പ്രത്യേക പരിശീലന പദ്ധതികളോ ഉണ്ടാകും. മത്സരത്തിൽ വിജയിക്കുന്നവർക്കു വൻകിട കമ്പനികളുടെ സഹായവും പിന്തുണയും ലഭിക്കും. 
പണം നൽകുന്ന മാലാഖമാർ 
സ്റ്റർട്ടുപ്പുകളുടെ മാലാഖമാരാണ് ഏഞ്ചൽഇൻവെസ്റ്റർമാർ. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ടപ്രവർത്തങ്ങൾക്കു ശേഷം ഉത്പന്നവും സേവനവും വിപണിയിലെത്തിക്കാൻ കൂടുതൽ സാമ്പത്തികപിന്തുണ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലായാണ് എഞ്ചൽ ഇൻവെസ്റ്റർമാർ രക്ഷക്കെത്തുന്നത്. ഭാവിയിൽ കമ്പനി തന്നെ സ്വന്തമാക്കാനുള്ള സാധ്യതകളും ഇവരുടെ മനസ്സിലുണ്ടാകും. രത്തൻ ടാറ്റ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടനകളുണ്ട്.
         എത്ര ആസൂത്രണത്തോടെ ആരംഭിച്ചാലും കമ്പനി വേണ്ടത്ര ശ്രദ്ധ നേടിയില്ലന്നു വരും. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കൂടിയാണ് ഇൻകുബേഷൻ സെന്ററുകളും നൽകുന്നത്. ജോലികിട്ടാത്തതുകൊണ്ടല്ലേ കമ്പനി തുടങ്ങിയതെന്നുൽപ്പടെ പല ചോദ്യങ്ങളും നേരിടേണ്ടിവരാം. പക്ഷെ ഇത്തരം പ്രതിസന്ധികളെ നേരിട്ടു മികച്ച വിജയം സ്വാന്തമാക്കുന്ന ഒട്ടേറെ സ്റ്റർട്ടുപ്പുകൾ കേരളത്തിലുണ്ടെന്നതു ശ്രദ്ധേയം. പല എൻജിനിയറിങ് കോളേജുകളും സഹായവും നൽകുന്നുണ്ട്. 
ഗൂഗിൾ ഇഷ്ടപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് കോമ്പനിയോ ??
മികച്ച സ്റ്റർട്ടുപ്പുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിൽ ഈയുടെ
ഒരു മലയാളി യുവാവ് ഇടം പിടിച്ചു. പത്തനംതിട്ട കോന്നിയിൽ കുടുംബവേരുകളുള്ള ടിറ്റോ ബേബി ഇടിക്കുള (25).നാവികസേന മുൻ ഉദ്യോഗസ്ഥർ സി.കെ. ഇടിക്കുളയുടെ ഒൻജി സി ഉദ്യോഗസ്ഥഎലിസബത്തിന്റെയും മകൻ.
        അഞ്ചു സുഹൃത്തുക്കൾക്കൊപ്പം ടിറ്റോ മുംബൈയിൽ തുടക്കമിട്ട 'പ്രോഗ്രാമിങ് ഹബ്'.കംപ്യൂട്ടർ പ്രോഗ്രാമുകൾ സൗജന്യമായി പഠിക്കാൻ സൗകര്യം നൽകുന്ന വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുമാണ് ഇവർ തുടങ്ങിയത്. 20 കംപ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജുകളും ആയിരത്തിലധികം പ്രോഗ്രാമുകളും പഠിക്കാം. ഇംഗ്ലീഷിനു പുറമെ 15 വിദേശഭാഷകളിലും സേവനം ലഭ്യമാക്കുന്നു. ഔപചാരിക വിദ്യാഭ്യാസമില്ലാത്തവർക്കും കംപ്യൂട്ടർ പ്രോഗ്രാമുകൾ അനായാസം പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നു ടിറ്റോ പറയുന്നു. 
എങ്ങനെയാണു'പ്രോഗ്രാമിങ് ഹബ്'എന്ന സ്റ്റാർട്ടപ്പ് ആശയത്തിലേക്ക് എത്തിയത് ? 
ബി എസ് സി ഐടി കഴിഞ്ഞു മുംബൈയിൽ എൽ ആൻഡ് ടി കമ്പനിയിലാണ് കരിയർ തുടങ്ങിയത്. ജോലി ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ ഇടക്കിടെ മാറും. പുതിയ അപ്ഡേറ്റുകൾ വരുന്നതനുസരിച്ച് ജോലിയുടെ രീതി മാറാണം.പുതിയ വേർഷനുകൾ പഠിച്ചെടുത്തു വേണം പിന്നെ ജോലി ചെയ്യാൻ. ഇത് ഒരാളുടെയോ ഒരു കമ്പനിയുടെയോ സ്ഥിതിയല്ല. പുതിയ അപ്ഡേറ്റുകൾ നൂറുകണക്കിന് പേജുള്ള പുസ്തകങ്ങൾ നോക്കി പഠിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്താണ് വഴിയെന്ന് ആലോചന തുടങ്ങി.
         അങ്ങനെ സ്വന്തം ആവശ്യത്തിനുണ്ടാക്കിയ ആപ്ലിക്കേഷനാണ് 'പ്രോഗ്രാമിങ് ഹബ്'. പിന്നീട് സുഹൃത്തുക്കളുമായി പങ്കുവെച്ചു. നല്ല പ്രതികരണം ലഭിച്ചപ്പോൾ ഗൂഗിൾ ആപ് സ്റ്റോറിൽ ഇട്ടു.
     ലോകത്തിന്റെ പലമേഖലകളിൽനിന്ന് ആളുകൾ അതുപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് സാധ്യതകൾ തിരിച്ചറിഞ്ഞത്. 
നേരെ സ്റ്റാർട്ടപ്പ് രംഗത്തേക്ക് തിരിയുകയായിരുന്നോ ? 
അല്ല. ജോലി രാജിവെച്ച് ഇ-ബിസിനസിൽ എം ബി എ എടുത്ത ശേഷമാണ് സ്റ്റാർട്ടപ്പ് രംഗത്തേക്ക് ഇറങ്ങിയത്. രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നെയതു നാലായി. ഇപ്പോൾ ഞങ്ങൾ ആറുപേരുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ ?
ആദ്യം സ്വന്തം വീടുകളിലിരുന്നായിരുന്നു ജോലി. ശരിയാകുന്നില്ലന്നു മനസ്സിലായപ്പോൾ ഫ്ലാറ്റ് വാടക്കക്കെടുത്ത് ഓഫീസാക്കി മാറ്റി. അതോടെ ശരിക്കും കമ്പനിയുടെ സ്വാഭാവത്തിലേക്ക് വന്നു; പ്രവർത്തനം സജ്ജമായി. 
മൂലധനം, വരുമാനം ? 
വലിയ സാമ്പത്തിക പിൻബലത്തോടെയായിരുന്നില്ല തുടക്കം. ഗൂഗിൾ പ്ലേസ്റ്റോറിൽ 'പ്രോഗ്രാമിങ് ഹബ്' ആപ് പുതുമകളോടെ പുനരവതരിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഉപയോക്താക്കളായതോടെ പരസ്യക്കാരെ കണ്ടെത്തുക എളുപ്പമായി.
       ഗൂഗിൾ വഴിയുള്ള ആപ്പുകളിലും വിവിധ സേവനങ്ങളിലും പരസ്യം ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്താൻ ഗൂഗിളിനു തന്നെ മാർക്കറ്റിങ് വിഭാഗമുണ്ട്(ഗൂഗിൾ ആഡ് മോബ്).
       പരസ്യദാതാക്കൾ അവർക്കാണ് പണം നൽകുക. കമ്മീഷൻ കിഴിച്ചുള്ള തുക ഗൂഗിൾ ടീം തരും. ആ തുകയാണ് ഇപ്പോൾ വരുമാനം.
       സൗജന്യ ആപ്പിനു പുറമെ ഉപയോഗിക്കാൻ എളുപ്പമുള്ള പതിപ്പുകളും ഇറക്കിയിട്ടുണ്ട്. അവ ഡൗൺലോഡ് ചെയ്യുമ്പോൾ നിശ്ചിത തുക ഈടാക്കും 
സർക്കാർ സഹായങ്ങളോ ? 
ഈ സംരംഭം തുടങ്ങിയിട്ട് എട്ടു മാസമേആയിട്ടുള്ളു. കേന്ദ്രത്തിന്റെ സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുന്നതേയുള്ളൂ. അതു പൂർത്തിയായാൽ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 
ഭാവി പദ്ധതികൾ ? 
അടുത്ത മാസം കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്തുപരിശീലനം. ബിസ്നെസ്സ് വിപുലീകരണ പദ്ധതികൾ അവർക്കു മുന്നിൽ അവതരിപ്പിക്കും.
       ആറു മാസത്തേക്കു ഗൂഗിളിന്റെ മാർഗനിർദേശങ്ങളും സഹായവും ഞങ്ങളുടെ സ്റ്റർട്ടപ്പിനുണ്ടാകും.
(Source : malayalamanorama padavukal .23.may.2016)

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മുതൽ ഇ.എം.സ് വരെ തിരുവിതാംകൂറിന്റെ രാഷ്ട്രീയം അയ്യപ്പൻപിള്ളയുടെ ഓർമയിൽ നിന്ന്

സ്വാതന്ത്രാനന്തരം ഇന്ത്യ യൂണിയനിൽ ചേരാൻ തിരുവിതാംകൂർ മടിച്ചു നിന്ന കാലം. രാജഭരണത്തിൽ നിന്നു ജനായത്ത ഭരണത്തിലേക്ക് മാറാതെ തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുന്നതിനെ കുറിച്ചു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടംതാണുപ്പിള്ളയുടെ മനസ്സറിയാനുള്ള ദൗത്യം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1947ജൂലൈയിൽ ഏൽപിച്ചത് അഡ്വ. കെ അയ്യപ്പൻപിള്ളയെയായിരുന്നു. ഈ മാസം24ന് 102 പിറന്നാൾ ആഘോഷിക്കുന്ന അയ്യപ്പൻ പിള്ള ഓർമ പുസ്തകം തുറക്കുന്നു.
          പട്ടവും സഹപ്രവർത്തകരും അന്ന് സതന്ത്രസമരത്തിൽ പങ്കെടുക്കുത്തു പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആർ ഗോപാലപ്പിള്ളയ്‌ക്കൊപ്പം ജയിലിലെത്തിയ അയ്യപ്പൻ പിള്ളയോടു പട്ടം തുറന്നടിച്ചു: "സി പി രാമസ്വാമി സ്റ്റേറ്റ് കോൺഗ്രസിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെയുള്ള സ്വതന്ത്ര നിലപാടിനെ അംഗീകരിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ എറെ വൈകിപ്പോയി. ഇനി ഇന്ത്യൻ യൂണിയനിൽ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ്....."
         ഇക്കാര്യം സഹപ്രവർത്തകരോട് പറയരുതെന്ന് അയ്യപ്പൻപ്പിള്ള അഭ്യർത്തിച്ചപ്പോൾ പട്ടം കൂട്ടിച്ചേർത്തു:പി. എസ് നടരാജ പിള്ളയോട് മാത്രം പറയും(സ്വതന്ത്രസമരസേനാനിയും പിന്നീട് പട്ടം മന്ത്രിസഭയിൽ അംഗമായി). അയ്യപ്പൻപിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി ജൂലൈ 28ന് ശ്രീ ചിത്തിര തിരുനാൾ കമ്പിസന്ദേശത്തിലൂടെ 1947 ജൂലായ് 28ന് തിരുവിതാംകൂർ ലയന തീരുമാനം ഡൽഹിയെ അറിയിച്ചു. ഒപ്പ് വെച്ച കത്ത് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് അയക്കുകയും ചെയ്തു. അന്നു രാത്രിയിലാണ് സി. പി ക്ക് വെട്ടേറ്റത്
     നിയമോപദേഷ്ടാവും ദിവാനും തിരുവിതാംകൂറിൽ 16 വർഷം(1931 - 1947) ഉരുക്കുമുഷ്ടിയായി നിന്ന സി.പി രാമസ്വാമി അയ്യർ സ്ഥാനമൊഴിഞ്ഞ് 1947 ഓഗസ്റ്റ്19ന് ഊറ്റിയിലേക്ക് പോയി.
     ഇതിനിടെ അയ്യപ്പൻ പിള്ളയെ ശ്രീ ചിത്തിര തിരുന്നാൾ വീണ്ടുമൊരു ദൗത്യം കൂടിയേല്പിച്ചു. അധികാര കൈമാറ്റത്തിനു മുമ്പ് ഓഫീഷ്യറ്റിങ് ദിവാനായി ജി. പരമേശ്വരൻ പിള്ള, പി ജി എൻ ഉണ്ണിത്താൻ എന്നിവരിൽ ആരെ വേണമെന്നു പാട്ടെത്തിന്റെ അഭിപ്രായമറിയാനായിരുന്നു നിർദ്ദേശം. പി.എസ് നടരാജ പിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിർദ്ദേശിക്കുകയും ചെയ്തു. ഉണ്ണിത്താൻ സ്ഥാനമേറ്റു.
      ഇടക്കാല മന്ത്രിസഭ രൂപീകരിക്കുന്നതിനു കവടിയാർ കൊട്ടാരത്തിൽ ആലോചന തുടങ്ങി. സ്റ്റേറ്റ് കോൺഗ്രസിലെ മൂന്ന് നേതാക്കളുടെ പേര് കൊട്ടാരം മുന്നോട്ട് വെച്ചു പട്ടത്തിന്റെ അഭിപ്രായമാറിയാൻ അയ്യപ്പൻ പിള്ളക്ക് കൊട്ടാരത്തിൽ നിന്ന് വിളിയെത്തി. അയ്യപ്പൻ പിള്ള അത് ഇങ്ങനെ ഓർമിക്കുന്നു:  "പട്ടം താണുപിള്ള, ടി.എം വർഗീസ്, സി കേശവൻ എന്നീ പേരുകളുമായി പാട്ടത്തിനു മുന്നിലെത്തി പട്ടവും ടി. എം വർഗീസും കൂടിയാലോചിച്ചപ്പോൾ സി കേശവനെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചത് പരിഗണിച്ചായിരുന്നു ഈ നിലപാട് പകരം, എസ് എൻ ഡി പി യോഗം  പ്രസിഡന്റും റിട്ട. ജില്ല ജഡ്ജിയുമായ എം ഗോവിന്ദന്റെ പേര് അവർ മുന്നോട്ട് വെച്ചു പി.എസ് നടരാജെപിള്ള മൂന്ന് പേരുകളും എഴുതി നൽകി. കത്ത് കണ്ടയുടൻ മഹാറാണി ചോദിച്ചു: സി കേശവന്റെ പേര് എന്തേ ഒഴിവാക്കി? പട്ടവും ടി എം വർഗീസും സി കേശവാനുമല്ലേ കോൺഗ്രസിലെ ഏറ്റവും മുൻനിരനേതാക്കളെന്നും റാണി ചോദിച്ചു. കോഴഞ്ചേരി പ്രസംഗത്തിന്റെ കാര്യം പറഞ്ഞപ്പോൾ, അതു പഴയകാര്യമാണെന്നും അവഗണിക്കണമെന്നും റാണി നിർദേശിച്ചു. റാണി തന്നെ ഗോവിന്ദന്റെ പേര് വെട്ടി സി. കേശവന്റെ പേര് എഴുതിച്ചേർത്തു. വീണ്ടും ലിസ്റ്റ് പട്ടത്തിനു കൈമാറി. എന്നാൽ ഗോവിന്ദനെ ഉൾപ്പെടുത്താൻ കൊട്ടാരത്തിൽ നിന്നു നിർദ്ദേശം വന്നു ".
       പട്ടത്തിന്റെ അധ്യക്ഷതയിൽ നിയമസഭാ അസംബ്ലി മണ്ഡലങ്ങൾ നിർണ്ണയിക്കാൻ റിഫോംസ് കമ്മീഷൻ രൂപീകരിച്ചെങ്കിലും ഇക്കാര്യത്തിൽ ശുപാർശകൾ നൽകാൻ പി.എസ് നടരാജപിള്ള, കളത്തിൽ വേലായുധൻ നായർ, അയ്യപ്പൻ പിള്ള എന്നിവരെ ചട്ടം ചുമതലപ്പെടുത്തി. ഇതു പിന്നീട് കമ്മീഷൻ പരിഗണിക്കുകയും ചെയ്തു. എന്നാൽ എ. നേശമാണിയുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിലെ തമിഴരുടെ താല്പര്യം സംരക്ഷിക്കാനെന്നപേരിൽ നീക്കം തുടങ്ങിയതു തലവേദനയായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്വാധീനം തെക്കൻ താലൂക്കുകളിൽ തകർക്കാൻ സി പി ഇതിനു ചാരടുവലിച്ചതായി അന്നു സംസാരമുണ്ടായിരുന്നുവെന്നും അയ്യപ്പൻ പിള്ള ഓർമിക്കുന്നു.
      തിരുവിതാംകൂർ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പുകാലത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്കിടയിൽ അണികളിലും വ്യാപകമായ പരാതികൾ ഉയർണവേളയിലാണു പട്ടത്തിന്റെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം വന്നത് - സ്‌റ്റേറ്റ് കോൺഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കും. ഇതിനിടെ പട്ടത്തിനെതിരെ പാർട്ടിയിൽ പടനീക്കമുണ്ടായി. അവരെ ഒതുക്കികൊണ്ടാണു പട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ അല്ലാത്തവരും സിപിക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയവരുമൊക്കെയുണ്ടായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ തമിഴ്‌നാട് കോൺഗ്രസ് സീറ്റുകൾ പിടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഭൂരിപക്ഷം നേടി.
     നിയമസഭയുടെ ഉദ്ഘാടനം ഓഫീഷ്യേറ്റിംഗ് ദിവാൻ ഉണ്ണിത്താൻ നിർവഹിച്ചു. 1948 മാർച്ച് 24നു പട്ടം താണുപിള്ള പ്രധാനമന്ത്രിയാമായും ടി. എം വർഗീസ്, സി. കേശവൻ എന്നിവർ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജകീയ ഭരണത്തിനു പൂര്ണവിരാമം. ജനായത്ത ഭരണത്തിന്റെ തുടക്കവും"
      "മന്ത്രിസഭ സ്ഥാനമേറ്റതിനു പിന്നാലെ പാർട്ടിയിലും നിയമാസഭാകക്ഷിയിലും തർക്കങ്ങൾ തുടങ്ങി. ഭിന്നത രൂക്ഷമാകുന്നതിനിടെ പി. എ. എസ് നടരാജ പിള്ള ,ജി. രാമചന്ദ്രൻ, എം.കെ. കോരൻ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ടി.എം.വർഗീസിനോടും സി. കേശവനോടും ആലോചിക്കാതെയാണു പട്ടം തീരുമാനത്തതെന്നു പരാതി ഉയർന്നതോടെ ഭിന്നത രൂക്ഷമായി. പാർട്ടിയിലെ കലഹവും മൂപ്പിളമത്തർക്കവും മന്ത്രിസഭയിലെ ഭിന്നതയും മൂർച്ഛിച്ചതോടെ പട്ടത്തെ നീക്കാൻ കുമ്പലത്തു ശങ്കുപിള്ളയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി. നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് വന്നപ്പോൾ രാജിനൽകാൻ ഞാനടക്കമുള്ള അടുത്ത സഹപ്രവർത്തകർ നിർദേശിക്കുകയായിരുന്നു.ഏഴുമാസം പിന്നിട്ട മന്ത്രിസഭ അങ്ങനെ നിലംപൊത്തി.
1948ഒക്ടോബർ 17നു പട്ടം താണുപിള്ള രാജി സമർപ്പിച്ചു. തുടർന്നു പറവൂർ ടി.കെ നാരായണൻ പിള്ള പ്രധാനമന്ത്രിയായി.1949 ജനുവരി തിരുകൊച്ചി സംസ്ഥാനമായപ്പോൾ അദ്ദേഹം ആദ്യ മുഖ്യമന്ത്രിയായി ടി.കെയുടെ മന്ത്രിസഭയിൽ അംഗമായ ആനി മസ്‌ക്രീൻ മറ്റൊരു മന്ത്രിയായ ജോൺ ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസ് പക്ഷേ രാജിക്കു സന്നദ്ധനായില്ല. പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേതൃത്വത്തിൽ ഇതോടെ കലാപം തുടങ്ങി. ടി. കെ മന്ത്രിസഭ രാജിനൽകി. തുടർന്ന് സി.കേശവൻമുഖ്യമന്ത്രിയായി ചുമതലയേറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ എ.ജെ.ജോൺ, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 1954ൽ വീണ്ടും തിരഞ്ഞെടുപ്പു വന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി മാറിയ പട്ടം താണുപിള്ള അങ്ങനെ വീണ്ടും മുഖ്യമന്ത്രിയായി. തെക്കൻ തിരുവിതാംകൂറിലെ പോലീസ് വെടിവെപ്പിന്റെ പേരിൽ വന്ന അവിശ്വാസ പ്രമേയം പാസായതോടെ പട്ടം രാജി നൽകി.
തുടർന്ന്1955നവംബർ ഒന്നിന് ഐക്യകേരളം രൂപംകൊണ്ടു. വൈകാതെ പനമ്പിള്ളി മന്ത്രസഭ വീണു.1957ൽ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. പിന്നീടു മന്ത്രിസഭകൾ മാറിമാറി വന്നു ഇപ്പോഴിതാ പതിനാലാം നിയമാസഭയും പുതിയൊരു മന്ത്രിസഭയുടെ പിറവിയും "
        അയ്യപ്പൻ പിള്ള വിശ്രമിക്കുന്നില്ല. 1948ൽ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്ഥാനർത്തിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭ മുൻകൗൺസിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബി.ജെ.പി മുൻ സംസ്ഥാന വൈസ്പ്രെസിഡന്റായ ഇദ്ദേഹം ബിജെപി ക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

(Source: malayalamanorama, Sunday may 22 .2016)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...