എന്താണ് വിരലടയാളം?
വസ്ഥുക്കളെ മുറുകെപ്പിടിക്കുവാൻ ആവശ്യമായ ഘർഷണം ലഭിക്കുന്നതിനായി വരമ്പുകളുടെയും ചാലുകളുടെയും രൂപത്തിൽ വിരലുകളിലെ ത്വക്കിന്റെ വിന്യാസമാണ് വിരലടയാളം. ഇത്തരത്തിലുള്ള വിരലടയാളങ്ങൾ ഒരോ മനുഷ്യനിലും വ്യത്യസ്ഥമായിരിക്കും. ബി. സി 1000 ൽ തന്നെ ചൈനക്കാരും ബാബിലോണിയക്കാരുമെല്ലാം വിരലടയാളങ്ങളുടെ ഈ പ്രത്യേകത മനസ്സിലാക്കിയിരുന്നതായി ഗവേഷകർ കണ്ടത്തിയിട്ടുണ്ട്. 1880 ൽ ഡോ. ഹെൻറി ഫോൾഡ്സ് ആണ് വിരലടയാളങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ ഇങ്ങനെ ഉപയോഗിക്കാമെന്നും അതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ആദ്യമായി വിശദീകരിച്ചത്. ആദ്യകാലങ്ങളിൽ വിരലടയാളങ്ങൾ തിരിച്ചറിയുന്നതും താരതമ്യപ്പെട്ടുത്തുന്നതും വളരെ വൈദഗ്ദ്യം ആവശ്യമുള്ള ജോലി ആയിരുന്നുവെങ്കിൽ ഇന്നു വിരലടയാളങ്ങൾ താരതമ്യം ചെയ്യുന്ന ശ്രമകരമായ ജോലി കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വളരെ കൃത്യതയോടെ ചെയ്യുന്നു.
ആധുനിക വിരളടയാള സാങ്കേതിക വിദ്യകളെല്ലാം അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് - 1. ഫിംഗർപ്രിന്റ് റീഡിങ് 2. ഫിംഗർപ്രിന്റ് പ്രോസസിങ് 3. ഫിംഗർപ്രിൻഡ് റെക്കോർഡിങ്. ഇതിൽ ആദ്യപടിയായ ഫിംഗർപ്രിൻന്റ് റീഡിങ്ങിനായി വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വരുന്നു. ഒപ്പറ്റിക്കൽ, കപ്പാസിറ്റീവ്, അൾട്രാസോണിക്ക് എന്നീ മൂന്നുതരത്തിലുള്ള സെൻസറുകളാണ് ഇന്നു പ്രധാനമായി നിലവിലുള്ളത്.
ഒപ്റ്റിക്കൽ സെൻസർ
ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള ഫിംഗർപ്രിൻന്റ് സ്കാനിങ് രീതിയാണ് ഒപ്റ്റിക്കൽ സെൻസറുകൾ. ലളിതമായി പ്പറഞ്ഞാൽ ഇവ വിരലുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുകയാണ് ചെയ്യുന്നത്. അതായത് വെളിച്ചം പ്രതിഫലിപ്പിച്ചു വിരലിന്റെ ചിത്രമെടുക്കുന്നു. അതിൽ നിന്ന് വിരലടയാള വിവരങ്ങൾ വേർതിരിച്ചെടുക്കുന്നു. അഴുക്കപ്പുരണ്ട വിരലുകളും മറ്റും ശരിയായ രീതിയിൽ ഉള്ള വിരലടയാളപ്പതിപ്പു നൽകില്ല. എന്നത് ഒപ്റ്റിക്കൽ സെൻസറുകളുടെ എടുത്ത് പറയേണ്ട ദോഷങ്ങളിൽ ഒന്നാണ്.
കപ്പാസിറ്റീവ് സെൻസറുകൾ
മെബൈൽ ഫോണുകളിലും മറ്റും കാണപ്പെടുന്ന തരം ഫിംഗർപ്രിന്റന്റ് സെൻസറുകൾ ആണ് കപ്പാസിറ്റീവ് സെൻസറുകൾ. ഇത്തരം സെൻസറുകളിൽ വിരലമർത്തുമ്പോൾ വിരലിലെ വരമ്പുകൾ ഉള്ള ഭാഗം സെൻസറിൽ സ്പർഷിക്കുകയും ചാലാകൾ ഉള്ള ഭാഗം സെൻസറിന്റെ പ്രതലത്തിൽ നിന്ന് അകന്ന് നിൽക്കുകയും ചെയ്യുന്നു. ഇവിടെ ഈ രണ്ട് ഭാഗങ്ങളിലും സ്പർഷനഫലമായുണ്ടാകുന്ന കപ്പാസിറ്റൻസിലുള്ള വ്യത്യാസം മനസ്സിലാക്കി വിരലടയാളം കൃത്യമായി പകർത്തിയെടുക്കാൻ കഴിയുന്നു.
താരതേമ്യേന പുതിയ സാങ്കേതികവിദ്യയാണ് അൾട്രാ സോണിക് ഫിംഗർപ്രിന്റ് സെൻസറുകൾ. ഇവയിൽ അൾട്രാ സോണിക് തരംഗങ്ങൾ വിരലുകളിലേക്ക് പതിക്കുമ്പോൾ വരമ്പുകളിൽ നിന്നും ചാലുകളിൽ നിന്നുമുള്ള പ്രതിഫലങ്ങളിൽ ഉള്ള വ്യത്യാസം തിരിച്ചുറിഞ്ഞു വിരലടയാളം പർത്തുന്നു. ഈ സാങ്കേതികവിദ്യയിൽ വിരലുകൾ ഒപ്റ്റിക്കൽ സെൻസറുകളുടേത് പോലെയും കപ്പാസിറ്റീവ് സെൻസറുകൾ പോലെയും ഒരു പ്രതലത്തിലും അമർത്തേണ്ടതില്ല എന്നുള്ളത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
മൂന്ന് ഇന സാങ്കേതികവിദ്യകൾക്കും പുറമേ ഇപ്പോൾ ആപ്പിളിന്റെ സ്വന്തമായ 'ഓതെൻ ടെക്' എന്ന കമ്പനി ' ട്രൂ പ്രിന്റ് ' എന്ന പേരിൽ പേറ്റന്റ് ചെയ്ത പുതിയ റേഡിയോ ഫ്രീക്വൻസി ഇമേജിങ് സംവിധാനത്തിൽ പ്രവർത്തനത്തിക്കുന്ന ഫിംഗർപ്രിൻ നെറ് സ്കാനറുകൾ കൂടി വിപണിയിൽ ഉണ്ട്. ഈ സാങ്കേതികവിദ്യയിൽ റേഡിയോ തരംഗങ്ങളാൽ വിരലുകളുടെ പുറംതൊലിക്ക് അകത്തുള്ള വിരലടയാള രേഖകൾ ആണ് പകർത്തിയെടുക്കുന്നത്. അതിനാൽ പുറംതൊലിയിലുള്ള മുറിപ്പാടുകൾ അഴുക്കും മറ്റും വിരലടയാളത്തിന്റെ കൃത്യതയെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ല.
മൂന്ന് ഇന സാങ്കേതികവിദ്യകൾക്കും പുറമേ ഇപ്പോൾ ആപ്പിളിന്റെ സ്വന്തമായ 'ഓതെൻ ടെക്' എന്ന കമ്പനി ' ട്രൂ പ്രിന്റ് ' എന്ന പേരിൽ പേറ്റന്റ് ചെയ്ത പുതിയ റേഡിയോ ഫ്രീക്വൻസി ഇമേജിങ് സംവിധാനത്തിൽ പ്രവർത്തനത്തിക്കുന്ന ഫിംഗർപ്രിൻ നെറ് സ്കാനറുകൾ കൂടി വിപണിയിൽ ഉണ്ട്. ഈ സാങ്കേതികവിദ്യയിൽ റേഡിയോ തരംഗങ്ങളാൽ വിരലുകളുടെ പുറംതൊലിക്ക് അകത്തുള്ള വിരലടയാള രേഖകൾ ആണ് പകർത്തിയെടുക്കുന്നത്. അതിനാൽ പുറംതൊലിയിലുള്ള മുറിപ്പാടുകൾ അഴുക്കും മറ്റും വിരലടയാളത്തിന്റെ കൃത്യതയെ ഒട്ടും തന്നെ സ്വാധീനിക്കുന്നില്ല.
തുടക്കമിട്ട് ഇന്ത്യ
വിരലടയാളങ്ങളുടെ ചരിത്രത്തിൽ ഇന്ത്യയ്ക്കും ഒരു നിർണ്ണായക സ്ഥാനമുണ്ട്. കരാർരേഖകളിലും മറ്റും വിരലടയാളങ്ങൾ ഉപയോഗിച്ച് കൊണ്ട് അവയ്ക്കു കൂടുതൽ ഉറപ്പ് നൽകുന്ന രീതിക്കു ഇടക്കം കുറിച്ചത് ഇന്ത്യയിലാണ്. 1858ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ ആയിരുന്ന സർ വില്യം ജയിംസ് ഹെർഷെൽ, സർക്കാറിന് വേണ്ടി ബംഗാളിലെ രാജ്യധാർ കൊന്നായ് എന്ന ഒരു കച്ചവടക്കാരനുണ്ടാക്കിയ കരാറിൽ ഉറപ്പിനായി അയാളുടെ കൈപ്പത്തി അടയാളം പതിപ്പിച്ചു സൂക്ഷിച്ചിരുന്നു. കൈപ്പത്തി അടയാളത്തിൽ നിന്നു വ്യക്തികളെ തിരിച്ചറിയാമെന്ന് ജയിംസ് ഹെർഷെൽ മനസ്സിലാക്കിയിരുന്നു. തുടർന്ന് സ്വന്തം കൈവിരലുകളെയും വിരലടയാളങ്ങളേയും കുറിച്ച്പിച്ചു. അവയെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി. കൈപ്പത്തി മുഴുവനായും പതിപ്പിക്കുന്നതിന് പകരം തള്ളവിരൽ മാത്രം രേഖകളിൽ പതിപ്പിച്ചാലും പിന്നീട് വ്യവഹാരങ്ങൾ ഉണ്ടാകുമ്പോൾ അതുവയോഗിച്ച് വ്യക്തികളെ തിരിച്ചറിയാം എന്നു കണ്ടെത്തുകയും ചെയ്തു. ഹെർഷലിന്റെ ഈ രീതി പിൽ തുടർന്നാണു രേഖകളിൽ തള്ളവിരൽപ്പതിപ്പിക്കുന്ന സമ്പ്രദായം നിലവിൽ വന്നത്.1897 ജൂൺ മാസത്തിൽ ലോകത്തിലെ ആദ്യ ഫിംഗർ പ്രിന്റ് ബ്യൂറോ കൊൽക്കത്തയിൽ ആണ് ആരംഭിച്ചത്.
വ്യക്തികളെ തിരിച്ചറിയാൻ
കപ്പാസിറ്റീവ് സെൻസർ ആയാലും ഒപ്പറ്റിക്കൽ സെൻസർ ആയലും അൾട്രാ സോണിക് സെൻസർ ആയാലും സെൻസറുകൾ ഒരു വിരലിന്റെ ഒരു ഡിജിറ്റൽ ചിത്രം എടുക്കുകയേ ചെയ്യുന്നുള്ളൂ. ഇതിൽ നിന്ന് ചില വിവരങ്ങൾ മാത്രമേ ആവശ്യമായി വരുന്നുള്ളു. ആ വിവരങ്ങൾക്ക് പറയുന്ന പേരാണ് മനുഷ്യേ ത്വക്കിലെ വരമ്പുകളുടെ വിന്യാസമാണു വിരലടയാളമാകുന്നതെന്നു പറഞ്ഞല്ലോ ഈ വരമ്പുകൾ മറ്റുവരമ്പുകളോട് കൂടിച്ചേർന്ന ബിന്ദുക്കൾ, ഒരു വരമ്പു പിരിഞ്ഞു രണ്ടോ അതിലധികമോ വരമ്പുകളായി മാറുന്ന ബിന്ദുക്കൾ, വരമ്പുകൾ ശ്രഷ്ടിക്കുന്ന വ്യത്തങ്ങൾ, മറ്റ് അടഞ്ഞ രൂപങ്ങൾ ഇവയെല്ലാം വിരലടയാളങ്ങൾ തിരിച്ചറിയുന്നതിനുള്ള മിനുഷ്യേ കൾ ആണ്.
ഒരു നല്ല വിരലടയാളത്തിൽ ഇത്തരത്തിൽ 75 മുതൽ 80 വരെ മിനുഷ്യേ പോയന്റുകൾ കാണാതാകും തെളിമയില്ലാത്ത ഒരു ശരാശരി വിരലടയാളത്തിൽ നിന്ന് വരെ 25 മുതൽ 30 വരെ മിനുഷ്യേ പോയന്റുകൾ വേർത്തിരിച്ചെടുക്കാനാകും. ഏറ്റവു കുറഞ്ഞത് 8 മുതൽ 12 മിനുഷ്യേ പോയന്റുകൾ രണ്ട് വിരലടയാളങ്ങൾ തമ്മിൽ കൃത്യമായി ഒത്തു പോകുന്നുണ്ടെങ്കിൽ അവ ഒരേ വ്യക്തിയുടേതു തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിയും. പൊതുവേ സാധാരണ ഫിംഗർ പ്രിൻന്റ് സെൻസറുകളിൽ വരമ്പുകൾ അവസാനിക്കുന്നതും പിരിയുന്നതും ആയ മിനുഷ്യേ പോയന്റുകൾ മാത്രമാണു പ്രധാനമായും ഉപയോഗിക്കാറുള്ളത്.
സെൻസറുകളിൽ നിന്നു ലഭിക്കുന്ന വിരലടയാളങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള മിനുഷ്യേകൾ മാത്രം പ്രത്യേകം വേർതിരിച്ചെടുക്കുന്നതാണു രണ്ടാമത്തെ ഘട്ടം. തുടർന്ന് മിനുഷ്യേകളുടെ വിന്യാസത്തിന്റെ അടിസ്ഥാനത്തിൽ അതിനു സമമായ ഒരു തനതു കോഡ് രൂപപ്പെടുത്തിയെടുക്കുന്നു. ഈ കോഡാണ് ഡാറ്റാ ബോസിൽ സൂക്ഷിച്ച് വച്ചിരിക്കുന്നത്.
ഇത്തരത്തിലുളള കംപ്യൂട്ടർ കോഡിൽ നിന്ന് തിരിച്ചു വിരലടയാളം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല, പക്ഷെ വിരലടയാളം നൽകിയാൽ ഇതേ കോഡു തന്നെയാണോ ലഭിക്കുന്നത് എന്നു പരിശോധിക്കാനും അതുവഴി വിരലടയാളങ്ങൾ താരതമ്യം ചെയ്തു വ്യക്തികളെ തിരിച്ചറിയാനും കഴിയുന്നു.
ഒരു നല്ല വിരലടയാളത്തിൽ ഇത്തരത്തിൽ 75 മുതൽ 80 വരെ മിനുഷ്യേ പോയന്റുകൾ കാണാതാകും തെളിമയില്ലാത്ത ഒരു ശരാശരി വിരലടയാളത്തിൽ നിന്ന് വരെ 25 മുതൽ 30 വരെ മിനുഷ്യേ പോയന്റുകൾ വേർത്തിരിച്ചെടുക്കാനാകും. ഏറ്റവു കുറഞ്ഞത് 8 മുതൽ 12 മിനുഷ്യേ പോയന്റുകൾ രണ്ട് വിരലടയാളങ്ങൾ തമ്മിൽ കൃത്യമായി ഒത്തു പോകുന്നുണ്ടെങ്കിൽ അവ ഒരേ വ്യക്തിയുടേതു തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിയും. പൊതുവേ സാധാരണ ഫിംഗർ പ്രിൻന്റ് സെൻസറുകളിൽ വരമ്പുകൾ അവസാനിക്കുന്നതും പിരിയുന്നതും ആയ മിനുഷ്യേ പോയന്റുകൾ മാത്രമാണു പ്രധാനമായും ഉപയോഗിക്കാറുള്ളത്.
സെൻസറുകളിൽ നിന്നു ലഭിക്കുന്ന വിരലടയാളങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള മിനുഷ്യേകൾ മാത്രം പ്രത്യേകം വേർതിരിച്ചെടുക്കുന്നതാണു രണ്ടാമത്തെ ഘട്ടം. തുടർന്ന് മിനുഷ്യേകളുടെ വിന്യാസത്തിന്റെ അടിസ്ഥാനത്തിൽ അതിനു സമമായ ഒരു തനതു കോഡ് രൂപപ്പെടുത്തിയെടുക്കുന്നു. ഈ കോഡാണ് ഡാറ്റാ ബോസിൽ സൂക്ഷിച്ച് വച്ചിരിക്കുന്നത്.
ഇത്തരത്തിലുളള കംപ്യൂട്ടർ കോഡിൽ നിന്ന് തിരിച്ചു വിരലടയാളം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല, പക്ഷെ വിരലടയാളം നൽകിയാൽ ഇതേ കോഡു തന്നെയാണോ ലഭിക്കുന്നത് എന്നു പരിശോധിക്കാനും അതുവഴി വിരലടയാളങ്ങൾ താരതമ്യം ചെയ്തു വ്യക്തികളെ തിരിച്ചറിയാനും കഴിയുന്നു.
സ്കാനറുകളെ പറ്റിക്കാനാകുമോ?
ഫിംഗർപ്രിന്റ് സ് കാനറുകളെ അവയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യകൾ അനുസരിച്ച് കബളിപ്പിക്കാൻ കഴിയും. അതായതു യഥാർത്ഥ വിരളലുകൾക്ക് പകരം വിരലുകളുടെ ചിത്രങ്ങൾ 3ഡി പ്രിന്റ് ചെയ്തടുത്ത വിരലുകൾ പശയിലും മെഴുകി ലും മറ്റും പതിപ്പിച്ചെടുത്ത വിരലടയാളങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് ഫിംഗർപ്രിന്റ് സ്കാനറുകളെ കബളിപ്പിക്കുന്നതു സർവ്വസാധരണമാണ്.ഇത്തരത്തിലുള്ള ഭീഷണികളെ മറികടക്കുന്നതിനായി - രക്ത സംക്രമണവും നാഡിമിടിപ്പും ശരീരോശ്മാവും മറ്റും പരിശോധിച്ച് യഥാർത്ഥത്തിൽ ജീവനുള്ള വിരൽ തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിവുള്ള സെൻസറുകൾ കൂടി ഉൾപ്പെടുത്തിയ അത്യാധുനിക ഫിംഗർപ്രിന്റ് സ്കാനറുകളും ഇപ്പോൾ ലഭ്യമാണ്. പക്ഷെഡാധാരണ സ്കാനറുകളെ അപേക്ഷിച്ചു വളരെ ഉയർന്ന വില ഇവയുടെ പ്രയോഗം പരിമിതപ്പെട്ടുത്തുന്നു. സ്പർഷിക്കുന്ന ഇടങ്ങളിൽ നിന്നും മിഴിവുള്ള ഫോട്ടോകളിൽ നിന്നെല്ലാം ഒരാളുടെ വിരലടയാളം എളുപ്പത്തിൽ പകർത്തിയെടുക്കാൻ കഴിയും. അതു കൊണ്ട് തന്നെ ഇത്തരത്തിൽ അധിക സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഫിംഗർ പ്രിന്റ്സ കാ നറുകൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപകടകരമാണ്.
(സോഴ്‌സ് : മലയാള മനോരമ 8/2/2018)

