ഭൂമിയുടെ കാമ്പിലെ പുതിയ മൂലകങ്ങളെക്കുറിച്ച് പുതിയ കണ്ടുപിടുത്തം. ഇരുമ്പും നിക്കലുമാണ് ഭൂമിയുടെ കാമ്പിൽ എന്നാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിരുന്നത്. 85% ഇരുമ്പും 10% നിക്കലുമെന്നായിരുന്നു കണക്ക്. ശേഷിക്കുന്ന അഞ്ചു ശതമാനത്തെ അറിയാനുള്ള ഗവേഷണം വഴിത്തിരിവിൽ. ഇത് സിലിക്കൺ ആണെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. തോഹോക്കു സർവ്വകലാശാലയിലെ എയ്ജി ഓഹ്ത്താനിയാണ് കണ്ടെത്തലിനു പിന്നിൽ.
ഗവേഷണശാലയിൽ ഭൂമിയുടെ കാമ്പിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഇരുമ്പിനും നിക്കലിനുമൊപ്പം സിലിക്കൺ ചേർത്തതോടെ ഭൂമിയുടെ കാമ്പിന്റെ സ്വഭാവം കാട്ടിയെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കുള്ളിൽ 1,200 കിലോമീറ്റർ ചുറ്റളവിലാണ് കാമ്പുള്ളത്.
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ.
സ്വാതന്ത്രരൂപത്തിൽ വളരെ അപൂർവ്വമായേ പ്രകൃതിയിൽ കാണപ്പെടുന്നുള്ളു. സിലിക്കൺ ഡയോക്സൈഡ്, സിലികേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളിൽ ഗ്രഹങ്ങളിൽ കാണപ്പെടുന്നു. സിലിക്ക, സിലിക്കേറ്റുകൽ എന്നീ രൂപത്തിൽ സ്ഫടികം, സിമെന്റ്, സെറാമിക്‌സ് എന്നിവയിലേയും പ്രധാന ഘടകമാണ് സിലിക്കൺ.
ഗവേഷണശാലയിൽ ഭൂമിയുടെ കാമ്പിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഇരുമ്പിനും നിക്കലിനുമൊപ്പം സിലിക്കൺ ചേർത്തതോടെ ഭൂമിയുടെ കാമ്പിന്റെ സ്വഭാവം കാട്ടിയെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കുള്ളിൽ 1,200 കിലോമീറ്റർ ചുറ്റളവിലാണ് കാമ്പുള്ളത്.
പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ് സിലിക്കൺ.
സ്വാതന്ത്രരൂപത്തിൽ വളരെ അപൂർവ്വമായേ പ്രകൃതിയിൽ കാണപ്പെടുന്നുള്ളു. സിലിക്കൺ ഡയോക്സൈഡ്, സിലികേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളിൽ ഗ്രഹങ്ങളിൽ കാണപ്പെടുന്നു. സിലിക്ക, സിലിക്കേറ്റുകൽ എന്നീ രൂപത്തിൽ സ്ഫടികം, സിമെന്റ്, സെറാമിക്‌സ് എന്നിവയിലേയും പ്രധാന ഘടകമാണ് സിലിക്കൺ.
(സോഴ്സ് : ഏഷ്യാനെറ്റ് ന്യൂസ് 27.1.2017)

No comments:
Post a Comment