Thursday, February 23, 2017

1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സാങ്കേതിക വിദ്യയൊരുക്കി ഹൈപ്പർലൂപ്പ് 1

ഹൈപ്പര്‍ലൂപ്പ് 1 മാതൃക
ലോകത്തെ അമ്പരപ്പിച്ച് കൊണ്ടാണ് ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചിരിക്കുകയാണ്. ഹൈപ്പർലൂപ്പ് യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലെത്താൻ മിനിറ്റുകൾ മാത്രം മതി. 2020 ആകുമ്പോഴേക്കും ഹൈപ്പർലൂപ്പ് യാഥാർഥ്യമാകുമെന്നാണ് കരുതുന്നത്. ഇത് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെയാണ്.
ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനായുള്ള അനുമതിക്കായി കമ്പനി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് പദ്ധതിയുടെ രൂപരേഖ സമർപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.


മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ കമ്പനി  ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. തുടക്കത്തിൽ ചെന്നൈയിൽ നിന്ന് ബംഗളുരുവിലേക്കായിരിക്കും ലൂപ്പ് വരിക. അതിന് ശേഷം ബംഗളുരു - തിരുവനന്തപുരം, മുംബൈ - ചെന്നൈ, മുംബൈ - ഡൽഹി എന്നീ പാതകളും പരിഗണിക്കും എന്നാണ് കരുതുന്നത്.

ദുബായ് - അബുദാബി റൂട്ട്‌ മാപ്

കമ്പനി മുമ്പ്പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെട്ടിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് കേവലം 30 മിനിറ്റിനകം എത്താനാകും. ഹൈപ്പർലൂപ്പ് ട്രെയിനുകൾ ഓടുന്നത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിലാണ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയിൽ പത ക്രമീകരിക്കാൻ കഴിഞ്ഞ വർഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവിൽ വന്നാൽ മിനിട്ടുകൾക്കകം ദുബായിൽ നിന്നും അബുദാബിയിലെത്താം.
(സോഴ്സ് : എക്സ്പ്രസ്സ് കേരള 6.2.2017)

Tuesday, February 21, 2017

ഇനി ദുരൂഹമായി വിമാനങ്ങൾ കാണാതാകില്ല: വരുന്നു ആകാശത്ത്‌ ഒരു സൂപ്പർ രക്ഷാപ്രവർത്തന സംവിധാനം



ലോകത്ത്‌ നിരവധി വിമാനങ്ങളാണ് ഓരോ വർഷവും ദുരൂഹമായി കാണാതാകുന്നത്. വിമാനങ്ങൾ കാണാതാകുന്നത് മൂലം നൂറുകണക്കിന് ആളുകളുടെ ജീവനും കോടിക്കണക്കിന് രൂപയും പ്രതിവർഷവും നഷ്ടമാകുന്നു. കാണാതാകുന്ന വിമാനങ്ങൾക്ക് പിന്നിലെ ദുരൂഹത ഒരിക്കലും അവസാനിക്കുന്നില്ല. കോടിക്കണക്കിന് രൂപചിലവഴിച്ചു തിരഞ്ഞിട്ടും ഈ വിമാനങ്ങൾ എവിടെപ്പോയി എന്ന് കണ്ടെത്താൻ പോലും ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇനി റഡാറിൽ നിന്ന് കാണാതാകുന്ന വിമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന സംവിധാനം വരുന്നു. കടലിനുമുകളിലൂടെ പറക്കുമ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്ന വിമാനങ്ങൾ ഇനി ദുരൂഹമായി അവസാനിക്കില്ല.
പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഭൂമിയിലെ റഡാർ സ്റ്റേഷനുകൾക്ക് കഴിയാത്ത അത്ര സൂക്ഷ്മതയിലും കാര്യക്ഷമതയിലും നാസയുടെ ബഹീരാകാശ റേഡിയോ സംവിധാനം വരുന്നു.
ലോകത്തിൽ എവിടെയുമുള്ള വിമാനപ്പറക്കലുകൾ തൽത്സമയം കിട്ടുന്ന സംവിധാനമാണ് നാസ ഒരുക്കിയിരിക്കുന്നത്. ഇതിനായി 66 ഉപഗ്രഹങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. അപകടം ഉണ്ടായാൽ ഒരുനിമിഷം പോലും കളയാതെ രക്ഷാപ്രവാത്തനം നടത്തുകയും ചെയ്യും. ബഹീരാകാശം ആസ്ഥാനമായുള്ള പുതിയ സംവിധാനത്തിന് ഭൂമിയിലെ റഡാർ സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാമെന്നു പറയുന്നു. കടലിനു മുകളിലൂടെ പറക്കുന്ന വിമാനത്തിന്റെ കൃത്യമായ്വിയുള്ളവിവരങ്ങൾ വ്യോമാഗതാഗത നിയന്ത്രണകേന്ദ്രത്തിന് ലഭിക്കില്ല. പൈലറ്റ് മുൻകൂട്ടി തയ്യാറാക്കി നൽകിയ റൂട്ട് മാപ്പ് മാത്രമാണ് ഇവർക്കുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ തീരും. വിമാനങ്ങളിലുള്ള എഡിഎസ്-ബി സംവിധാനം അയച്ചുകൊടുക്കുന്ന വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിക്കും.
കപ്പലുകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും ആപ്പ്സ്റ്റാർ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഫ്ലോറിഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാരിസ് കോർപ്പറേഷനുമായി ചേർന്നാണ് നാസ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉപഗ്രഹങ്ങളിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ ലോകത്തിലെ എല്ലാ വിമാനങ്ങളും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താനാകും എന്ന് ഇവർ അവകാശപ്പെടുന്നു. 2018ൽ പദ്ധതി പൂർത്തിയാകും എന്നാണ് പ്രതീക്ഷ.
(സോഴ്സ് : മംഗളം 31.1.2017)

Monday, February 13, 2017

എന്താണ് തീ ?.. എങ്ങനെയാണ് തീ ഉണ്ടാകുന്നത് ?.. തീക്കളിയുടെ ശാസ്ത്രം

തീജ്വാല
നമുക്കറിയാവുന്നിടത്തോളം തീയെക്കുറിച്ചുള്ള ശാസ്ത്രീയ സംശയങ്ങൾ ആദ്യം മൈക്കൽ ഫാരഡെയുടെ വകയായിരുന്നു. ഇപ്പോൾ തീയെക്കുറിച്ച് നാസ വരെ ഗവേഷണം നടത്തുന്നു. തീനാളങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച ഫാരഡെ, അതേക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചു. തീയുടെ ശാസ്ത്രീയത്തെക്കുറിച്ച് ഒരു പ്രഭാഷണ പരമ്പരതന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. ഭൂമിക്ക് ചുറ്റും കറങ്ങുന്ന ബഹീരാകാശ പേടകത്തിൽ തീജ്വാല ഉണ്ടാക്കിക്കൊണ്ട് നാസ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.

ഹൈഡ്രോകാർബൺ

തീ കത്താൻ സഹായിക്കുന്ന എണ്ണയോ, മെഴുകുതിരിയോ, ഉണങ്ങിയ വിറകോ, കടലാസോ എന്തുമാകട്ടെ അവയെല്ലാം കാർബണും ഹൈഡ്രജനും നിറഞ്ഞ ഹൈഡ്രോകാർബൺ എന്ന ഇന്ധനം നൽകുന്ന സംയുകതങ്ങളാണെന്നു കാണാം.
ജ്വലിക്കുന്ന രസതന്ത്രം
തിരികളിൽ സൂക്ഷ്മ വാഹിനി (capillary) വഴി മുകളിലേക്ക് പ്രവഹിക്കുന്ന എണ്ണ തീനാളത്തിന്റെ ഊഷ്മാവിൽ ബാഷ്പ്പീ കരിക്കപ്പെട്ടു ജ്വാലായിൽ പ്രവേശിക്കുകയും ഉന്നത ഊഷ്മാവിൽ ഹൈഡ്രജനും കാർബണുയി വിഘടിക്കുകയും ചെയ്യുന്നു. ഓക്സിജനുമായി പ്രതിപ്രവർത്തിച്ചു ഹൈഡ്രജൻ ജലമായും കാർബൺ, കാർബൺ ഡൈ ഓക്സൈഡായും പരിണമിക്കുന്നു. ഈ രാസമാറ്റങ്ങളുടെ ഫലമായി ചൂടും വെളിച്ചവും ഉണ്ടാവുന്നു. തീജ്വാലയെ മൊത്തത്തിൽ ഇങ്ങനെ പറയാം. യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് തന്മാത്രകളുടെ വിഘടനവും ഓക്സീകരണവുമാണ്. ഇതിന്റെ ഫലമായുണ്ടാകുന്ന ചൂട് എണ്ണയിൽ ബാഷ്പ്പീകരണം എളുപ്പമാക്കുന്നു. മതിയായ ചൂട് വികിരണം ചെയ്യുന്നതിനാൽ അത് മെഴുകിനെ ഉരുക്കി ദ്രാവരൂപത്തിലാക്കുന്നു.
തീജ്വാലക്ക് സ്ഥിരത കൈവരാൻ കുറച്ച് സമയമെടുക്കും. ശാന്തമായി തെളിഞ്ഞു നിൽക്കുന്ന വിളക്കുതിരി, പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആന്തരിക ദാഹനയന്ത്രം (internal combustion engine) പോലെയാണ്. അങ്ങനെ സന്തുലിതാവസ്ഥയിൽ എത്തിക്കഴിയുമ്പോൾ ഏതെങ്കിലും കാരണവശാൽ ഇന്ധനമോ, ഓക്സിജനോ കുറഞ്ഞാൽ തീ അണയാൻ ഭാവിക്കുകയോ അണഞ്ഞുപോവുകയോ ചെയ്യും. വിലയ്ക്കിൽ നിന്ന് ഇടയ്ക്കു പുറത്തുചാടുന്ന കരിപ്പൊടികൾ അപൂർണമായി കത്തിയ ഇന്ധനമാണ്. അതിലെ ഹൈഡ്രജൻ മാത്രമേ ഓക്സീകരണത്തിന് വിധേയമായിട്ടുണ്ടാവൂ.

ജ്വാലാമുഖം
തീജ്വാല ഗുരുത്വാകര്‍ഷണമില്ലാത്തസാഹചര്യത്തില്‍

എന്നാൽ ഗുരുത്വാകർഷണമില്ലാത്ത ശൂന്യാകാശത്തിലോ ? . അത്തരം പരീക്ഷണം സ്പേസ് ഷട്ടിലിൽ നടത്തിയപ്പോൾ ഉണ്ടായ ജ്വാലയാകട്ടെ ഗോളാകൃതിയിലായിരുന്നു.

ത്രിമൂർത്തികൾ

തീയുണ്ടങ്കിൽ അതിനൊപ്പം മൂന്ന് ഘടകങ്ങൾ കൂടിയുണ്ടെന്ന് ധരിച്ചോളൂ. ഇന്ധനം,ഓക്സിജൻ,താപം എന്നിവയാണ് ഈ മൂന്ന് കക്ഷികൾ. ഇതിലേതെങ്കിലും ഒരു ഘടകം മാറിനിന്നാൽ തീ ഉണ്ടാവില്ല.
ഇന്ധനം മാറ്റിയോ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുപയോഗിച്ച് ഓക്സിജൻ നീക്കിയോ തീയുടെ ഊഷ്മാവ് കുറയ്ക്കാനുള്ള വെള്ളം ഒഴിച്ചോ തീ കേടുത്താം.

(സോര്‍സ് : മലയാളമനോര പഠിപ്പുര 6.2.2017)

Saturday, February 4, 2017

പാർക്കിങ് ദുരിതത്തിന് അറുതി വരുത്താൻപുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ് എത്തുന്നു.

പാർക്കിങ് ദുരിതത്തിന് അറുതി വരുത്താൻപുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ് എത്തുന്നു. നിങ്ങൾ പോകുന്ന സ്ഥലത്ത് പാർക്കിങ്ങിന് ആവശ്യത്തിന് ഇടമുണ്ടോ എന്ന് ഫീച്ചർ കൃത്യമായി അറിയിക്കും. 
പുതിയ ഐക്കണോടെ ആൻഡ്രോയിഡ് യൂസർമാർക്കായാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പാർക്കിങ് ഫീച്ചർ ആക്സസ് ചെയ്യാൻ ഗൂഗിൾ മാപ്പ് വഴി ലക്ഷ്യസ്ഥാനത്തെക്കുള്ള വഴി ആദ്യം തെരഞ്ഞെടുക്കണം. ലക്ഷ്യസ്ഥാനത്തിനടുത്ത് എവിടെയെങ്കിലും പാർക്കിംഗ് ഇടമുണ്ടെങ്കിൽ ഒരു ചെറുവലയത്തോട് കൂടിയുള്ള 'പി' ചിഹ്നത്തിലൂടെ ഫീച്ചർ അറിയിക്കും.
ലിമിറ്റഡ്, മീഡിയം, ഈസി എന്നീ മൂന്ന് ലെവലുകലാണ് ഫീച്ചർ കാണിക്കുക.
നീലനിറത്തിലാണ് പാർക്കിംഗ് ഐക്കൺ. പാർക്കിങ് സ്ഥലം വളരെ കുറവാണെങ്കിൽ ഐക്കണിന്റെ നീല നിറം ചുവപ്പായി മാറും.
യൂസർമാരുടെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്റോറിയിൽ നിന്നുള്ള ഡാറ്റകൾ വഴിയാണ് പാർക്കിംഗ് ഫീച്ചറിന്റെ പ്രവർത്തനം. അമേരിക്കയിലെ 25 മെട്രോ മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിൽ മറ്റു നഗരങ്ങളിലേക്കും ഐഒഎസ് ഡിവൈസിലേക്കും ഫീച്ചർ വ്യാപിപ്പിക്കും.
(സോഴ്സ് : കേരള ഓൺലൈൻ ന്യൂസ് 30 ജനുവരി 2017)

Friday, February 3, 2017

ബ്ലാക്ക്‌ ഹോളുകളെപ്പറ്റി പഠിക്കാൻ 'നാസ' മുടക്കുന്നത് 188 മില്യൺ ഡോളർ

ബഹീരാകാശ രംഗത്ത് മനുഷ്യന് ഇന്നും ഇരുളടഞ്ഞ സമസ്യയാണ് ബ്ലാക്ക്‌ഹോൾ. എന്നാൽ ബ്ലാക്ക്‌ഹോളുടെ രഹസ്യങ്ങൾ ആഴത്തിൽ പഠിക്കാൻ നാസ ഒരുങ്ങുന്നു. ഇമേജിങ് എക്സ്റേ പോളാരിമെട്രി എക്സ്പ്ലോറർ (IXPE) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിൽ മൂന്ന് ബഹീരാകാശ ദൂരദർശിനികളും ക്യാമറകളുമുണ്ട്. ബ്ലാക്ക്‌ഹോളുകൾ പുറത്തു വിടുന്ന എക്സ്റേ രശ്മികളുടെ ധ്രുവീകരണം അളക്കാൻ ഈ ക്യാമറകൾക്ക് സാധിക്കും.
'നമുക്ക് ബ്ലാക്ക്‌ഹോളുകളേയും ന്യൂട്രോൺ നക്ഷത്രങ്ങളേയും നേരേ പകർത്താനാവില്ല, പകരം അവ പുറത്തുവിടുന്ന രശ്മികൾ പഠിച്ച് നമുക്ക് ഏകദേശ ചിത്രം രൂപീകരിക്കാനാകും' നാസയിലെ ശാസ്ത്രജ്ഞനായ പോൾ ഹെർട്സ് പറയുന്നു.
'നാസക്ക് ഇത്തരം ഉദ്യമങ്ങൾ വിജയിപ്പിക്കാനുള്ള ശേഷിയും പരിചയവുമുണ്ട്. ഇമേജിംങ് എക്സ്റേ പോളാരിമെട്രി എക്സ്പ്ലോറർ (IXPE) ഈ മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കും. അത് കണ്ടെത്തുന്നത് എന്താണെന്ന് ഇപ്പോൾ നമുക്ക് ഊഹിക്കാനെ സാധിക്കൂ'.
2020ലെ 188 മില്യൺ മുടക്കുന്ന ഈ ഉദ്യമം പ്രായോഗികമാകൂ. എക്സ്റേ രശ്മികളുടെ ധ്രുവീകരണം അളക്കുന്ന സെൻസറുകൾ നിർമിക്കുന്നത് ഇറ്റാലിയൻ സ്പേസ് ഏജൻസിയാണ്. ഇതോടെ ബ്ലാക്ക്‌ ഹോളുകളെപ്പറ്റി കൂടുതൽ അറിയാനാകുന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
(സോഴ്സ് : റിപ്പോർട്ടർ ജനുവരി 4 2017)

Wednesday, February 1, 2017

വിരലുകൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യവുമായി നാനോജനറേറ്റർ വരുന്നു


എവിടെ പോയാലും മൊബൈലിനൊപ്പം ചാർജെറും എടുക്കേണ്ട അവസ്‌ഥ അവസാനിപ്പിക്കാൻ നാനോജനറേറ്റർ വരുന്നു.
നാനോജനറേറ്ററിന് ഫോൺ ഉപയോഗിക്കുന്നവരുടെ വിരലുകളുടെ ചലനങ്ങളിൽ നിന്നും സ്മാർട്‌ഫോൺ പ്രവർത്തിക്കാനാവശ്യമായ ആവശ്യമായ ഊർജ്ജം ശേഖരിക്കാൻ ആവശ്യമാണെന്നാണ് മിഷിഗൺ സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം.
നാനോജനറേറ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത ചാർജാറിന്റ പ്രാഥമിക പരീക്ഷണങ്ങൾ പൂർത്തിയായി കഴിഞ്ഞു. എൽ സി ഡി ടച്ച് സ്ക്രീനും 20 എൽ ഇ ഡി ലൈറ്റുകളും ഫ്ലെക്സിബിൽ കീബോർഡും ഈ നാനോജനറേറ്റേറിന്റെ സഹായത്താൽ ഗവേഷകർ പ്രവർത്തിപ്പിച്ചു നോക്കി.
ബാറ്ററിയുടെ യാതൊരു സഹായവുമില്ലാതെയായിരുന്നു ഇവ പ്രവർത്തിപ്പിച്ചത്.
പേപ്പറിന്റ കനം മാത്രമുള്ള ഈ വസ്തുവിനെ ബയോകോംപാറ്റിയബിൾ ഫെറോഇലക്ട്രിറ്റ് നാനോജനറേറ്റർ (എഫ് ഇ എൻ ജി) എന്നാണ് വിളിക്കുന്നത്.
ഒരു കൈപ്പത്തിടെ വലിപ്പമുള്ള ഈ വസ്തുവിന് എൽ ഇ ഡി ലൈറ്റുകളെ കത്തിക്കാനാകും.
കനം കുറവാണെന്നതിന് പുറമേ വളക്കാമെന്നതും ചിലവ് കുറവാണെന്നതും നാനോജനറേറ്ററിന്റെ ഗുണങ്ങളാണ്. സ്മാർട്ഫോണുകൾക്കൊപ്പം ടച്ച് സ്‌ക്രീനുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വയർലെസ് ഹെഡ്സെറ്റുകൾക്കെല്ലാം ഈ നാനോജനറേറ്റർ ഉപയോഗിക്കാവുന്നതാണ്.
മടക്കുംതോറും ഇവയുടെ ശേഷി വർദ്ധിക്കുമെന്നത് ശ്രദ്ധേയമാണ്
പ്രൊഫ. നെൽസൺ സീപുൽവെഡയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണമാണ് ചാർജറുകളുടെ തലവേദന തന്നെ മാറ്റിയേക്കാവുന്ന കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്

(സോഴ്സ് : എക്സ്പ്രസ്സ് കേരള 11 ജനുവരി 2017)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...