Saturday, October 15, 2016

എന്താണ് സിദ്ധാന്തം..?

രാത്രിയും പകലും ഉണ്ടാകുന്നത് ഭൂമി സ്വയം ഭ്രമണം ചെയ്യുന്നത് കൊണ്ടാണെന്ന് മാത്രം തെളിയിച്ചാൽ പോര. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടല്ല രാത്രിയും പകലും ഉണ്ടാകുന്നത് എന്നും കൂടി തെളിയിക്കണം ശാസ്ത്രത്തിന്റെ രീതി എന്താണെന്നും സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്നും ചർച്ചചെയ്യുകയാണ് ലേഖകൻ.
ഇതൊക്കെ വെറും തീയറിയെല്ലേ, വല്ല സത്യവുമുണ്ടോ പാലചർച്ചകളിലും കേൾക്കാറുള്ള സ്ഥിരം ചോദ്യമാണിത്. ഈ ചോദ്യം ഏറ്റവും അധികം ആവർത്തിക്കപ്പെട്ടിരിക്കുന്നത് പരിണാമ സിദ്ധാന്തം (theory of evaluation) , മഹാവിസ്ഫോടനസിദ്ധാന്തം (big bang theory) എന്നിവയുടെ കാര്യത്തിലാകും എന്താണ് തിയറി അഥവാ സിദ്ധാന്തം ?
എങ്ങനെയാണ് അവ രൂപപ്പെടുന്നത്? തിയറി സത്യമല്ലേ ഇതാണ് ഈ ലേഖനത്തിന്റെ വിഷയം.
ശാസ്ത്രലോകത്ത് സിദ്ധാന്തം എന്നുവെച്ചാൽ ഊഹാപോഹങ്ങളല്ല. അതൊരു പ്രതിഭാസത്തെ തൃപ്തികരമായി വിശദീകരിക്കുന്ന ശാസ്ത്രീയമായി പരീക്ഷിച്ചു തെളിഞ്ഞ ആശയങ്ങളാണ്. അതായത് വെറും അനുമാനങ്ങൾ (hypothesis) ആയിരിക്കില്ല അവ. വാതകങ്ങളുടെ സ്വാഭാവത്തെ കുറിച്ചുള്ള സിദ്ധാന്തം (kinetic theory of gases) ഐസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം (theory of relativity) , പരിണാമസിദ്ധാന്തം , മഹാവിസ്ഫോടനസിദ്ധാന്തം ഇതെല്ലം ശാസ്ത്രീയമായി തെളിയിച്ച സിദ്ധാന്തങ്ങൾക്ക് ഉദാഹരണങ്ങളാണ്.
എങ്ങനെയാണ് സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത് ? ഇതിനു രണ്ടുരീതികളുണ്ട്.




1.നിരീക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി യുക്തിസഹമായ അനുമാനങ്ങളിൽ എത്തുക. ഈ അനുമാനങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ അതൊരു സിദ്ധാന്തമാകുന്നു.
2. നമ്മുടെ പ്രകൃതിയിലെ അടിസ്ഥാന നിയമങ്ങൾ എല്ലാം തന്നെ നമുക്കറിയാം. ഇതാണ് നാം ഭൗതികശാസ്ത്രത്തിൽ (physics) പഠിക്കുന്നത്. ഈ നിയമങ്ങളെ ആധാരമാക്കിയുള്ള ഗണിതസമവാക്യങ്ങളിലൂടെ ( mathematical equation ) പ്രവചിക്കുന്നതാണ് രണ്ടാമത്തെ മാർഗം ഈ പ്രവചങ്ങൾ തെളിവുകൾ ലഭിക്കുമ്പോൾ അവയും ഒരു സിദ്ധാന്തമാകുന്നു.
നിരീക്ഷണങ്ങൾ അടിസ്ഥാനപ്പെടുത്തി യുക്തി ഉപയോഗിച്ച് അനുമാനങ്ങളിൽ എത്തിയതിന് ഉദാഹരണമാണ് ഡാർവിൻ പ്രവചിച്ച 'പ്രകൃതി നിർദ്ധാരണം വഴിയുള്ള പരിണാമം' എന്ന അക്കാലത്തെ അനുമാനം. കൂടുതൽ തെളിവുകൾ ലഭിച്ചപ്പോൾ പരിണാമം ഒരു സിദ്ധാന്തമായി.
പ്രകൃതിയിൽ സംഭവിക്കുന്ന എല്ലാകാര്യങ്ങളും നമുക്കു വെറും നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ അവയ്ക്കുള്ള വിശദീകരണങ്ങളും നമുക്ക് സാമാന്യബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയണമെന്നില്ല.
ഉദാഹരണത്തിന് പ്രകാശം ഒരു സെക്കൻഡിൽ (ഏകദേശം) മൂന്ന്ലക്ഷം കിലോമീറ്റർ സഞ്ചരിക്കും, സമയം ആപേക്ഷികമാണ് തുടങ്ങിയ വസ്തുതകൾ വെറും കണ്ണുകൊണ്ട് നിരീക്ഷിച്ചു മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ ക്വണ്ടം മെക്കാനിക്‌സ്‌ പോലുള്ള മേഖലയിൽ ഭൗതികശാസ്ത്രം പ്രവചിക്കുന്ന കാര്യങ്ങൾ വെറും സാമാന്യബുദ്ധി ഉപയോഗിച്ച് ഗ്രഹിക്കാനും വിഷമമാണ്. എന്ന് വെച്ച് അവ തെറ്റല്ല.
എന്റെ ഈ വാദത്തെ ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ എനിക്കിതും കൂടി പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ നിങ്ങളിൽ ചിലർ ഇങ്ങനെ പറഞ്ഞേക്കാം.
'നോക്കൂ നമ്മുടെ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്നാൽ സത്യമായ 'അദൃശ്യ ശക്തികളും' നമ്മുക്ക് ചുറ്റിലുണ്ട്. സാമാന്യബുദ്ധിക്ക് ഗ്രഹിക്കാൻ പറ്റാത്തതിനാൽ അവയില്ല എന്ന് പറയാൻ കഴിയില്ല'. ഇത്തരമൊരു പ്രവചനമല്ല ശാസ്ത്രം മുന്നോട്ട്വക്കുന്നത് നമ്മുടെ സാമാന്യബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാൻ വിഷമമുള്ള ഒരു കാര്യം ശാസ്ത്രം പ്രവചിക്കുമ്പോൾ അത് വെറും കെട്ടുകഥയിലോ ഭാവനായിലോ അടിസ്ഥാനപ്പെടുത്തിയാണ് തുടങ്ങുന്നതെന്ന് ധരിക്കരുത്. അവ ഗണിതസമവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്ന തിയറികളെ ആസ്പദമാക്കിയായിരിക്കും.
എങ്ങനെയാണ് ഗണിതം പ്രകൃതിസത്യങ്ങളെ വെളിപ്പെടുത്തുന്നത് ? ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു കല്ല് മുകളിലേക്ക് വലിച്ചെറിയുന്നു എന്നിരിക്കട്ടെ. ഈ കല്ല് ഏതാണ്ടൊരു 'റ' ആകൃതിയിലുള്ള പാതയിലായിരിക്കും സഞ്ചരിക്കുക. അതായത് കല്ല് ഉയർന്ന്പൊങ്ങി കുറച്ച് ഉയരത്തിൽ എത്തിയ ശേഷം താഴെപതിക്കും. നിങ്ങൾ എറിഞ്ഞത് എത്രവേഗത്തിലാണ്, ഏത് കോണിലാണ് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ ആ കല്ലിന്റെ സഞ്ചാരപാത ഒരു പേനയും പേപ്പറും ഉപയോഗിച്ച് നമുക്ക് കൃത്യമായി കണ്ടുപിടിക്കാം. അതായത് ആ കല്ലിന്റെ സഞ്ചാരത്തെ ഏതെല്ലാം ശക്തികൾ (ബലങ്ങൾ) സ്വാധീനിക്കുമോ അവയെ പ്രതിനിധാനം ചെയ്യുന്ന ഗണിതസമവാക്യങ്ങൾ ഉപയോഗിച്ച് ഇതിന്റെ ഉത്തരം കണ്ടെത്താം എന്നർത്ഥം.
ചൊവ്വയിലേക്കയാക്കുന്ന ഉപഗ്രഹം എപ്പോൾ ഭൂമിയുടെ ഭ്രമണപഥം വിടും, എപ്പോൾ ചൊവ്വയുടെ അടുത്തെത്തും, ആ സമയത്ത് അതിന്റെ വേഗം എന്തായിരിക്കും, ചൊവ്വക്കുചുറ്റും എത്ര ഉയരത്തിലായിരിക്കും എന്നീ വിവരങ്ങളെല്ലാം ഉപഗ്രഹം വിക്ഷേപിക്കുന്നതിന് മുൻപേ ശാസ്ത്രജ്ഞർ കണക്കു കൂട്ടിയിട്ടുണ്ടാകും. ഇതു ചെയ്യുന്നതും നാം മുമ്പ് കല്ലിന്റെ പാത നിർണയിച്ചത് പോലെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ ഉൾകൊള്ളുന്ന ഗണിത സമവാക്യങ്ങൾ ഉപയോഗിച്ചാണ്. ഈ ഉദാഹരണത്തിൽ ഗണിത സമവാക്യങ്ങൾ വളരെ സങ്കീർണ്ണമാകാം ഇത്തരം സങ്കീർണ്ണസമവാക്യങ്ങൾ ഇന്ന് സൂപ്പർ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ എളുപ്പം നിർദ്ധാരണം ചെയ്യാൻ സാധിക്കുന്നു.
ഭൗതികശാസ്ത്രവും ഗണിതവും ഉപയോഗിച്ച് ശാസ്ത്രം നടത്തിയ പ്രവചനങ്ങൾക്കു ധാരാളം ഉദാഹരണങ്ങളുണ്ട്. അവയിൽ ചിലതാണ് 'ദൈവകണം' പേരിൽ അറിയപ്പെടുന്ന ഹിഗ്സ് ബോസോൺ (higgs boson) എന്ന സൂക്ഷ്മകണം, ഗുരുത്വതരംഗങ്ങൾ ( gravitational Waves) തുടങ്ങിയവയുടെ പ്രവചനം. 1960 കളിൽ പ്രവചിക്കപ്പെട്ട ഹിഗ്സ് ബോസോൺ പരീക്ഷണശാലയിൽ കണ്ടെത്തുന്നത് ഏറെ വർഷങ്ങൾക്ക് ശേഷം 2013 ൽ മാത്രമാണ്. 1916 ൽ ഈ ഐസ്റ്റൈൻ തന്റെ സമാന്യഅപേക്ഷിക സിദ്ധാന്തത്തിൽ (general theory of relativity) പ്രവചിച്ച ഗുരുത്വതരംഗങ്ങൾക്ക് പരീക്ഷണശാലയിൽ തെളിവുകൾ ലഭിക്കുന്നത് കൃത്യം100 വർഷം കഴിഞ്ഞ്‌ 2016 ലാണ്.
1960കളിൽ പ്രവചിക്കപ്പെട്ട ഹിഗ്ഗ്സ് ബോസോൺ-നാല് പതിറ്റാണ്ടിണ്ടിന് ശേഷമാണിത് കണ്ടുപിടിച്ചത്
ഇങ്ങനെ ഗണിതം അടിസ്ഥാനമായി ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം  ഗവേഷണങ്ങൾക്ക്‌ സൈദ്ധാന്തിക ഗവേഷണം (theoretical research) എന്നാണ് പറയുക. പ്രത്യേകിച്ചും ലാബിൽ പരീക്ഷണം നടത്താൻ സാധിക്കാത്ത കാര്യങ്ങളിൽ ഗവേഷണം ആദ്യം നടത്തുക ഇങ്ങനെയായിരിക്കും. പിന്നീട് ഗവേഷണഫലങ്ങൾ അനുസരിച്ച് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്ത് നടത്തും. ഇതിന്റ പ്രധാന ഗുണമെന്തെന്നാൽ എന്താണ് നിരീക്ഷിക്കേണ്ടതെന്ന് ആദ്യമേ അറിയാം എന്നതാണ്.
പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ പ്രധാനമായും നടക്കുന്നത് ഇങ്ങനെ അതിസങ്കീർണമായ ഗണിതസമവാക്യങ്ങൾ അടിസ്ഥാനമാക്കിയാണ്.
ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം ഈ ഗവേഷണ ഫലങ്ങൾ എത്രമാത്രം ശരിയാകാമെന്ന്. നാം ഇവിടെ ഗണിതസമവാക്യങ്ങൾ തുടങ്ങുന്നത് തന്നെ ശരിയാണെന്ന് നമുക്കറിയാവുന്ന പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയാണ്. അതുകൊണ്ട് തന്നെ അതിൽ നിന്നും ഉരുത്തിരിയുന്ന ഫലങ്ങളും ശരിയാകണം. പക്ഷെ അവ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ചിലപ്പോൾ അനേകം വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നേക്കാം (ഗുരുത്വതരംഗങ്ങൾ തരംഗങ്ങൾ പോലെ)
ഇനി നേരെ തിരിച്ചും ചെയ്യാറുണ്ട്. പരീക്ഷണശാലയിൽ നേരിട്ട് നിരീക്ഷിക്കുന്ന ഒരു പ്രതിഭാസത്തിന് നാം യുക്തിപൂർവ്വം നൽകുന്ന വിശദീകരണം ശരിയാണെങ്കിൽ ആ വിശദീകരണം അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയ ഗണിത സമവാക്യങ്ങൾ അനുസരിച്ച് തെളിയിക്കാനും കഴിയണം. ഇത്തരത്തിലുള്ള ഒരു ഡബിൾ-ചെക്കിങ് ശാസ്ത്രത്തിൽ സർവ്വ സാധാരണമാണ്. ഇങ്ങനെ നിരീക്ഷണത്തിലൂടെ ഉണ്ടാക്കിയ അനുമാനങ്ങളും സിദ്ധാന്തങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്താം.
ഒരു കാര്യം നിരീക്ഷിക്കുമ്പോൾ അത് നമ്മുടെ ആദ്യമേയുള്ള അനുമാനത്തിന് വളരെ കൃത്യമായി യോജിക്കുന്നു എന്നത്കൊണ്ട് മാത്രം ശാസ്ത്രം ഒരു നിഗമനത്തിൽ (conclusion) എത്തുന്നില്ല. ഇതാണ് ശാസ്ത്രീയമായ രീതിയുടെ ഏറ്റവും ശക്തമായ സ്വഭാവം. ഒരു നിഗമനത്തിൽ എത്തണമെങ്കിൽ ഒരു വിശദീകരണം ആവശ്യമാണ് ശരിയാണ് മാത്രമല്ല, ആ വിശദീകരണം മാത്രമാണ് ശരി എന്നുകൂടി തെളിയിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് രാത്രിയും പകലും ഉണ്ടാകുന്ന ഭൂമി സ്വയം ഭ്രമണം ചെയ്യുന്നത് കൊണ്ടാണെന്ന് തെളിയിച്ചാൽ പോരാ. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടല്ല രാത്രിയും പകലും ഉണ്ടാവുന്നത് എന്നുകൂടി തെളിയിക്കണം. മാത്രമല്ല ഈ തെളിവുകളും നിഗമനങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശാരിയായിരിക്കുന്നു എന്നും ഉറപ്പാക്കണം. ഉദാഹരണത്തിന് രാത്രിയും പകലുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കാര്യമെടുക്കാം. ഒരു മിസൈൽ വിക്ഷേപിക്കുമ്പോൾ അത് കൃത്യസ്ഥാനത്ത് പതിക്കണമെങ്കിൽ ഭൂമിയുടെ ഭ്രമണം കണക്കിലെടുക്കണം. ഭ്രമണം കണക്കിലെടുക്കാതെ തന്നെ മിസൈൽ എപ്പോഴും കൃത്യസ്ഥാനത്ത് പതിക്കുന്നുണ്ടെങ്കിലും ഭൂമി ഭ്രമണം ചെയ്യുന്നില്ല എന്നല്ലേ അർത്ഥം.
അങ്ങനെ സംഭവിച്ചാൽ രാത്രിയും പകലും ഉണ്ടാകുന്നത് എങ്ങനെയാണെന്നതിന് നമ്മൾ കണ്ടുപിടിച്ച ഉത്തരവും പാരുങ്ങലിലാകും. പക്ഷെ സത്യം എന്താണെന്നുവെച്ചാൽ ഭൂമിയുടെ ഭ്രമണം സ്വാധീനിക്കുന്ന എന്ത് പരീക്ഷണം ചെയ്താലും അതിൽ നിന്ന് ഭൂമി ഭ്രമണം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നുവെച്ചാൽ ശാസ്ത്രം കൊണ്ടുവരുന്ന ഒരു സിദ്ധാന്തം അതുമായി ബന്ധമുള്ള എല്ലായിടത്തും ശരിയാകണം. ശരിയായ സിദ്ധാന്തങ്ങൾ എല്ലാം ഇങ്ങനെതന്നെയാണ്.
ഗുരുത്വതരംഗങ്ങൾ പ്രവചിച്ചിട്ട് കൃത്യം 100 വർഷം തികയുമ്പോഴാണ് അത് കണ്ടെത്താനായത്.




മറ്റൊരു ഉദാഹരണം പറയാം. പരിണാമസിദ്ധാന്തം അനുസരിച്ച് ആധുനിക മനുഷ്യൻ കുരങ്ങുസമാനമായ ജീവികളിൽ നിന്നും പരിണമിച്ചുണ്ടായിട്ടുണ്ട് ഏകദേശം 2 ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ഫോസിൽ തെളിവുകളും ജനിതകപരമായ തെളിവുകളും ഇക്കാര്യം ശരിയാണ് എന്നത് തന്നെയാണ് കാണിക്കുന്നത്. ആധുനികമനുഷ്യൻ ഉണ്ടായിട്ട് ഏകദേശം രണ്ട് ലക്ഷം മാത്രമേ ആയിട്ടുള്ളു. എങ്കിൽ രണ്ടുലക്ഷങ്ങൾ വർഷങ്ങൾ മുമ്പുള്ള ആധുനിക മനുഷ്യന്റെ ഫോസിൽ തെളിവുകൾ ലഭിക്കാൻ പാടില്ല. ഇതുവരെ ഇങ്ങനെയൊന്നു ലഭിച്ചിട്ടുമുള്ളു.
ഉദാഹരണത്തിന് ആധുനിക മനുഷ്യന്റെ അമ്പതുലക്ഷം വർഷം മുമ്പുള്ള ഫോസിൽ കിട്ടി എന്നിരിക്കട്ടെ. പരിണാമ സിദ്ധാന്തം ആകെ തകർന്നടിയും പക്ഷെ പരിണാമസിദ്ധാന്തത്തിനുള്ള അതിശക്തമായ തെളിവുകൾ നോക്കിയാൽ അങ്ങനെയൊന്ന് സംഭവിക്കില്ല എന്നു തന്നെ ഉറപ്പിക്കാം.
ഞാൻ പറഞ്ഞുവന്നത് ശാസ്ത്രം പുതിയ അറിവുകളെ അംഗീകരിക്കുന്നു എന്നാണ്. ശാസ്ത്രത്തിന് മുൻവിധികളില്ല. പുതിയ തെളിവുകൾ വന്നാൽ അതിനാനുസരിച്ച് തിയറികളും മാറും. ശാസ്ത്രത്തിൽ എല്ലാം എപ്പോഴും പാഠനവിഷയമാണ്. പുതിയ അറിവുകൾ വരുന്നതിനാനുസരിച്ച് ഇപ്പോഴുള്ള സിദ്ധാന്തങ്ങൾ കൂടുതൽ വിശാലമാവും. 1600കളിൽ ഐസക് ന്യൂട്ടൻ ഉണ്ടാക്കിയ തിയറി ഉപയോഗിച്ച് നമ്മുക്ക് പ്രപഞ്ചത്തിലെ ചലനങ്ങൾ വിശദീകരിക്കാനാകും. ഭൂമിയുടെയും സൂര്യന്റെയും ചലനങ്ങൾ അല്ലെങ്കിൽ ഒരു ടെന്നീസ് ബോളിന്റെ ചലനം എന്നിവയെല്ലാം ന്യൂട്ടോണിയൻ മെക്കാനിക്സ് ഉപയോഗിച്ച് പ്രവചിക്കാം. എന്നാൽ ഈ തിയറിയെ ഐസ്റ്റീൻ കുറച്ച് കൂടി വിപുലീകരിച്ച് ബലപ്പെടുത്തി. ചലനവും കാലവും അപേക്ഷികമാണെന്ന പുതിയ തിയറി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സഹായിച്ചു. അതുപോലെ സൂക്ഷ്മകാണങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന ക്വാണ്ടംമെക്കാനിക്സ് ഉരുതിരിഞ്ഞുവന്നു.
ഇങ്ങനെ പഴയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി പുതിയവ ഉരുതിരിഞ്ഞുവന്നത് ശാസ്ത്രത്തിന്റെ ബാലഹീനതയല്ല മറിച്ച് ശക്തിയാണ്. പുതിയ അറിവുകളെ അംഗീകരിക്കുകയും പഴയവ എപ്പോഴും നിരീക്ഷണവിധേയമാക്കുകയും ചെയ്യുന്നതാണ് ശാസ്ത്രത്തിന്റെ രീതി. അങ്ങനെയാണ് ശാസ്ത്രം മുന്നോട്ട് കുതിക്കുന്നത്‌.




ശരിയാണെന്ന് ശാസ്ത്രം അംഗീകരിച്ച ധാരാളം തെളിവുകളുള്ള വസ്തുതയാണ് തിയറി അല്ലെങ്കിൽ സിദ്ധാന്തം. ശാസ്ത്രീയമായ രീതിയിടെയാണ് ഈ നിഗമനങ്ങളിൽ എത്തുന്നത്. ശാസ്ത്രീയമായ രീതികൾ എന്നതിനെ, യഥാർത്ഥത്തിൽ യുക്തിപൂർവ്വമായ രീതികൾ എന്ന് വിളിക്കുന്നതാണ് ശരി. ശാസ്ത്രം അവ അവലംബിക്കുന്നു എന്നുമാത്രം.
കപടശാസ്ത്രങ്ങൾ ഇത്തരം രീതികളിലൂടെ കടന്നുപോകുന്നില്ല. ഈ രീതിലൂടെ കടന്നുപോകാത്ത കണ്ടുപിടുത്തങ്ങളും,അവകാശവാദങ്ങളും പ്രവചനങ്ങളും പൊള്ളയാകാനാണ് സാധ്യത.
Source : mathrubhumi technology 26 September 2016

Wednesday, October 12, 2016

എന്താണ് മേഘസ്ഫോടനം ?...

ഉത്തരാഖണ്ഡിൽ അപ്രതീക്ഷിതമായുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമായിട്ട് ഈയിടെയാണ്. മേഘസ്ഫോടനം അല്ലെങ്കിൽ മേഘവിസ്‌ഫോടനം (cloud burst) എന്ന പ്രകൃതി ദുരന്തമാണ് നാശം വിതച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം എങ്കിലും ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് നിർവചിക്കുക അസാധ്യം. മുൻകൂട്ടി പ്രവചിക്കാൻ കൂടി കഴിയാത്തതിനാൽ മനുഷ്യർക്ക് ഇതൊരു അപ്രതീക്ഷിത ദുരന്തം തന്നെയാണ്.




എന്താണ് മേഘസ്ഫോടനം

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (cloud burst) എന്നുപറയുന്നത്. നിമിഷങ്ങൾക്കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയമാകുന്നു. പൊതുവേ, മണിക്കൂറിൽ മൂന്ന് മില്ലീലിറ്ററിൽ കൂടുതൽ മഴ ഒരുസ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നു പറയുന്നു.




എങ്ങനെയുണ്ടാകുന്നു.

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല. മേഘസ്ഫോടത്തിന് കാരണമായ മേഘങ്ങൾക്ക് ചിലപ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ ഒരു വായു പ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ വലിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം.




ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനം ഉണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ ശക്തമേറിയ വായുപ്രവാഹം വലിയ ചംക്രമണ രീതിയിൽ രൂപപ്പെടുന്നു. ഇതു മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാക്കുക. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തിക്കുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവരൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വാഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.
ഈ കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ, കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷ താപനില ഉയർന്നതായതിൽ മഞ്ഞുകണങ്ങൾ ജലതുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു.

(Source : മലയാളമനോര ജൂലൈ 5 2016)

Saturday, October 1, 2016

നമ്മുടെ നാട്ടുക്കിളികൾ എങ്ങോട്ട് പോയി ?

മനുഷ്യജീവിതം സുഖകരമാക്കുന്നത് ഇതര ജീവജാലങ്ങളുടെ കൂടി സാമിപ്യമാണെന്ന സത്യം മനുഷ്യൻ പൊതുവേ മറന്നു പോകാറുണ്ട്. സുഖകരമായ ജീവിതത്തിന്റെ പശ്ചാത്തലമൊരുക്കുന്നതിൽ സദാ വ്യാപൃതരാകുമെന്നതിനാലാണ് മറ്റു ജീവജാലങ്ങൾ നമ്മുടെ നിലനിൽപ്പിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കാൻ ഇടയാക്കുന്നത്. 'കാട്ടിൽ കടുവില്ലാതായാൽ നാട്ടിൽ ഉറവുണ്ടാകില്ല' എന്ന പഴമൊഴി മനുഷ്യന്റെ നിലനിൽപ്പ് മറ്റു ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നതിനെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ ശ്രംഖലയും ഭക്ഷ്യ സുരക്ഷയും പരസ്പരം കാണികോർത്ത ഭൂമിയുടെ ഏതാറ്റത്തു ജീവിക്കുന്ന മനുഷ്യർക്കും ഈ വളയത്തിൽ നിന്ന് പുറത്തു ചാടാൻ കഴിയില്ലെന്നതാണ് പഴയ ഈ പഴമൊഴി പറയുന്നത്.



     
ജീവിവർഗങ്ങളിലേറെയും അധിവസിക്കുന്നത് നിത്യഹരിതവനങ്ങളിലാണ്. കരയുടെ 20 ശതമാനം ഭാഗത്തെ നിത്യഹരിത വനങ്ങൾ നേരത്തെ സമ്പന്നമാക്കിയിരുന്നു വെന്നെങ്കിൽ ഇന്നത് ഏഴ് ശതമാനത്തിൽ താഴെയായി ചുരുങ്ങി. അമ്പതിലധികം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനങ്ങളിൽ നിന്ന് ഇതിനകം ഒരിക്കലും ഒരിടത്തും കാണാൻ കഴിയാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങളാണ്. ഇവയുടെ തിരോധാനം എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാൻ ചിലപ്പോൾ ഇനിയും സമയമെടുത്തെന്ന് വരാം. ഇനി നമ്മുടെ നാട്ടിലേക്ക് വന്നാൽ കൺമുന്നിൽ നിന്ന് മായക്കാഴ്ച്ച പോലെ മറയുന്ന ജീവവൈവിദ്യങ്ങളുടെ എണ്ണം ദിനേനയെന്നോണം കൂടുകയാണ്. കേരളത്തിൽ 205 നട്ടെല്ലുള്ള ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണിയിലാണെന്നാണ് പഠനം. ഇവയിൽ 23 ഇനങ്ങൾ അതീവ വംശനാശഭീഷണി നേരിടുന്നെങ്കിൽ 90 ഇനം വംശനാശഭീഷണി നേരിടുന്നവയുമാണ്. മൊത്തം 1,847 നട്ടെല്ലുള്ള ജീവികളിൽ386 ഇനങ്ങളും (36 ശതമാനം) കേരളത്തിലും പശ്ചിമഘട്ടത്തിലും മാത്രം കാണുന്നവയാണെന്നത് അതീവ ഗൗരവമർഹിക്കുന്നവയാണ്. നേരത്തെയുള്ളതിൽ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയിൽ കേരളമുൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി ജീവിവർഗ്ഗങ്ങൾ ഉൾപ്പെട്ടതായാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സസ്തനികളുടെ വിഭാഗത്തിൽ തീർത്തും കാണാതായിരിക്കുന്ന ഉരഗജീവിയായി മലബാർ വെരുകിനെയാണ് ചേർത്തിട്ടുള്ളത്. കന്യാകുമാരി മുതൽ വടക്കൻ കർണ്ണാടകയിലെ ഹൊന്നവർ വരെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ യഥേഷ്ടമുണ്ടായിരുന്ന ജീവിയായിരുന്നു മലബാർ വെരുക്‌. 1978 മുതലാണ് ഈ ജീവിവർഗം അപ്രത്യക്ഷമായതായി ഐ യു സി എൻ പ്രഖ്യാപിച്ചത്. എന്നാൽ, 1980ലും 90ലും സംസ്ഥാനത്ത് മലബാർ വെരുക്കിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, കഴിഞ്ഞ 20 വർഷത്തിലധികമായി ഈ ജീവിയുടെ സാന്നിധ്യം ഇല്ലാതായി. മൂന്നടിയോളം നീളം വെക്കുന്ന ആറ് കിലോയോളം തൂക്കം വരുന്ന വെരുകിന് 20 വർഷത്തെ ആയുസ്സാണുള്ളത്.
വനഭൂമി കുറഞ്ഞതും വേട്ടയാടിയതുമാണ് ഇവയുടെ നാശത്തിന് കാരണമായത്. ആന, സിംഹവാലൻ കുരങ്ങ്, കാട്ടുചുണ്ടലി, കാട്ടുനച്ചെലി, നെല്ലെലി, ഈനാംപേച്ചി, കാട്ടുനായ, ചെന്നായ, മീൻപൂച്ച, കടുവ, വരയാട് തുടങ്ങിയവയെല്ലാം വംശനാശത്തിന്റെ വക്കിലാണെന്ന് സർക്കാർ പഠനം വ്യക്തമാക്കുന്നു. ചാമ്പൽ അണ്ണാൻ, യൂറേഷ്യൻ നീർനായ, പുള്ളിപ്പുലി തുടങ്ങിയവ ഉടൻ അപകടത്തിലാകുന്ന ജീവികളായും കണക്കാക്കുന്നു. ഐ യു സി എൻ പ്രസിദ്ധീകരിച്ച 2015 ലെ പക്ഷികളുടെ റെഡ് ലിസ്റ്റ് പ്രകാരം 180 ഇനം പക്ഷികൾ ഭീഷണിയിലാണെന്ന് പറയുന്നു. 1994ൽ ഇത് 173 ആയിരുന്നു. 




കേരളത്തിൽ വയനാട്ടിലൊഴികെ കഴുകന്മാർ അപ്രത്യക്ഷമായതായുള്ള പഠനം അടുത്തിടെയാണ് പുറത്തു വന്നത്. മറയൂർ , മൂന്നാർ ഉൾപ്പെടെ തെക്കൻ മേഖലയിൽ സമീപകാലത്ത് 500നും1000ത്തിനും ഇടയിൽ കഴുകന്മാർക്ക് വംശനാശം സംഭവിച്ചു. വനത്തിന് സമീപത്തെ ജനവാസമേഖലയിലുള്ളവർ വന്യമൃഗങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ സംരക്ഷിക്കുവാൻ വിഷവിത്തുകൾ വിതറാറുണ്ട്. ഇവ കഴുകാന്മാരുടെ വംശനാശത്തിന് കാരണമായി. കന്നുകാലികളിൽ കുത്തിവെക്കുന്ന ഡൈക്ലോഫെനിക്ക് എന്ന മരുന്നും കഴുകന്മാരുടെ വംശനാശത്തിന് വഴിതെളിച്ചിട്ടുണ്ട്. വേദനസംഹാരിയെന്നനിലയിലാണ് ഡൈക്ലോഫെനിക്ക് ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവെച്ച കന്നുകാലികളുടെ മൃതശരീരങ്ങൾ ഭക്ഷിക്കുന്നതാണ് ഇവയുടെ നാശത്തിന് ഇടയാക്കിയത്. പക്ഷികളിൽ 50 ഇനങ്ങളെയാണ് ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തലേക്കെട്ടൻ തിത്തിരി , ചുട്ടികഴുകൻ , തവിട്ടുകഴുകൻ എന്നിവയാണ് ഗുരുതരമായ വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന പക്ഷികൾ. കാതിലക്കഴുകാൻ , തോട്ടിക്കഴുകൻ , തെക്കൻ ചിലുമിലുപ്പൻ , സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശപ്പട്ടികയിലുണ്ട്. അടുത്ത് തന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി , ഇലക്കുരുവി , നീലാക്കിളി പാറ്റപിടിയൻ , ചെറിയ മീൻ പരുന്ത് , കരിങ്കഴുകൻ , മലമുഴക്കി , ചേരക്കോഴി തുടങ്ങിയവയും ഇതിൽപ്പെടും. ഉരഗവർഗങ്ങളിൽ ചൂണ്ടൻ കടലാമായാണ് തീർത്തും കാണാതായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗം. ചൂരലാമ , കടലാമ , കാരാമ , ഭീമനാമ , ചിത്രയാമ എന്നിവയും നീലവായറൻ , മാരയരണ , വയനാടൻ മരപ്പല്ലി , കങ്കാരു ഓന്ത് എന്നിവയും വംശനാശ ഭീഷണി നേരിടുന്നവയാണ്. 12 ഇനം പാമ്പുകളിൽ മലപച്ചോലൻ പാമ്പ് , വയലറ്റ് പാമ്പ് എന്നിവ കാണാമറയത്താകുന്ന ജീവികളാണ്. തവളകളിൽ പത്ത്‌ ഇനങ്ങളെ പൂർണ്ണമായും കാണാതായിട്ടുണ്ട് കൈകാട്ടിത്തവള , മൂന്നാർ ഇലത്തവള , പുള്ളി പച്ചിലപ്പാറൻ , പച്ചക്കണ്ണി ഇലത്തവള തുടങ്ങിയവയാണ് അവ. കേരളത്തിൽ 53 ഇനം തവളകളെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുൾ പ്പെടുത്തിയിട്ടുണ്ട്. കാട് നഗരവത്കരണത്തിന് വഴിമാറി പോയപ്പോൾ നാട്ടുപക്ഷികളിലും പലതും അപ്രത്യക്ഷമായവയിലും വംശഭീഷണിയിൽ ഉൾപ്പെട്ടു. ഇന്നലെ വരെ വീട്ടുമുറ്റത്തു നാം കണ്ടിരുന്ന കിളികൾ നമ്മളറിയാതെയാണ് പറന്നകന്നത്. മേഘങ്ങളെ തൊട്ടുരുമ്മി ഭൂമിയിലേക്ക് പറന്നിറങ്ങുന്ന പക്ഷിക്കൂട്ടത്തിന്റെ സുന്ദരക്കാഴ്ചകൾ ഇനി എത്ര കാലമെന്ന് വൈകാതെ തിരിച്ചറിയും. രൂപത്തിലും നിറത്തിലും ശബ്ദത്തിലും വ്യത്യസ്ഥത പുലർത്തുന്ന പക്ഷികളെക്കൊണ്ട് സമ്പന്നമായിരുന്നു കേരളം. കാക്കമുതൽ സൈബീരിയൻ ദേശടനപക്ഷികൾ വരെ കേരളത്തിലെ പ്രകൃതിയുടെ വരപ്രസാദമാണ്. ലോകത്തിൽ ഏതാണ്ട് 8650 ഗണത്തിൽപ്പെട്ട പക്ഷികളുണ്ട്. മുങ്ങാം കോഴികളിൽ തുടങ്ങി പാമ്പറി ഫോർമസ് (കൂട് കെട്ടുന്ന പക്ഷികൾ) പക്ഷികൾ വരെ 27 കക്ഷികളിലായി തരം തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ 20 കക്ഷികളിലും 75 ഗോത്രങ്ങളിലുമായി 1200 ഗണങ്ങളിൽ പെടുന്ന പക്ഷികളുണ്ട്. ഇതിൽ നല്ലൊരു പങ്ക് കേരളത്തിലെ പക്ഷിക്കൂട്ടത്തിൽപ്പെടും. 80 ഓളം ഇനത്തിൽ പെട്ട നാട്ടുപക്ഷികളെ സാധാരണമായി കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ കണ്ടുവരുന്നു. എന്നാൽ എന്തുകൊണ്ടോ മുമ്പു സ്ഥിരമായി കാണാറുള്ള പലതും ഇപ്പോൾ അപൂർവ കാഴ്ചയായി. അങ്ങാടിക്കുരുവി , കരാടാൻ ചാത്തൻ , നാട്ട് ബുൾ ബുൾ , വണ്ണാത്തിപ്പുള്ള് , നാട്ടു മരംകൊത്തി , അയോറ , കൽമണ്ണാത്തി , തത്തച്ചിന്നൻ , വിഷിപക്ഷി , ഉപ്പൂപ്പൻ , കുളക്കോഴി , കാവി , പുള്ളിനത്ത് , കഴുകൻ തുടങ്ങിയ നാട്ടിൻപുറങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളിൽ പലതിന്റെയും എണ്ണം ഗണ്യമായി കുറഞ്ഞു. ചിന്നൻകുട്ടുറുവൻ , ചെങ്കണ്ണി , മഞ്ഞക്കണ്ണി , ഒലോഞ്ഞാലി , ചെമ്പോത്ത് , ആറ്റക്കുരുവി , ചെറിയമീൻകൊത്തി , മീൻകൊത്തിച്ചാത്തൻ , പുള്ളിമീൻ കൊത്തി , നാട്ടുവേലിത്തത്ത , നാട്ടുമരംകൊത്തി , പനങ്കാക്ക , നാടൻ ഇലക്കിലി , ചെമ്പ്കൊട്ടി , നാട്ടുകുയിൽ , ഗരുഡൻ , വെള്ളി എറിയൻ , ചിന്നമുണ്ടി , പെരുമുണ്ടി , മഴക്കൊച്ച , പൊതപ്പൊട്ടൻ , നാടൻ താമരക്കോഴി , നാകമോഹൻ , കരിവായറൻ വാനമ്പാടി തുടങ്ങി നിരവധി പക്ഷികൾ നാട്ടുപക്ഷികളുടെ ഗണത്തിൽപ്പെടും. നാട്ടിൻപുറങ്ങളിലെ മരങ്ങളും കുളവും തോടും കാവും കൈതക്കാടും വള്ളിപ്പടർപ്പുകളുമെല്ലാം നശിപ്പിക്കപ്പെട്ടതാണ് പക്ഷികളുടെ തിരോദാനത്തിനുള്ള മുഖ്യ കാരണമായി ചൂണ്ടി കാണിക്കുന്നത്. മനുഷ്യവാസപ്രദേശങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് അടുത്ത കാലത്ത് വൻതോതിൽ തന്നെയാണ് മങ്ങലേറ്റത്. പറമ്പുകളിലെ ഫലവൃക്ഷങ്ങൾ പാടെ അപ്രത്യക്ഷമായത് പക്ഷികളെ സാരമായിത്തന്നെ ബാധിച്ചു. ചെങ്കൽ കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തുന്നതും തണ്ണീർത്തടങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടപ്പെട്ടതെല്ലാം നാട്ടുപക്ഷികളുടെ തിരോധാനത്തിന് ആക്കം കൂട്ടി. നഗരമെന്നോ കാടെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥലങ്ങളിലും അതിവാസിച്ചിരുന്ന അങ്ങാടിക്കുരുവിയുടെ നിലനിൽപ്പ് പോലും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധാന്യങ്ങൾ വിൽക്കുന്ന കടകളിലെ ചാക്കുകളിൽ കയറി തത്തിക്കളിക്കുകയും അവസരം കിട്ടുമ്പോൾ കൊക്ക് നിറയെ ധാന്യമെടുത്ത് പെട്ടന്ന് ധാന്യമെടുത്ത് പെട്ടന്ന് രക്ഷപ്പെടുകയും ചെയ്യുന്ന അങ്ങാടിക്കുരുവികളെ കാണാത്തവരുണ്ടാകുകയില്ല. 




പ്ലാസ്റ്റിക്ക് സഞ്ചിയിൽ ധാന്യങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പ്രവണത കൂടിയതോടെ നേരത്തെ കണ്ടിരുന്ന പാലസ്ഥലങ്ങളിൽ നിന്നും കുരുവികൾ അപ്രത്യക്ഷമായി. കൂടുവെക്കാനുള്ള സാഹചര്യം ക്രമേണ ഇല്ലാതാവും ഇവയെ പ്രതികൂലമായി ബാധിച്ചു. ഭക്ഷണ ലഭ്യതയിലുള്ള കുറവാണ് ചില പക്ഷികളുടെ ശോഷണത്തിന് കാരണം. ചക്കയും മാങ്ങയും പോലുള്ള ഫലങ്ങൾ തീർത്തുമില്ലാതായും കായ്ഫലമുള്ള ചെടികളും വൃക്ഷങ്ങളും അപ്രത്യക്ഷമായതും നാട്ടുപക്ഷികൾക്ക് ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാക്കി. പരുത്തിയും ചിലന്തി വലയുമുപയോഗിച്ച് ഇലത്തുന്നി കൂടുണ്ടാക്കുന്ന തുന്നാരൻ പക്ഷിയെപ്പോലുള്ളവർക്ക് വലിയ ഇലകളുടെയും മറ്റും അഭാവം വിനയായി. വീട്ടുവളപ്പിലെ കുട്ടിക്കാടുകൾ നിശേഷം ഇല്ലാതായത് ഇത്തരം പക്ഷികൾക്ക് കെണിയൊരുക്കി. കാവാലൻ കിളി , മാടത്ത എന്നീ പേരിലറിയപ്പെടുന്ന നാട്ടുമൈനക്കും കൂടൊരുക്കാനുള്ള സാഹചര്യം പുതിയ കാലത്ത് നഷ്ടപ്പെട്ടു. ഇവ ഇരതേടുന്ന പാടങ്ങളിൽ കീടനാശിനി പ്രയോഗം വർധിച്ചതും പക്ഷികളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. രാജ്യസ്ഥാനിലെയും ഗുജറാത്തിലെയും മരുപ്രദേശങ്ങളൊഴിച്ച് ഇന്ത്യയിലെല്ലായിടത്തും കണ്ടിരുന്ന വിഷുപക്ഷി കേരളത്തിൽ അപൂർവ കാഴ്ചയായതിനുള്ള ഒരു കാരണം വൃക്ഷങ്ങളുടെ വ്യാപകമായ നാശം തന്നെയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെയും വനങ്ങളുടെയും സംരക്ഷണത്തിനായി 15 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശിയോദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളും രണ്ട് കമ്യൂണിറ്റി റിസർവുമുൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയെണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
source : siraj  15 august 2016

Tuesday, June 21, 2016

രക്തത്തേയും, രക്തദാനത്തേയും കുറിച്ച് നമ്മുക്ക് പരിചയപ്പെടാം


ജൂൺ14 ലോക രക്തദാനദിനം ആയിരുന്നല്ലോ. ആ മഹാദാനത്തെ കൂടുതൽ അറിയാം. 'രക്തം നമ്മളെയെല്ലാം കൂട്ടിയിണക്കുന്നു' എന്നതായിരുന്നു ഈ വർഷത്തെ രക്തദാന ദിനത്തിന്റെ പ്രമേയമായിരുന്നത്.
മനുഷ്യർ കരുത്തവരോ വെളുത്തവരോ തവിട്ട് നിറക്കാരോ ആകെട്ടെ, അവരെയെല്ലാം കൂട്ടയിണക്കുന്നത്ചുവപ്പ് നിറമാണ്. ശരീരത്തിലൂടെ നിരന്തരം പ്രവഹിച്ചു കൊണ്ടിരിക്കുന്ന രക്തമെന്ന മഹാനദിയുടെ നിറമാണത്.ആ ഒഴുക്കില്ലെങ്കിൽ ജീവിതമില്ല. ചോരയുടെ വില ജീവിതമാണ്. അത്കൊണ്ട് രക്തം ദാനം ചെയ്യുന്നതിലും വലിയൊരു നന്മയില്ല. സുരക്ഷിതമായ രക്തത്തിന്റെ അനിവാര്യതയെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നു. രക്തദാനത്തെ നിസ്വാർത്ഥ സേവനമായി കൊണ്ടുനടക്കുന്ന നന്മ നിറഞ്ഞ മനുഷ്യരെ നന്ദിയോടെ സ്മരിക്കാനുള്ള അവസരം കൂടിയാണിത്. ലക്ഷക്കണക്കിന് മനുഷ്യജീവനുകളെയാണ് ഓരോ വർഷവും രക്തദാനത്തിലൂടെ രക്ഷിച്ചെടുക്കുന്നത്.
      സുരക്ഷിതമായ രക്തം വേഗത്തിൽ ലഭ്യമാക്കുക ഏതു സമൂഹത്തിന്റെയും അടിയന്തരഅടിയന്തരമായ ആവശ്യമാണ്. എന്നാൽ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും ഉദാസീനതയും മൂലം വിദ്യാസാമ്പന്നർ പോലും രക്തദാനത്തിൽനിന്ന് ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ശാസ്ത്രീയമായ അവബോധം ഇല്ലാത്തതാണ് ഇതിനു കാരണം. പണം ലക്ഷ്യമാക്കാത്ത സന്നദ്ധസേവനമായി രക്ത ദാനത്തെ കാണുന്ന ആളുടെ എണ്ണം കൂട്ടികൊണ്ടുവന്നാലേ ആവശ്യത്തിനുള്ള രക്തം താക്കസമയത്തുതന്നെ കണ്ടെത്താനാകൂ.
     2020 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളും സന്നദ്ധ രക്തദാതാക്കളിൽനിന്നു പണച്ചെലവില്ലാതെ രക്തം സ്വീകരിക്കുന്ന അവസ്ഥയിലെത്തണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾ ലാൻഡ്സ്റ്റെയിനറുടെ ജന്മദിനമാണ് ജൂൺ 14. 'രക്തം നമ്മളെയെല്ലാം കൂട്ടിയിണക്കുന്നു' എന്നതാണ് ഈ വർഷത്തെ രക്തദാനദിനത്തിന്റെ പ്രമേയം.
കൊടുത്താൽ കിട്ടും ഗുണങ്ങൾ
രക്തം കൊടുത്താൽ ശരീരം ക്ഷീണിക്കും രോഗങ്ങൾ പിടിപെടും എന്നു കരുതുന്നതിന് അടിസ്ഥാനമില്ല. നേരെ മറിച്ചാണ് ശരിക്കും കാര്യങ്ങൾ. ഒരുതവണ ദാനം ചെയ്യുന്ന രക്തം രണ്ടു ദിവസത്തിനകംതന്നെ വീണ്ടും ഉത്പാദിപ്പിക്കപ്പെടും. പരിശോധനകൾക്ക് ശേഷമാണല്ലോ ഓരോവട്ടവും രക്തം സ്വീകരിക്കപ്പെടുക. എന്തെങ്കിലും രോഗങ്ങളുണ്ടോ എന്നു മുൻകൂട്ടി അറിയാൻ ഈ പരിശോധനകളിലൂടെ കഴിയും. രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രിക്കാം. പുതിയ കോശങ്ങൾ ഉണ്ടാകുന്നതോടെ ശരീരത്തിനു നവോന്മേഷം ഉണ്ടാകും. അധികമുള്ള കൊഴുപ്പു കുറക്കും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയും. ഇതിനു പുറമേയാണ് പ്രതിസന്ധിയിലായ ഒരു മനുഷ്യനെ സഹായിക്കുന്നതുവഴി കിട്ടുന്ന സംതൃപ്‌തി.

എന്താണ് രക്തം ?

ദ്രവരൂപത്തിലുള്ള ഒരുകോശസാമൂഹം അഥവാ കലയാണ് രക്തം. അരുണരക്താണുക്കളും ശ്വേതരക്താണുക്കളും പ്ലേറ്റ്‌ലറ്റുകളും അതിൽ അടങ്ങിയിരിക്കുന്നു. ഓക്സിജനും പോഷകങ്ങളും വഹിച്ചുകൊണ്ടുപോകുക, മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നിവയാണ് രക്തത്തിന്റെ പ്രധാന ധർമ്മങ്ങൾ. ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധശേഷിയിലും വലിയ പങ്കുവഹിക്കുന്നു.
രക്തകോശങ്ങൾ

മൂന്ന് തരത്തിലുള്ള രക്തകോശങ്ങളാണുള്ളത്

1. അരുണരക്താണുക്കൾ : രക്തത്തിൽ ഏറ്റവുമധികമായി കാണപ്പെടുന്ന കോശങ്ങൾ. പുരുഷനിൽ ഒരു ഘനമില്ലീമീറ്റർ രക്തത്തിൽ ശരാശരി 55 ലക്ഷവും സ്ത്രീകളിൽ 50 ലക്ഷവും അരുണ രക്താണുക്കൾ ഉണ്ട്. 120 ദിവസമാണ് ഇവയുടെ ആയുസ്സ്. ഓക്സിജനെയും കാർബൺ ഡൈ ഓക്സൈഡിനെയും വഹിച്ചു കൊണ്ട് പോകുന്നു. ഹീമോഗ്ലോബിന്റെ കൂടിയ അളവാണ് ചുവപ്പ് നിറത്തിന് കാരണം.
2.ശ്വേതരക്താണുക്കൾ : ശരീരത്തെ രോഗാണുക്കളിൽനിന്നും അന്യവസ്തുക്കളിൽനിന്നും സംരക്ഷിക്കുകയെന്ന ധർമ്മമാണ് ശ്വേതരക്താണുക്കൾ നിറവേറ്റുന്നത്. ഇവയ്ക്കു നിറമില്ല. ഒരു ക്യുബിക് മില്ലീലിറ്റർ രക്തത്തിൽ 5000 മുതൽ 8000 വരെ ശ്വേതരക്താണുക്കളാണുണ്ടാകുക
3.പ്ലേറ്റ്‌ലറ്റുകൾ : ഒരു ഘന മില്ലീമീറ്റർരക്തത്തിൽ 2,50,000 മുതൽ 3,50,000 വരെ പ്ലേറ്റ്‌ലറ്റുകൾ ഉണ്ടായിരിക്കും. രക്തം കട്ടപിടിക്കാൻഇവ സഹായിക്കുന്നു. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറഞ്ഞാൽ അമിതമായ രക്തസ്രാവം ഉണ്ടാകും. ഹൃദയധമനികളിൽ ഇവ വലിയതോതിൽ അടിഞ്ഞാൽ ഹൃദയാഘാതം ഉണ്ടാകും.

ഒറ്റമിടിപ്പിൽ

ഹൃദയം ഒരുതവണ മിടിക്കുമ്പോൾ ഏകദേശം 70 മില്ലീലിറ്റർ രക്തം പമ്പുചെയ്യപ്പെടുന്നു. മിനിറ്റിൽ 70-72 വട്ടം മിടിക്കുന്ന ഹൃദയം ഈ സമയം കൊണ്ട് പമ്പുചെയ്യുന്നത് ഏകദേശം അഞ്ചുലിറ്റർ രക്തമാണ്. ഒരു വർഷം കൊണ്ട് പമ്പുചെയ്യുന്നതാക്കട്ടെ, 26 ലക്ഷം ലിറ്റർ രക്തവും.
മിടിപ്പില്ലാത്ത രക്തം
രക്താവാഹിനികൾക്ക് ഏതാണ്ട് 62,000 മൈൽ നീളം വരും. ഭൂമിയെ രണ്ടുതവണ ചുറ്റാനുള്ള നീളമാണിത്. ഇത്രയും ദൂരം നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് രക്തം.

രക്തം സൂക്ഷിക്കൽ

രക്തത്തെ മൂന്നു രീതിയിൽ സൂക്ഷിക്കാം. രക്തമായിത്തന്നെ സൂക്ഷിക്കാം. അല്ലെങ്കിൽ പ്ലാൻസ്‌മയായോ പ്ലേറ്റ്‌ലറ്റായോ വേർതിരിച്ചു സൂക്ഷിക്കാം. പ്ലേറ്റ്‌ലറ്റ് പരമാവധി അഞ്ചുദിവസമാണ് സൂക്ഷിക്കാനാവുക. രക്തമായി 35-42 ദിവസം സൂക്ഷിക്കാം. എന്നാൽ, പ്ലാസ്‌മായായി ഒരു വർഷത്തോളം സൂക്ഷിക്കാം.

ക്രോസ്‌മാച്ചിങ്

രക്തം നൽകുമ്പോൾ ഗ്രൂപ്പ് മാറിപ്പോയാൽ പല കുഴപ്പങ്ങളും ഉണ്ടാകും. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ഇതു ദോഷകരമായി ബാധിക്കാം. അതുകൊണ്ട് ചേർന്ന രക്തം തന്നെയാണോ നൽകുന്നതെന്ന് അറിയാൻ നടത്തുന്ന പരിശോധനയാണ് ക്രോസ്‌മാച്ചിങ്. സ്വീകർത്താവിന്റെയും രക്തം കലർത്തി കട്ട കൂടുന്നുണ്ടോ എന്നു നോക്കുകയാണ് ഇതിൽ ചെയ്യുന്നത്.
അഞ്ചുലിറ്റർ
മനുഷ്യശരീരത്തിൽ ശരാശരി അഞ്ചു ലിറ്റർ രക്തമാണുള്ളത്. രക്തദാനം ചെയ്യുമ്പോൾ ഒരുതവണ 350 മില്ലി രക്തം മാത്രമേ എടുക്കൂ. ഇത് 24-48 മണിക്കൂറിനുള്ളിൽ ശരീരം വീണ്ടും ഉൽപാദിപ്പിക്കും.

രാജകീയ രോഗം

ഹീമോഫീലിയ എന്ന രോഗത്തെയാണു രാജകീയ രോഗം എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ രാജകുടുംബത്തിലുണ്ടായിരുന്ന ഈ രോഗം വിവാഹബന്ധങ്ങളിലൂടെ റഷ്യ, ജർമാനി തുടങ്ങിയ രാജ്യങ്ങളിലെ രാജകുടുംബങ്ങളിലേക്കും പകരുകയായിരുന്നു. അങ്ങനെയാണ് ഈ രോഗത്തിനു രാജകീയരോഗം എന്ന വിശേഷണം ലഭിച്ചത്.

പ്ലാസ്മ പുരാണം

രക്തത്തിന്റെ 55 ശതമാനം വരും ദ്രവഭാഗമായ പ്ലാസ്മ. രക്തം കട്ടകൂടാൻ സഹായിക്കുന്ന ഫൈബ്രിനോജൻ, രക്തസമ്മർദം നിയന്ത്രിക്കുന്ന അൽബുമിൻ , ആന്റിബോഡിയായ ഗ്ലോബുലിൻ തുടങ്ങിയവയെല്ലാം പ്ലാസ്മയിലുണ്ട്.
അവരും രക്തദാനവും
പ്രാകൃതമായ രക്തസന്നിവേശ രീതികളായിരുന്നു ആദ്യകാലത്തു നിലവിലുണ്ടായിരുന്നത്. കാൾലാൻഡ് സ്റ്റെയിനർ എ, ബി, ഒ രക്തഗ്രൂപ്പുകൾ തിരിച്ചറിഞ്ഞതോടെ ഈ സ്ഥിതി മാറി. രക്തബാങ്കുകൾ എന്ന നവീന ആശയത്തിനു രൂപം നൽകിയത് ഡോ. ചാൾസ് ഡ്രൂവാണ്. ഡോ. നോർമൻ ബെത്യൂണാണ് സഞ്ചരിക്കുന്ന രക്തദാന കേന്ദ്രങ്ങൾ ആദ്യമായി സ്ഥാപിച്ചത്.

ചോരപ്പേടി

ഒരുതുള്ളി രക്തം കണ്ടാൽതന്നെ പേടിക്കുന്നവരാണ് പലരും. രക്തത്തോടുള്ള അമിതമായ ഭയത്തെയാണ് ഹീമോഫോബിയ എന്നു പറയുന്നത്. ഹീമറ്റോളജിയെന്നാൽ രക്തത്തെക്കുറിച്ചുള്ള പഠനം.
മനുഷ്യനും മൃഗവും
ചൂടുലതാണ് മനുഷ്യരക്തം. എന്നാൽ സസ്തനികളും പക്ഷികളും ഒഴികെയുള്ള മൃഗങ്ങളുടെ രക്തം തണുപ്പേറിയതാണ്. ചെറിയ ബഹുകോശ അകശേരുകികളിലും ഏകകോശ ജീവികളിലും രക്തമേയില്ല.
(Source:malayalamanorama)

Wednesday, June 15, 2016

സിന്ധുതീരത്തെ ചരിത്രനഗരങ്ങൾ



  (The excavated ruins of Mohenjo-daro in Sindh, Pakistan, in 2010.)  

നമ്മുടെ രാജ്യത്തിന്റെ പേരിനുകൂടി കാരണമായെന്നു കരുതാവുന്ന സിന്ധു നദിതട സംസ്കാരത്തെ ഇപ്രകാരം ചുരുക്കിപ്പറയാം - ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന ഈ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളാരുന്നു ഹാരപ്പ, മോഹൻജൊദാരോ എന്നീ നഗരങ്ങൾ.
                                                                                      
ഈ രണ്ടുനഗരങ്ങൾ തമ്മിൽ 690 കിലോമീറ്റർ അകലമുണ്ട്. പുരാതന ഇന്ത്യയിലെ ഈ നഗരങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. അവശിഷ്ടങ്ങൾ കണ്ടെടുത്ത മുഖ്യസ്ഥലം ഹാരപ്പയായതിനാൽ 'ഹാരപ്പൻ നാഗരികത ' എന്നാണ് കൂടുതലായി ഉപയോഗിക്കുന്നത്. ബലൂചിസ്ഥാൻ, സിന്ധ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശിന്റെ പശ്ചിമഭാഗം എന്നിങ്ങനെ വളരെയേറെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ നാഗരികതയിലെ മറ്റു നഗരങ്ങളായിരുന്നു ബാൻവാലി, കാലിബംഗൻ, ലോത്തൽ, ചാണദോരോ എന്നിവ.

ദ്രാവിഡർ നമ്മുടെ പൂർവ്വപിതാക്കൾ

ക്രിസ്തുവിനു മുമ്പ് 2700 - 1750 വർഷങ്ങൾക്കിടയിൽ സിന്ധു നടിതട ജനത നിലനിന്നിരുന്നു. ആ കാലഘട്ടത്തിൽ ലോകത്തു നിലനിന്നിരുന്ന മറ്റെല്ലാ സംസ്കാരങ്ങളെക്കാളും സമ്പുഷ്ടവും വിസ്തൃതവുമായിരുന്നുവെന്നു സാരം. അതായത് നൈൽ നടിതട സംസ്കാരത്തിന്റെ ഇരട്ടിയും മെസപ്പോട്ടോമിയാൻ സംസ്കാരത്തിന്റെ നാലിരട്ടിയും!
    ഇന്ത്യയിൽ അധിനിവേശക്കാരായി എത്തിയ ആര്യന്മാരെക്കാൾ 1500 വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സംസ്കാരം ഇവിടെയുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ പിതാക്കൾ ആര്യന്മാരായിരുന്നില്ല എന്ന പരമാർഥം നമ്മൾ തിരിച്ചറിയുന്നതാക്കട്ടെ, 1921 - 22 കാലഘട്ടത്തിലും.

ഭൂമി കുഴിച്ചപ്പോൾ മന്ത്രികലോകം

1921 - 22 കാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറു ഹാരപ്പ എന്ന ഗ്രാമത്തിൽ റെയിൽവേ ലൈൻ പണികൾ നടക്കുന്നതിനിടയിലാണ് ഭൂമിയിൽനിന്ന്  ഇഷ്ടികകൾ കണ്ടുകിട്ടാൻ തുടങ്ങിയത്. പിന്നെയും കുഴിച്ചപ്പോൾ വെങ്കളത്തിലും കളിമണ്ണിലും നിർമിച്ച ശിൽപങ്ങളും മുദ്രകളും കിട്ടി തുടങ്ങിയപ്പോൾ പണിക്കർക്ക് തോന്നി, തങ്ങൾ നിൽക്കുന്നത് ഏതോ മാന്ത്രിക കഥയിലെ ഭൂമികയിലാണോയെന്ന്! ലാഹോറിൽ നിന്ന് മുൾത്താനിയിലേക്കുള്ള തീവണ്ടിപ്പാത നിർമ്മാണം അങ്ങനെ താൽക്കാലികമായി നിന്നു. ജോൺ മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻന്റെ നേതൃത്വത്തിൽ ആർ. ഡി ബാനർജി, എം. എസ് വത്സ എന്നിവരും ചേർന്ന് ഖനനം നടത്തിയപ്പോൾ ആ മഹാ നാഗരികത പുറംലോകകമാറിയുകയായിരുന്നു. സിന്ധു നടിതടത്തിൽ മാത്രം ഒതുങ്ങുന്നതല്ലായിരുന്നില്ല ഈ മഹാ സംസ്കാരം. തെക്ക് ഗുജറാത്തുവരെയും കിഴക്കു യമുനാനദിവരെയും ഇതു വ്യാപിച്ചിരുന്നു.

നഗരാസൂത്രണം തികച്ചും ശാസ്ത്രീയം

(Surviving structures at Mohenjo-daro.)

നഗരങ്ങൾ പല ബ്ലോക്കുകളായി തിരിച്ചിരുന്നു. നേടുകെയും കുറുകെയും. വീതിയുള്ള റോഡുകൾ സമകോണിൽ സന്ധിച്ചു. ഈ റോഡുകൾക്കിരുവശവും വീടുകളും നിരത്തുവക്കിൽ കിണറുകളും ക്ളിപ്പുരകളുമുണ്ടായിരുന്നു. ഇഷ്ടികകൊണ്ടു നിർമിച്ച ആഴവും വീതിയുമുള്ള അഴുക്കുചാലും സമദൂരത്തിൽ വിലക്കുകാലും നഗരം ചുറ്റി മതിലും പട്ടണമാധ്യത്തിൽ ഇഷ്ടികകൊണ്ടു തീർത്ത നെടുങ്കൻ കോട്ടയുമുണ്ട്. കോട്ടയ്ക്കുസമീപം ഭരണ

സിരാകേന്ദ്രവും ധന്യപ്പുരയും.

     ഒന്നിലധികം നിലകളുള്ളവീടുകൾ, ഓരോ വീടുകൾക്കും പ്രത്യേകം പ്രത്യേകം കിണറുകൾ, കുളിമുറികൾ ഉണ്ടായിരുന്നു. വീടുകളിൽ നിന്നുള്ള അഴുക്കുവെള്ളം തെരുവോരങ്ങളിലെ പ്രധാന അഴുക്കുചാലിലെത്തുന്ന രീതി ആധുനിക നഗരങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ചുട്ട ഇഷ്ടികയായിരുന്നു വീടുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. കിണറ്റിൽനിന്നു വെള്ളമെടുക്കാൻ യന്ത്രസംവിധാനം ഉണ്ടായിരുന്നു.

ഇന്നും കാണാനില്ല ഇതുപോലൊരു കുളം

(great bath)

സൈന്ധവനാഗരികയിൽ ജീവിച്ചിരുന്നവരുടെ ശുദ്ധിക്കും വൃത്തിക്കും മാകുടോദാഹരണമാണ് മോഹൻജൊദാരെയുടെ മേലേനഗരത്തിൽ കണ്ടെത്തിയ മഹാസനാനഘട്ടം (great bath). ആധുനിക സ്വിമ്മിങ് പൂളുകളെപ്പോലും പിന്നിലാക്കുന്ന ആസൂത്രണമികവു തന്നെയാണ് ഇതിന്. 39 അടി നീളവും 23 അടി വീതിയുമുള്ള എട്ട് അടി ആഴത്തിലുള്ള ഈ ജലാശയം ഇഷ്ടിക കൊണ്ടു പണിതു മനോഹരമാക്കിയിരുന്നു. കുളത്തിലേക്കിറങ്ങാൻ ഇരുവശങ്ങളിലും കൽപ്പടവുകളും ചുറ്റും വരാന്തകളും പ്രത്യേകമായ കുളിമുറികളും മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനവും.

കൃഷിയും കച്ചവടവും

സൈന്ധവ ജനതയുടെ പ്രധാന തൊഴിൽ കൃഷിയും കച്ചവടവുമായിരുന്നു. ഗോതമ്പ്, ചോളം, ബാർലി, പരുത്തി, പയറുവർഗങ്ങൾ, എള്ള്, തണ്ണിമത്തൻ, പന, വാഴ എന്നിവയായിരുന്നു പ്രധാന കൃഷികൾ. കോലാടിനെയും ചമ്മരിയാടിനെയും പശു, എരുമ, ഒട്ടകം, പന്നി, നായ, ആന എന്നീ മൃഗങ്ങളെയും വളർത്തിയിരുന്നു. കല്ല്, കളിമണ്ണ്, ആനക്കൊമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ ഗൃഹോപകരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. മണ്ണുകൊണ്ടു പാത്രങ്ങളുണ്ടാക്കി ചുട്ടെടുത്തു മിനുസപ്പെടുത്തിയ ചായംപൂശിയ മനോഹരമാക്കിയാണ് ഉപയോഗിച്ചിരുന്നത്.
    ചെമ്പിനും ഓടിനും വെള്ളിക്കും പുറമേ ചീനക്കളിമൺ പാത്രങ്ങളും ഉപയോഗിച്ചിരുന്നു. ചെമ്പും വെങ്കലവുമുപയോഗിച്ചുള്ള മഴു, കഠാര, അമ്പും വില്ലും, ഗദ, കവണ, കത്തി എന്നിവ കണ്ടുകിട്ടിയിട്ടുണ്ട്.

ആടയാഭരങ്ങൾ

ആഭരണമാണിയുക എന്നതു നഗരങ്ങളിൽ സ്ത്രീ പുരുഷഭേദമെന്യേ പ്രകടമായിരുന്നു. ഇരുകൂട്ടരും മുടി നീട്ടിവളർത്തി. മുടി പരിചരിക്കുന്നതിനുള്ള സൂചി, ഹെയർപിൻ, ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ചീപ്പ്, ക്ഷൗരക്കത്തി, കണ്ണാടി എന്നിവ ഉപയോഗിച്ചിരുന്നു. സ്വർണം, വെള്ളി, ആനക്കൊമ്പ്, രത്നം എന്നിവ കൊണ്ടുള്ള ആഭരണങ്ങൾ സമ്പന്നരും ചിരട്ട, ചെമ്പ്, അസ്ഥികൂടം എന്നിവ കൊണ്ടുള്ളവ സാമ്പത്തികസ്ഥിതി കുറഞ്ഞവരും ധരിച്ചു. കമ്മൽ, വള, പാദസരം, അരഞ്ഞാണം, മാല, മോതിരം എന്നിവയായിരുന്നു ആഭരണങ്ങൾ. സൗന്ദര്യവർധക വസ്തുക്കളും കണ്ടുകിട്ടിയിട്ടുണ്ട്.

വ്യാപാര ബന്ധങ്ങൾ

(The Shiva Pashupati seal)

ഈജിപ്ത്, മെസപ്പൊട്ടോമിയ, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്നു സിന്ധു നടിതടത്തിലെ ജനതയ്ക്ക്. പരുത്തി, ആനക്കൊമ്പ്, മുത്തുകൾ, പക്ഷികൾ, മൃഗങ്ങൾ കളിമൺ പാത്രങ്ങൾ, ആഭരങ്ങൾ തുടങ്ങിയവ കയറ്റി അയയ്ക്കുകയും ചെമ്പ്, രത്നം, വെള്ളി എന്നിവ മെസപ്പൊട്ടോമിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും പതിവായിരുന്നു. ഹാരപ്പൻ മാതൃകയിലുള്ള സീലുകൾ (മുദ്രകൾ) മെസപ്പൊട്ടോമിയയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൺപാത്രങ്ങളിലും സീലുകളിലും കപ്പലുകളുടെ ചിത്രങ്ങൾ കാണാം. ചില സീലുകളിലും കപ്പലുകളുടെ ചിത്രങ്ങൾ കാണാം. ചില സീലുകളിൽ ദേവൻമാരെയും കണ്ടിട്ടുണ്ട്.

അക്ഷരവിദ്യയും ചിത്രലിപിയും

("The Dancing Girl", a bronze statuette)

കണ്ടുകിട്ടിയ സീലുകളിലെ എഴുത്തുകളിൽ നിന്ന് സ്വാന്തമായൊരു ലിപി ഇവർക്ക് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. ഇടത്തുനിന്നു വലത്തോട്ടും തുടർന്നു വലത്തുനിന്ന് ഇടത്തോട്ടും ഇടവിട്ടെഴുതുന്ന ചിത്രലിപിയാണിത്. രണ്ടായിരത്തോളം വരുന്ന മുദ്രകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇറ്റ്ഇതുവരെ വായിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിമയുടെ സ്വന്തം നഗരങ്ങൾ

പ്രതിമകളും ശിൽപങ്ങളും ഇവരുടെ ദൗർബല്യമായിരുന്നു എന്നുവേണം കരുതാൻ. നഗ്നപ്രതിമകളായിരുന്നു കൂടുതലും നിർമ്മിച്ചിട്ടുള്ളത്. കാള രൂപങ്ങളും കാണാം. മനുഷ്യരൂപങ്ങളിൽ സ്ത്രീകളായിരുന്നു കൂടുതൽ. നൃത്തം ചെയ്യുന്ന പെൺ കുട്ടിയും കുരങ്ങ്, നായ, ആട് എന്നിവയുടെ രൂപങ്ങൾ കളിമണ്ണിലും ചുണ്ണാമ്പ് കല്ലിലും വെണ്ണക്കല്ലിലും നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത് പുരോഹിതന്റേത് എന്നു വിശ്വസിക്കപ്പെടുന്ന താടിയുള്ള മനുഷ്യപ്രതിമായാണ്.
("The Priest-King")


മത വിശ്വാസവും വിഗ്രഹപൂജയും

മറ്റു നാഗരികതകളിലെന്നത്പോലെ സൈന്ധരും വിഗ്രഹാരാധകരുമായിരുന്നു. വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കും. സ്ത്രീവിഗ്രഹങ്ങളിൽ പ്രാധാന്യം മാതൃദേവാതക്കാണ്. മരങ്ങൾ, തീ, ജലം എന്നിവയെയും ആരാധിച്ചിരുന്നു. പ്രാവിനെ പരിശുദ്ധിയുടെ രൂപമായികണ്ട അവർ, രക്ഷകളും ഏലസുകളും ഉപയോഗിച്ചു.
     മരിച്ചാൽ വിചിത്രമായ രീതിയിലായിരുന്നു സംസ്കാരിച്ചിരുന്നത്. ശവം നിവാർത്തിക്കിടത്തി മൺപാത്രങ്ങളിലും ആടയാഭരങ്ങളും എടുത്തുവെച്ചു സംസ്‌കരിക്കും. കുഴിച്ചിടുക, ദഹിപ്പിക്കുക എന്നീ രീതികൾ ഉണ്ടായിരുന്നു.

ഈ നഗരങ്ങളിൽ ഇന്ന്
Map showing the major sites and theorised extent of the Indus Valley Civilisation, including the location of the Mohenjo-daro site.
 .
ഹിമാലയത്തിൽനിന്ന് പിറവിയെടുക്കുന്ന സിന്ധുനദിയുടെ കൈവഴിയാണ് രാവി നദി ഈ നദി യഇടതുകാരയിൽ പഞ്ചാബ് പ്രദേശത്തെ 'മോണ്ട്ഗോമറി ജില്ല(ലാഹോറിനു160 കിലോമീറ്റർ തെക്കു പടിഞ്ഞാറ്)യിലാണ് ഹാരപ്പ സ്ഥിതി ചെയ്യുന്നത്. സിന്ധു നദിക്കു വലതുകരയിൽ (പാകിസ്ഥാനിലെ സിന്ധിൽ) പടിഞ്ഞാറേക്കാരയിൽ 'ലാർഖാന' ജില്ലയിലാണ് മോഹൻജൊദാരോ ഇന്ന്. സിന്ധ് ഭാഷയിൽ മരിച്ചവരുടെ ഒരു കുന്ന്, മരിച്ചുപോയവരുടെ സ്ഥലം എന്നൊക്കെയാണ് മോഹൻജൊദാരോ എന്ന വാക്കിന്റെ അർഥം.

താകർന്നു പോയതെന്തേ ?

ബിസി ആയിരത്തിയെഴുന്നൂറോടെയായിരുന്നു സൈന്ധവ നഗരങ്ങൾ തകർന്നത്. പലകാരണങ്ങൾ ഇതിനു കാണുന്നുണ്ട്. കുതിരകളെ ഉപയോഗിച്ചുള്ള ആധുനിക യുദ്ധമുറകളോടെ ഇരുമ്പായുധങ്ങളുമായി സിന്ധു വിലെത്തിയ ആര്യന്മാരുടെ അധിനിവേശം ദ്രാവിഡരെ തകർത്തുവെന്നതാണ് പ്രബലമായ അഭിപ്രായം. ആക്രമണത്തിൽ സൈന്ധവ നഗരങ്ങൾ പാടേ നശിച്ചു. വേദസംസ്കാരം അധിനിവേശക്കാരായ ആര്യന്മാർ സിന്ധിൽ നിർബന്ധമായി അടിച്ചേല്പിക്കുകയായിരുന്നുവെന്നു കാണാം.
     സിന്ധുനദിയിലെ വെള്ളപ്പൊക്കം, പകർച്ചവ്യാധി, ശക്തമായ ഭൂചലനം, സരസ്വതീനദി ഗതിമാറിയൊഴുകി, വരൾച്ച, മറ്റു പ്രകൃതിക്ഷോഭങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളും പറയുന്നുണ്ട്.
(Source : malayamanorama )

Tuesday, June 7, 2016

എന്താണീ ഗൂഗിൾ ടാക്സ്



ഈ മാസം ഒന്നിന് നിലവിൽ വന്ന നികുതി വ്യവസ്ഥകളുടെ കൂട്ടത്തിൽ കൗതുകകരമായ ഒന്നാണ് ഗൂഗിൾ ടാക്‌സ്.ഫേസ്ബുക്ക് ടാക്‌സ്,ആമസോൺ ടാക്‌സ് എന്നൊക്കെയും വിളിക്കുന്നുണ്ട് ഇതിനെ. ഇത്തരം രാജ്യാന്തര കമ്പനികൾ വഴി ഓൺലൈൻ പരസ്യം ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ നൽകേണ്ടുന്ന നികുതിയാണിത്. പരസ്യം ചെയ്യാൻ ഒരു വർഷം ഒരു ലക്ഷം രൂപയ്ക്കുമേൽ ഗൂഗിളിനോ മറ്റേതെങ്കിലും വിദേശ കോമ്പനിക്കോ ( ഇന്ത്യയിൽ പണമിടപാട് കേന്ദ്രമില്ലാത്ത ) നൽകേണ്ടുന്ന ഇന്ത്യൻ കമ്പനി ആ തുകയിൽ നിന്ന് 6% നികുതിയായി പിടിച്ച ശേഷമേ തുക നൽകാവൂ. ഉദാഹരണത്തിന് അഞ്ചു ലക്ഷം രൂപ ഗൂഗിളിൽ പരസ്യം ചെയ്തതിന് നല്കേണ്ടതുണ്ടങ്കിൽ 30,000 രൂപ പിടിച്ച ശേഷം 4.70 ലക്ഷം നൽകിയാൽ മതി.
      30,000 രൂപ ഇന്ത്യയിൽ നികുതിയായി അടയ്ക്കേണ്ടത് ഇന്ത്യൻ കമ്പനിയുടെ ഉത്തരവാദിത്തമാണ്.




      ഇന്ത്യയിൽ ബിസ്നെസ്സ് ചെയ്ത് വരുമാനമുണ്ടാക്കുകയും എന്നാൽ ഇവിടം സ്ഥിരം ഓഫീസ് ഇല്ലാത്തതിനാൽ നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്ന വിദേശ കമ്പനികളെ പിടികൂടാനാണ് പുതിയ നിയമം. ഇത്തരം നികുതി മിക്ക വികസിത രാജ്യങ്ങളിലും നിലവിലുണ്ട്. മുഖ്യമായും ഓൺലൈൻ വ്യാപാരം,സേർച്ച് എൻജിൻ, സോഷ്യൽ മീഡിയ കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. ഓൺലൈൻ - ഡിജിറ്റൽ പരസ്യം പോലെയുള്ള ഇടപാടുകളാണ് ഇപ്പോൾ പരിഗണിക്കുന്നത്. ഈ വല അടുത്ത ബജറ്റിൽ കൂടുതൽ വലുതായേക്കാം. ഇന്ത്യൻ ഇടപാടുകാരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന തുകയുടെ 6% കുറച്ചേ ഇനി കിട്ടൂ എന്നത് കണക്കിലെടുത്ത് ഇത്തരം കമ്പനികൾ സേവന കരാറുകളിൽ മാറ്റം വരുത്തിയേക്കാമെന്നതാണ് ഇന്ത്യൻ കമ്പനികൾ നേരിടുന്ന പ്രശ്നം.
( source : june . 6 . 2016 malayalamanorama )
    

Monday, June 6, 2016

മഴ വിത്ത് സാങ്കേതികവിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്നു ചൈന



വരൾച്ച ബാധിത പ്രദേശങ്ങളിൽ കൃത്രിമ മഴപെയ്യിക്കാനുള്ള 'മഴ വിത്ത്' സാങ്കേതിക വിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്നു ചൈന. കാലാവസ്ഥയിൽ വ്യതിയാനമുണ്ടാക്കി മഴയുണ്ടാക്കാൻ സഹായിക്കുന്ന രാസവസ്തു പീരങ്കി ഉപയോഗിച്ചോ വ്യോമമാർഗമോ മേഘങ്ങളിൽ നിക്ഷേപിച്ചു കൃത്രിമ മഴ പെയ്യിക്കുന്നതാണ് 'മഴ വിത്ത്' സാങ്കേതിക വിദ്യ. ഇന്ത്യയിൽ ആദ്യമായി പ്രയോഗിക്കുന്ന മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ചൈനീസ് കാലാവസ്ഥ ശാസ്ത്രജ്ഞർ പരിശോധന നടത്തി.

     കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഷാങ്ഹായ് സെക്രട്ടറി ഹാൻ ഴെങ്ങാണ് സാങ്കേതിക വിദ്യ ഇന്ത്യക്ക് സൗജന്യമായി നൽകാമെന്ന് വാഗ്‌ദാനം നൽകിയത്. നേരത്തെ ഈ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാൻ ചൈന താല്പര്യം കാട്ടിയിരുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഹാൻ വരൾച്ച പരിഹരിക്കുന്നതിന് ചൈനയുടെ സഹായം ഉറപ്പു നൽകിയത്.
    മഴവിത്ത് ഇന്ത്യയിൽ എത്രത്തോളം ഫലപ്രദമാവുമെന്നു സംശയമുണ്ട്.ബാഷ്പീകരണ തോത് സാധാരണ നിലയിലാണെങ്കിൽ മാത്രമേ 'മഴ വിത്ത്' ഫലപ്രദമാവുകയുള്ളൂ. 2009 ൽ ബെയ്ജിഗിൽ അധിക തോതിൽ മഴ വിത്ത് നിക്ഷേപിച്ചതിനെ തുടർന്ന് വൻ മഞ്ഞു വീഴ്ച്ചയും ശൈത്യവും അനുഭവപ്പെട്ടിരുന്നു. അതേ സമയം മഴപെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വീണ്ടും വായുവും വെള്ളവും മാലിനീകരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
(Source : may/29/2016 anweshanam.com)
   

Sunday, June 5, 2016

"മുഹമ്മദ് അലി"....ഒരേയൊരു ഗ്രേറ്റസ്റ്റ്




ലോകകായിക രംഗത്തെ ഒരേയൊരു ഗ്രേറ്റസ്റ്റ് ! മുഹമ്മദ് അലി എന്ന ബോക്സിങ് ഇതിഹാസം വിശേഷിക്കപ്പെടുന്നത് ഇങ്ങനെയാണ്.ഫുട്‌ബോളിൽ പെലെയെ ഗ്രേറ്റസ്റ്റ് എന്ന് വിശേഷിപ്പിച്ചാൽ അത് മറഡോണയാണെന്ന വാദവുമായി എതിർപ്പ് ഉയരും.ക്രിക്കറ്റിൽ ബ്രാഡ്മാനോ, സച്ചിനോ എന്നുള്ള ചർച്ചയെല്ലാം പോയി.ഇപ്പോൾ സച്ചിനോ കോഹിലിയോ എന്നായിരിക്കുന്നു. പക്ഷേ ബോക്സിങ് റിങിൽ ഗർജ്ജിക്കുന്ന മുഹമ്മദ് അലി,ഇടിക്കൂട്ടിൽ താൻ സൃഷ്ടിച്ച സാമ്രാജ്യങ്ങൾക്കും അതീതമായി ലോക കായിക രംഗത്തെ ഗ്രേറ്റസ്റ്റായി പൂർണചന്ദ്രനെ പോലെ ശോഭിച്ചു നിന്നു. യു എസ് പ്രസിഡന്റ് ബറാക് ഒബാമ അലിയുടെ വിയോഗത്തോട് പ്രതികരിച്ചത് ലോകത്തെ വിസ്മയിപ്പിച്ച ഗ്രേറ്റസ്റ്റ് പിൻവാങ്ങിയെന്നാണ്.
    മുൻ ബോക്സിങ് ലോകചാമ്പ്യൻസ് ഫോർമാൻ ബി ബി സി റേഡിയോയിൽ പ്രതികരിച്ചത് ഇങ്ങനെ : അലി ഇടിക്കൂട്ടിൽ മൃഗീയമായാണ് ജയിച്ചു കയറിയത്. എനിക്കവനെ വലിയ ഇഷ്ടമായിരുന്നു.ബോക്സർ എന്ന നിലയിൽ അലിയെ ഒതുക്കരുത്. നല്ല മനുഷ്യനായിരുന്നു അയാൾ. അതുകൊണ്ടാണ് മാധ്യമങ്ങൾ അയാളെ ഇത്രയേറെ ആഘോഷിക്കുന്നത് - ഫോർമാൻ പറഞ്ഞു.
   ശരിയാണ്, ഒറ്റനോട്ടത്തിൽ അലി മൃഗീയം തന്നെ.എതിരാളിയെ ഒരു മായവുമില്ലാതെ നിലംപരിശാക്കിക്കളയുന്ന പോരാളി.ബോക്സിങ് ഭാഷയിൽ പറഞ്ഞാൽ നോക്കൗട്ട് ജയം മാത്രം ആഗ്രഹിച്ച മനസ്സാക്ഷിയില്ലാത്ത ഇടിക്കാരൻ ! മൽത്സരത്തിന് മുമ്പ് തനിക്കെതിരെ വർണ്ണവെറിയോടെ പോർവിളിച്ചവരാണെങ്കിൽ അലി ഇടിക്കൂട്ടിൽ എത്തിയപാടെ കൊലവിളി നടത്തും. അരിശം തീരുവോളം ഇടിക്കുകയല്ല, എല്ലാ അരിശവും ഒരൊറ്റ പഞ്ചിൽ ആവാഹിച്ച് കൊടുക്കും. വീണു കിടക്കുന്ന എതിരാളിയെ ക്രൂരമായി നോക്കിയിട്ടേ, ആര് വന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചാലും അലി ഇടിക്കൂട് ഒഴിയുകയുള്ളൂ.തന്റെ വിജയം ആഘോഷിക്കാനെത്തുന്ന ആഫ്രിക്കക്കാർക്കൊപ്പം അലി നൃത്തം ചവിട്ടിയിട്ടുണ്ട്. കറുത്തവന്റെ അഭിമാനസ്തംഭമായിരുന്നു അലി. അത്യന്തം നാടകീയതകൾ നിറഞ്ഞതായിരുന്നു പിൽക്കാലത്ത് മുഹമ്മദ് അലിയായി മാറിയ കാഷ്യസ് മാർസിലാസ് ക്ലേ ജൂനിയറിന്റെ പ്രൊഫഷണൽ ജൈത്രയാത്ര. 1960 റോം ഒളിമ്പിക്സിൽ വിജയത്തോടെയാണ് അലി വരവറിയിക്കുന്നത്. 1963 ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടപ്പോൾ ഉടനടി വൈസ് പ്രസിഡന്റ് ലിൻഡൺ ജോൺസൺ പ്രസിഡന്റായി ലിൻഡന്റെ മുന്നിലെ മഹാപ്രശ്നം അമേരിക്കയുടെ വിയെറ്റ്നാം യുദ്ധമായിരുന്നു.
നാട്ടിലെ പ്രായപൂർത്തിവന്ന ഓരോ അമേരിക്കക്കാരനും നിർബന്ധിത സൈനിക സേവനത്തിനായി വിയറ്റ്നാമിലേക്ക് പുറപ്പെടണമെന്നു ഉത്തരവുള്ള കാലം.കെന്നേഡിയുടെ കാലത്തു തന്നെ അലി ഈ ആവശ്യം നിരാകാരിച്ചിരുന്നു.വിയറ്റ്‌നാമുമായി എനിക്കൊരു പ്രശ്നവുമില്ല. പിന്നെ ഞാനെന്തിന് അവിടെ നരഹത്യ നടത്താൻ പോകണം എന്നായിരുന്നു അലിയുടെ മറുചോദ്യം. ഭരണകൂടത്തെ സംബന്ധിച്ചു ഇത് ധിക്കാരം തന്നെ.കെന്നഡിയുടെ പിൻകാമിയായി എത്തിയ ലിൻഡൺ ആദ്യം ചെയ്തത് അലിയെ നേരിൽ കാണുക എന്നതായിരുന്നു. നിർബന്ധിത സൈനിക സേവനവും രാജതാല്പര്യവും ബോധ്യപ്പെടുത്തുവാൻ ഒരു ശ്രമം നടത്തി. അലി കൂട്ടാക്കിയില്ല. വിയറ്റ്നാമിലേ മനുഷ്യർ എന്റെ പിതാവിനെ തട്ടിക്കോണ്ട് പോവുകയോ മാതാവിനെ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടില്ല, അവർ എന്റെ വാർണ്ണത്തെ കുറിച്ച് പരിഹാസം ചൊരിഞ്ഞിട്ടില്ല,അവർ ആയുധങ്ങളില്ലാത്ത പാവങ്ങളാണ് - അലി അന്ന് പൊട്ടിത്തെറിച്ചത് ലോകം അന്ന് വരെ കേട്ടത്തിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്വരമായിരുന്നു. അമേരിക്കൻ ഭരണകൂടത്തിനെതിരെയാണ് സംസാരം. അലിയിലെ ഉള്ളിന്റെ ഉള്ളിൽ ക്രൂരതയല്ല,മനുഷ്യത്വമെന്ന് ലോകം തിരിച്ചറിഞ്ഞു.
രാജ്യദ്രോഹത്തിനടുത്തെത്തുന്ന അലി വിചാരണ ചെയ്യപ്പെട്ടു. കോടതി അഞ്ചുവർഷത്തെ തടവിനും,പതിനായിരം ഡോളർ പിഴയും വിധിച്ചു. മൂന്നു മാസം ബോക്സിങ്ങിൽ നിന്ന് വിളക്കും ഏർപ്പെടുത്തി.ഓരോ സംസ്ഥാനത്തും മത്സരിക്കാനുള്ള ബോക്സിങ് ലൈസൻസ് പിൻവലിച്ചു, പാസ്പോർട്ട് കണ്ടുകെട്ടി. ഭരണകൂടം അലിയെ പൂർണ്ണമായും ഒതുക്കി. ആറുമാസം മാത്രംമായിരുന്നു അലി തടവ് അനുഭവിച്ചത്. അപ്പീൽ ജയിച്ചതോടെ ശിക്ഷയിൽ ഇളവ് കിട്ടി,എങ്കിലും വീട്ടുതടങ്കൽ പോലുള്ള അവസ്ഥയിൽ കാലം കഴിച്ച് കൂട്ടി. 1967 മാർച്ച് മുതൽ 1970 ഒക്ടോബർ വരെ - 25 വയസ്സു മുതൽ 29 വയസ് വരെ - വിലക്കുള്ളതിനാൽ ഇടിക്കൂട്ടിൽ ഇറങ്ങാൻ സാധിച്ചില്ല. അലിയുടെ ജയിൽ ശിക്ഷയിൽ അമേരിക്ക മുഴുവൻ,വിദേശം മുഴുവൻ പ്രതിഷേധം അലയടിച്ചു. അലിയുടെ ഓരോ വിജയവും ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഓരോ മെഡലും റദ്ദുചെയ്തു. നീഗ്രോ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് പലയിടത്തും അലിക്കു വേണ്ടി ശബ്ദമുയർത്തി. മെഡലുകൾ റദ്ദാക്കിയ കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്ത അലി, ആ മെഡലുകളെല്ലാം ജെഫേഴ്സൺ കൗണ്ടി പാലത്തിൽ കയറി ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞു. അമേരിക്കൻ സർക്കാരിന് മുഖത്തടിയേറ്റത് പോലെ അലിയിൽ നിന്ന് മറ്റൊരു ധിക്കാരപരമായ നടപടി ! ജയിലിൽ പോകുന്നതിന് മുമ്പായിരുന്നു.

 അലിയെ ലോക പ്രശസ്തനാക്കിയ ഫൈറ്റ് സംഭവിച്ചത്. 1963 ൽ അലി കൂപ്പറേ ഇടിച്ച് പരിപ്പിളക്കിയ ഫൈറ്റ് ഓഫ് ദി ഇയർ ആയിരുന്നു അത്. ഹെൻറി കൂപ്പറേ പത്താം റൗണ്ടിൽ നിലം പൊത്തിച്ച അലി അന്ന് എതിരാളിയുടെ മുഖത്ത് ചോരച്ചലുണ്ടാനക്കിയ ശേഷമാണ് കാലിയടക്കിയത്. നെറ്റിയിലും കവിളിലുമൊക്കെ ചോരപ്പടർപ്പുകളുമായി അവശനായി നിൽക്കുന്ന കോപ്പറുടെ അരികിൽ ഗാർജിച്ചു നിൽക്കുന്ന അലിയുടെ ചിത്ര സഹിതം പിറ്റേ ദിവസത്തെ മാധ്യമങ്ങൾ ആ ഫൈറ്റ് ചരിത്ര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. അന്നേക്ക് അലി ജയിച്ചത് തുടച്ചയായ പത്തൊമ്പത് മത്സരങ്ങൾ. ജയിൽ വാസവും, വിലക്കും കഴിഞ്ഞ് അലി റിങ്ൽ തിരിച്ചെത്തിയത് 1970 ഒക്ടോബർ 26 ന്. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ മൂന്നാം റൗണ്ടിൽ ജെറി ക്വാറിയെ ഇടിച്ച് നിലത്തിട്ട് അലി വിജയഭേരി മുഴക്കി. 1971 മാർച്ച് 8 ന് ജോ ഫ്രേസറിയുമായുള്ള പോരിൽ അലി വീണു. പതിനഞ്ച് റൗണ്ടുകൾക്കു ശേഷമാണ് അലിക്ക് കാലിടറിയത്. പ്രൊഫഷണൽ ബോക്സിങ്ങിൽ അലിയുടെ ആദ്യ തോൽവി. നൂറ്റാണ്ടിന്റെ പോരാട്ടം എന്നാണ് അലിയുടെ പതനം കണ്ട മത്സരം അറിയപ്പെടുന്നത്. 1974 ജനുവരി 24 ന് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒരു റീമാച്ച് നടന്നു. ഫ്രേസിയറെ മലർത്തിയടിച്ചു അലിയുടെ തിരിച്ചുവരവ്. 1974 ഒക്ടോബറിൽ ജോർജ് ഫോർമാനേ തോൽപ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1978 ൽ ലിയോൺ സ്പിൻസ്കിനേയും തോൽപ്പിച്ച് മൂന്നാം ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ പദവി സ്വന്തമാക്കി. 1980 ൽ നാലാം ഹെവിവെയ്റ്റ് നേടുന്ന ആദ്യ ബോക്സറാകാൻ ആകാൻ എത്തിയ അലിയെ ലാറി ഹോംസിന് മുന്നിൽ തലകുനിച്ചു. ഇടിക്കൂട്ടിൽ അലി ഗർജനം നിലച്ചു എന്നു പറയുന്നതാകും ശരി. പതിനൊന്നാം റൗണ്ടിലായിരുന്നു ലാറി ഹോംസിനു മുന്നിൽ അലി പരാജയം സമ്മതിച്ചത്. അലിയുടെ ഇടിക്കൂട്ടിലെ അദ്ധ്യായം അവിടെ അവസാനിക്കുന്നു. പക്ഷേ അന്നേക്ക് ലോകത്തിലെ ഗ്രേറ്റസ്റ്റ് ആയ കായികതാരം എന്ന വിശേഷണം മുഹമ്മദലിയിൽ ചാർത്തപ്പെട്ടിരുന്നു.
(source : june /5/2016 siraj )

Saturday, June 4, 2016

അപൂർവ്വ 'ഐൻസ്റ്റീൻ വലയം' കണ്ടെത്തി ഗവേഷകർ


യഥാർത്ഥത്തിൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച്ച മാത്രമാണ് 'ഐൻസ്റ്റീൻ വലയം'. അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നൽ.
         രണ്ട് ഗാലക്സികൾ ഒരെണ്ണം 1000 കോടി പ്രകാശവർഷമകലെ, അടുത്തത് 600 കോടി പ്രകാശവർഷം അകലെയും. ഇവ രണ്ടും ഭൂമിയെ അപേക്ഷിച്ച് സവിശേഷസ്ഥാനങ്ങളിൽ എത്തിയപ്പോൾ അപൂർവ്വമായ ഒരു ആകാശദൃശ്യം പ്രത്യക്ഷപ്പെട്ടു-'ഐൻസ്റ്റീൻ വലയം' ( Einstein ring ).
      രണ്ട് ഗാലക്സികളും കുറ്റമറ്റ നിലയ്ക്ക് അനുക്രമമായി വിന്യാസിക്കപ്പെട്ടപ്പോൾ,അകലെയുള്ള ഗാലക്സിയിൽ നിന്നുള്ള പ്രകാശം രണ്ടാമത്തെ ഗാലക്സിയുടെ ഗുരുത്വബലത്തിന്റെ സ്വാധീനത്താൽ വക്രീകരിക്കപ്പെടുന്നത്.
       അതിന്റെ ഫലമായി ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അകലെയുള്ള ഗാലക്സി ഒരു വലയം പോലെ കാണപ്പെടുന്നു.
       ഇത്രകാലവും ഗവേഷകർ നിരീക്ഷിച്ചതിൽ ഏറ്റവും കുറ്റമറ്റ ഐൻസ്റ്റീൻ വലിയമാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
       കാനാറി ദ്വീപുകളിലെ 'ഇൻസ്റ്റിട്യൂട്ടോ ഡി ആസ്‌ട്രോഫിസിക്കോ ഡി കാനറീസി' ലെ ( IAC ) ഗവേഷക മാർഗരിത ബറ്റിനെല്ലിയും സംഘവും യാദൃശ്ചികമായാണ് ഈ വലയം കണ്ടെത്തിയത്.ചിലിയിലെ 'ബ്ലാൻകോ ടെലിസ്കോപ്പി'ലെ 'ഡാർക്ക് എനർജി ക്യാമറ' ഉപയോഗിച്ച് നിരീക്ഷണം നടത്തുമ്പോഴായിരുന്നു അത്.

നൂറുവർഷം മുമ്പ് പ്രവജിക്കപ്പെട്ടത്


ഒരു നൂറ്റാണ്ട് മുമ്പ് ആൽബർട്ട് ഐൻസ്റ്റീൻ അവതരിപ്പിച്ച'സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിൽ 'ഗ്രാവിറ്റേഷണൽ ലെൻസിങ്' (gravitational lensing) എന്നൊരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. ആ പ്രതിഭാസത്തിന്റെ ഫലമാണ് 'ഐൻസ്റ്റീൻ വലയം' പ്രത്യക്ഷപ്പെടുക.
ആൽബർട്ട് ഐൻസ്റ്റീൻ
വലിയ ദ്രവ്യമാനമുള്ള വസ്തുക്കൾ അവക്കരികിലെ സ്ഥലകാലങ്ങളെ ( space time ) വക്രീകരിക്കുമെന്ന് സാമാന്യഅപേക്ഷികതാ സിദ്ധാന്തം പറയുന്നു. അതിനാൽ അത്തരം വസ്തുക്കൾക്കരികിലൂടെ കടന്നുവരുമ്പോൾ, സ്ഥലകാലത്തിന്റെ വക്രത മൂലം പ്രകാശകിരണങ്ങൾക്ക് ദിശാവ്യതിയാനം സംഭവിക്കും.
      ഗാലക്സികളുടെയും മറ്റും അതിഭീമ ഗുരുത്വമണ്ഡലം പ്രകാശകിരങ്ങളുടെ ദിശാവ്യതിയാനം വർദ്ധിപ്പിക്കുന്നു. അതിനാൽ അത്തരം ഗുരുത്വമണ്ഡലം ഒരു പ്രാപഞ്ചിക ലെൻസ് പോലെ പ്രവർത്തിക്കും. ' ഗ്രേവിറ്റേഷണൽ ലെൻസിങ് ' പ്രതിഭാസം ഇങ്ങനെയാണുണ്ടാകുന്നത്.
       രണ്ട് ഗാലക്സികൾ അനുക്രമമായി വിന്യാസിക്കപ്പെട്ടതാണെങ്കിൽ,ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ അകലെയുള്ള ഗാലക്സി ശരിക്കുമൊരു വലയമായി കാണപ്പെടും. വക്രീകരിക്കപ്പെടുന്ന പ്രകാശത്തിന്റെ ഉറവിടം എന്ന നിലയ്ക്ക് ( source ) എന്നാണ് അകലെയുള്ള ഗാലക്സി അറിയപ്പെടുന്നത്.
   
      മായക്കാഴ്ച്ച

(കാനറിയൻസ് ' ഐൻസ്റ്റീൻ റിങിന്‍റെ ഒരു ദ്രശ്യം)

യഥാർത്ഥത്തിൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച മാത്രമാണ് ' ഐൻസ്റ്റീൻ വലയം ' അടുത്തുള്ള ഗാലക്സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നൽ.
     കാനറിയൻസ് ' ഐൻസ്റ്റീൻ റിങ് ' (canarias Einstein ring) എന്നാണ് ബറ്റിനെല്ലിയും സംഘവും കണ്ടെത്തിയ ഐൻസ്റ്റീൻ വലയത്തിന് നൽകിയ പേര്. പ്രതിസാമ്യതയുടെ ( summetry ) കാര്യത്തിൽ, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുറ്റമറ്റ 'ഐൻസ്റ്റീൻ വലയ'മാണ് ഇതെന്ന് ഗവേഷകർ പറയുന്നു.
      'സോഴ്സ്' ആയ ഗാലക്സി നമ്മളിൽ നിന്ന് ആയിരം കോടി പ്രകാശവർഷമകലെ ആണെങ്കിലും (ഒരു പ്രകാശവർഷം = പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം. ഇത് ഏതാണ്ട് 9 ലക്ഷം കോടി കിലോമീറ്റർ വരും),പ്രപഞ്ചാവികാസത്തിന്റെ തോത് വെച്ച് നോക്കുമ്പോൾ അവിടന്ന് പ്രകാശത്തിന് ഇവിടെയെത്താൻ 850 കോടി വർഷം മതി.
      കുറ്റമറ്റ ഒരു 'ഐൻസ്റ്റീൻ വലയം' നിരീക്ഷിച്ചതിൽ അവസാനിക്കുന്നില്ല 'കാനറിയാൻസ് വല'യത്തിന്റെ കണ്ടെത്തലിന്റെ പ്രസക്തി. സോഴ്സ് ഗാലക്സിയുടെ രാസഘടനയും,ഗ്രേവിറ്റേഷണൽ ലെൻസായി പ്രവർത്തിക്കുന്ന ഗാലക്സിയുടെ ഗുരുത്വമണ്ഡലവും. അതിലെ തമോദ്രവ്യവും ഒക്കെ പഠിക്കാൻ ഇത് അവസരം നൽകുന്നതായി,പഠനസംഘത്തിന് നേതൃത്വം നൽകിയ ആന്റോണിയ അപാരിസിയോ പറയുന്നു.
     പുതിയ ലക്കം 'മന്ത്ലി നോട്ടീസസ് ഓഫ് ദി റോയൽ ആസ്‌ട്രോണമിക്കൽ സൊസൈറ്റി'യിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
(sourse : june .2. 2016  tech mathrbhoomi)



      

Wednesday, June 1, 2016

ഇന്ത്യവിക്ഷേപിച്ച ആർഎൽ വിയെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ

വീണ്ടും ഉപയോഗിക്കാവുന്ന ഇന്ത്യയുടെ സ്പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും മെയ് 23 രാവിലെ 7 മണിക്കായിരുന്നു വിക്ഷേപണം. ബഹിരാകാശ ധവാൻ ദൗത്യത്തിന് ശേഷം കത്തി നശിക്കാത്ത റോക്കറ്റ് എന്ന ചരിത്രചുവടുവയ്പ്പിലേക്കുള്ള ആദ്യഘട്ടമാണ് ഐസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
      രാവിലെ 7 മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിൾ ബംഗാൾ ഉൾക്കടലിൽ പതിക്കും. ഏകദേശം 20 മിനിറ്റ് സമയം മാത്രമാണ് ഇതിനു വേണ്ടി വരിക.പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും ഇതുവരെ വിജയത്തിലെത്തിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
       ഇത്തരത്തിൽ നാസ ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചിലവിൽ ഗണ്യമായ കുറവ് വരുത്താൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണ്ണസജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ ആറു മടങ്ങു ചെറുതാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ആർ എൽ വി ടി ഡി. കാഴ്ച്ചയിൽ യു എസ് സ്പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്.

ഈ സ്പേസ് ഷട്ടിലിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ


ഈ സ്പേസ് ഷട്ടിൽ നിർമ്മിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ്. 600 ഓളം ശാസ്ത്രജ്ഞർ 5 വർഷം കഠിന പരിശ്രമം ചെയ്തതിന്റെ ഫലമായാണ് 6.5 മീറ്റർ നീളവും 1.75 ടൺ ഭാരവുമുള്ള ബഹീരാകാശവാഹനം നിർമ്മിക്കപ്പെട്ടത്. മൊത്തം ചിലവ് 95 കോടി രൂപ.
      ആദ്യമായാണ് ഇന്ത്യ വിമാനത്തിന്റെ മാതൃകയിൽ ഒരു സ്പേസ് ഷട്ടിൽ ഐ എസ് ആർ ഒ വിക്ഷേപിക്കുന്നത്.
       പുനരുപയോഗത്തിനു പ്രാപ്തിയുള്ള വാഹനമായതിനാൽ ബഹീരാകാശത്ത് സാധനങ്ങൾ എത്തിക്കാനുള്ള ചിലവ് 10 മടങ്ങ് കുറക്കാൻ സാധിക്കും. നിലവിൽ ഒരു കിലോയോളം വരുന്ന വസ്തു ബഹീരാകാശത്തെത്തിക്കാൻ 20,000 ഡോളറാണ് ചിലവ്.
      ഇതുപോലെ രണ്ടുവാഹനങ്ങൾ കൂടി നിർമ്മിക്കാൻ ഐ എസ് ആർ ഒ പദ്ധതിയിടുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ, 2030 ഓടെ, 40 മീറ്റർ നീളമുള്ള 'ജയിന്റ് വഹിക്കി'ളാകും നിർമ്മിക്കുക.
      9 ടൺ വരുന്ന റോക്കറ്റ് എഞ്ചിനിലാണ് RLV-TD വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്നും 500 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലെ സാങ്കൽപ്പിക റൺവേയിലേക്ക് ഇത് പതിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചു ഭൂമിയിലെത്താൻ കഴിയുന്ന വിധത്തിലാണ് RLV-TD നിർമ്മിച്ചിരിക്കുന്നത്.
      ഇതാദ്യമായാണ് ISRO ചിറകുള്ള ഒരു യന്ത്രവാഹനം വിക്ഷേപിച്ചതിന്ശേഷം അത് ഒരു make-shift റൺവേയിലേക്ക് തിരിച്ചിറക്കുന്നത്.
      RLV നിർമ്മാണത്തിന്റെ മൂന്നാം ഘട്ടത്തിൽ ബഹീരാകാശയാത്രകരെ അയക്കാൻ ഇന്ത്യക്ക് കഴിയും.
      നിലവിൽ ഒരു രാജ്യവും ഒരു വിമാനമോഡലിലുള്ള ബഹീരാകാശ വാഹനം ബഹീരാകാശത്തേക്ക് അയാക്കുന്നില്ല. യു എസ് 2011ൽ തങ്ങളുടെ സ്പേസ്ഷട്ടിലുകളുടെ ഉപയോഗം നിർത്തി. റഷ്യയാകട്ടെ 1989ൽ ഒരിക്കൽ മാത്രമാണ് തങ്ങളുടേത് ഉപയോഗിച്ചത്.
      എന്നാൽ അന്തിമമായി രൂപകൽപ്പന ചെയ്യുന്ന ആർ എൽ വിക്ക് 32 മീറ്റർ നീളവും 72 ടൺ ഭാരവുമുണ്ടാകും.പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്പേസ് ഷട്ടിൽ സജ്ജമാകാൻ 15 വർഷത്തോളമെടുക്കുമെന്നാണ് ഐ എസ് ആർ ഒ യുടെ കണക്കുകൂട്ടൽ
(Source : asianet news may . 24 . 2016)
     
      

Friday, May 27, 2016

മുൾട്ടിനാഷണൽ കമ്പനികളുമായി ചേർന്ന് ഒരു കമ്പനി തുടങ്ങിയാലോ ?? ....."സ്റ്റാർട്ടപ്പ്"


അന്ന് ചില ചട്ടക്കൂടുകൾക്കുള്ളിലായിരുന്നു പഠനവും കരിയറും. പ്ലസ്ടു കഴിഞ്ഞാൽ എൻജിനിയറിങോ മെഡിസിനോ എന്ന കാര്യത്തിൽ മാത്രം തർക്കം. പഠിച്ചിറങ്ങിയാൽ ക്യാമ്പസ് പ്ലേസ്മെന്റ്, മൾട്ടിനാഷണൽ കമ്പനിയിലെ ജോലി. ഏതാനും വർഷം കഴിഞ്ഞു രാജിവെച്ച് എം ബി എ യ്ക്ക് ചേർന്നാലായി. വീണ്ടും മൾട്ടിനാഷണൽ കമ്പനിയിൽ. ഓൺസൈറ്റ് അസൈന്മെന്റുകളുമായി വിദേശത്ത് ഏതാനും വർഷം. സുഖജീവിതം.
        അഞ്ചുവർഷമായി കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ മുഴങ്ങുന്ന വാക്കാണു സ്റ്റാർട്ടപ്പ്. കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇപ്പോൾ പ്രതിമാസം കിട്ടുന്നത് 150 അപേക്ഷകൾ വീതം. കോളേജ് പഠനകാലത്തു സുഹൃത്തുക്കൾക്കൊപ്പം ആശയങ്ങൾ വികസിപ്പിക്കാനും കമ്പനികൾ തുടങ്ങാനും പുതുതലമുറ ചങ്കൂറ്റം കാട്ടുന്നു. മാതാപിതാക്കളോട് ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പങ്കുവെക്കുന്നു. ജോലിക്കുവേണ്ടി അലയാതെ കൂടെ പടിച്ചവർക്കു ജോലിനല്കുന്നവരായി മാറുന്നു. ഇതു നവസംരംഭങ്ങളുടെ കാലം. 
വിൽക്കാനുണ്ട് ആശയങ്ങൾ 
പുതുതായി തുടങ്ങുന്ന എന്ത് ചെറിയ ബിസ്നെസ്സിനെയും സ്റ്റാർട്ടപ്പ് എന്ന് വിശേഷിപ്പിക്കാനാകില്ല. അല്പം വേറിട്ട ചിന്തയും വേണം സാങ്കേതികരംഗത്താണ് ഏറ്റവുമധികം സ്റ്റർട്ടുപ്പുകൾ രൂപപ്പെടുന്നത്. മൊബൈൽഫോൺ ടെക്നോളജി, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ഇ-കോമേഴ്‌സ്, സിനിമ,ഇന്റര്ടെയ്മെന്റ് തുടങ്ങിയ മേഖലകളിൽ സ്റ്റർട്ടുപ്പുകൾ ഒട്ടേറെ. ആശയം മാത്രം പോരാ. കൃത്യമായ ആസൂത്രണം, ടീംവർക്ക്,മാർഗനിർദേശങ്ങൾ നൽകാനുള്ള സംവിധാനം എന്നിവയെല്ലാം ആവശ്യം. 
അടയിരിക്കാൻ ഇങ്കുബേറ്റർ 
സ്റ്റാർട്ടപ്പ് കമ്പനികളെ അടയിരുത്തി വിരിയിക്കുന്ന കേന്ദ്രങ്ങളാണ് ഇൻകുബേഷൻ സെന്ററുകൾ. തിരുവനന്തപുരം ടെക്നോപാർക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ബിസ്നെസ്സ് ഇൻകുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സംരംഭക വിപ്ലവത്തിനു തിരികൊളുത്തിയത്. നാലു വർഷം മുൻപു കളമശ്ശേരി കിൻഫ്ര ക്യാമ്പസ്സിൽആരംഭിച്ച സ്റ്റാർട്ടപ്പ് വില്ലേജ് കൂടുതൽ ഊർജം പകർന്നു.
          സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ നമുക്കു വേണ്ടത്ര വ്യവസായ ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല. ഇൻകുബേറ്ററുകൾ സഹായകമാകുന്നത് ഇവിടെയാണ് സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായോ ചെറിയ നിരക്കുകളിലോ ലഭിക്കും. ബ്രാൻഡിങ്ങിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും ഇൻകുബേറ്ററുകൾ സഹായിക്കും സ്റ്റാർട്ടപ്പ് അക്സിലറേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങൾ സഹായിക്കും 
കൂട്ടിന് സർക്കാരും 
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ സ്റ്റർട്ടുപ്പുകൾക്കു സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം10,000 പദ്ധതികൾക്കു സഹായവുമായി രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ മൂലധനം കണ്ടെത്താൻ ഇതെല്ലാം സഹായിക്കുന്നു. വിദ്യാർത്ഥിസംരംഭരകർക്ക് ഗ്രേസ് മാർക്കും ഹാജരും നൽകുന്ന സംരംഭക നയവുമായി സംസ്ഥാന സർക്കാരും രംഗത്തുണ്ട്. 
വഴികാട്ടാൻ ഇന്നവേഷൻ സോൺ 
ഇൻകുബേഷൻ സെന്ററുകളോടു ചേർന്ന് ഇന്നവേഷൻ സോണുകളും ഇന്നുണ്ട്. വേറിട്ട ആശയങ്ങളുള്ളവർക്ക് അവ യാഥാർഥ്യമാക്കാനുള്ള സാങ്കേതിക സഹായം നൽകുന്ന ഇടങ്ങളാണിവ പല പരീക്ഷണങ്ങൾക്കും ആവശ്യമായ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ പക്കലുണ്ടാകണമെന്നില്ല. ഇതിനുള്ള സൗകര്യങ്ങളാകും ഇന്നവേഷൻ സോണുകൾ ഒരുക്കുക. 
ചൂടേകാൻ ആക്സിലറേറ്റർ 
സ്റ്റാർട്ടപ്പ് തുടങ്ങി കുറച്ചു കഴിയുമ്പോൾ പഴയഊർജം ഉണ്ടാകണമെന്നില്ല. ഇവർക്കു കരുത്തേകാനാണ് ഗൂഗിൾ ഉൾപ്പടെയുള്ളവയുടെ ആക്സിലറേറ്റർ സെന്ററുകളും പ്രോഗ്രാമുകളും. സ്റ്റർട്ടുപ്പുകൾക്കു പങ്കെടുക്കാവുന്ന മത്സരങ്ങളോ പ്രത്യേക പരിശീലന പദ്ധതികളോ ഉണ്ടാകും. മത്സരത്തിൽ വിജയിക്കുന്നവർക്കു വൻകിട കമ്പനികളുടെ സഹായവും പിന്തുണയും ലഭിക്കും. 
പണം നൽകുന്ന മാലാഖമാർ 
സ്റ്റർട്ടുപ്പുകളുടെ മാലാഖമാരാണ് ഏഞ്ചൽഇൻവെസ്റ്റർമാർ. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ടപ്രവർത്തങ്ങൾക്കു ശേഷം ഉത്പന്നവും സേവനവും വിപണിയിലെത്തിക്കാൻ കൂടുതൽ സാമ്പത്തികപിന്തുണ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലായാണ് എഞ്ചൽ ഇൻവെസ്റ്റർമാർ രക്ഷക്കെത്തുന്നത്. ഭാവിയിൽ കമ്പനി തന്നെ സ്വന്തമാക്കാനുള്ള സാധ്യതകളും ഇവരുടെ മനസ്സിലുണ്ടാകും. രത്തൻ ടാറ്റ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഏഞ്ചൽ ഇൻവെസ്റ്റർമാരുടെ നേതൃത്വത്തിൽ സംഘടനകളുണ്ട്.
         എത്ര ആസൂത്രണത്തോടെ ആരംഭിച്ചാലും കമ്പനി വേണ്ടത്ര ശ്രദ്ധ നേടിയില്ലന്നു വരും. ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള പരിശീലനം കൂടിയാണ് ഇൻകുബേഷൻ സെന്ററുകളും നൽകുന്നത്. ജോലികിട്ടാത്തതുകൊണ്ടല്ലേ കമ്പനി തുടങ്ങിയതെന്നുൽപ്പടെ പല ചോദ്യങ്ങളും നേരിടേണ്ടിവരാം. പക്ഷെ ഇത്തരം പ്രതിസന്ധികളെ നേരിട്ടു മികച്ച വിജയം സ്വാന്തമാക്കുന്ന ഒട്ടേറെ സ്റ്റർട്ടുപ്പുകൾ കേരളത്തിലുണ്ടെന്നതു ശ്രദ്ധേയം. പല എൻജിനിയറിങ് കോളേജുകളും സഹായവും നൽകുന്നുണ്ട്. 
ഗൂഗിൾ ഇഷ്ടപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പ് കോമ്പനിയോ ??
മികച്ച സ്റ്റർട്ടുപ്പുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിൽ ഈയുടെ
ഒരു മലയാളി യുവാവ് ഇടം പിടിച്ചു. പത്തനംതിട്ട കോന്നിയിൽ കുടുംബവേരുകളുള്ള ടിറ്റോ ബേബി ഇടിക്കുള (25).നാവികസേന മുൻ ഉദ്യോഗസ്ഥർ സി.കെ. ഇടിക്കുളയുടെ ഒൻജി സി ഉദ്യോഗസ്ഥഎലിസബത്തിന്റെയും മകൻ.
        അഞ്ചു സുഹൃത്തുക്കൾക്കൊപ്പം ടിറ്റോ മുംബൈയിൽ തുടക്കമിട്ട 'പ്രോഗ്രാമിങ് ഹബ്'.കംപ്യൂട്ടർ പ്രോഗ്രാമുകൾ സൗജന്യമായി പഠിക്കാൻ സൗകര്യം നൽകുന്ന വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുമാണ് ഇവർ തുടങ്ങിയത്. 20 കംപ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജുകളും ആയിരത്തിലധികം പ്രോഗ്രാമുകളും പഠിക്കാം. ഇംഗ്ലീഷിനു പുറമെ 15 വിദേശഭാഷകളിലും സേവനം ലഭ്യമാക്കുന്നു. ഔപചാരിക വിദ്യാഭ്യാസമില്ലാത്തവർക്കും കംപ്യൂട്ടർ പ്രോഗ്രാമുകൾ അനായാസം പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നു ടിറ്റോ പറയുന്നു. 
എങ്ങനെയാണു'പ്രോഗ്രാമിങ് ഹബ്'എന്ന സ്റ്റാർട്ടപ്പ് ആശയത്തിലേക്ക് എത്തിയത് ? 
ബി എസ് സി ഐടി കഴിഞ്ഞു മുംബൈയിൽ എൽ ആൻഡ് ടി കമ്പനിയിലാണ് കരിയർ തുടങ്ങിയത്. ജോലി ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ ഇടക്കിടെ മാറും. പുതിയ അപ്ഡേറ്റുകൾ വരുന്നതനുസരിച്ച് ജോലിയുടെ രീതി മാറാണം.പുതിയ വേർഷനുകൾ പഠിച്ചെടുത്തു വേണം പിന്നെ ജോലി ചെയ്യാൻ. ഇത് ഒരാളുടെയോ ഒരു കമ്പനിയുടെയോ സ്ഥിതിയല്ല. പുതിയ അപ്ഡേറ്റുകൾ നൂറുകണക്കിന് പേജുള്ള പുസ്തകങ്ങൾ നോക്കി പഠിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്താണ് വഴിയെന്ന് ആലോചന തുടങ്ങി.
         അങ്ങനെ സ്വന്തം ആവശ്യത്തിനുണ്ടാക്കിയ ആപ്ലിക്കേഷനാണ് 'പ്രോഗ്രാമിങ് ഹബ്'. പിന്നീട് സുഹൃത്തുക്കളുമായി പങ്കുവെച്ചു. നല്ല പ്രതികരണം ലഭിച്ചപ്പോൾ ഗൂഗിൾ ആപ് സ്റ്റോറിൽ ഇട്ടു.
     ലോകത്തിന്റെ പലമേഖലകളിൽനിന്ന് ആളുകൾ അതുപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് സാധ്യതകൾ തിരിച്ചറിഞ്ഞത്. 
നേരെ സ്റ്റാർട്ടപ്പ് രംഗത്തേക്ക് തിരിയുകയായിരുന്നോ ? 
അല്ല. ജോലി രാജിവെച്ച് ഇ-ബിസിനസിൽ എം ബി എ എടുത്ത ശേഷമാണ് സ്റ്റാർട്ടപ്പ് രംഗത്തേക്ക് ഇറങ്ങിയത്. രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നെയതു നാലായി. ഇപ്പോൾ ഞങ്ങൾ ആറുപേരുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ ?
ആദ്യം സ്വന്തം വീടുകളിലിരുന്നായിരുന്നു ജോലി. ശരിയാകുന്നില്ലന്നു മനസ്സിലായപ്പോൾ ഫ്ലാറ്റ് വാടക്കക്കെടുത്ത് ഓഫീസാക്കി മാറ്റി. അതോടെ ശരിക്കും കമ്പനിയുടെ സ്വാഭാവത്തിലേക്ക് വന്നു; പ്രവർത്തനം സജ്ജമായി. 
മൂലധനം, വരുമാനം ? 
വലിയ സാമ്പത്തിക പിൻബലത്തോടെയായിരുന്നില്ല തുടക്കം. ഗൂഗിൾ പ്ലേസ്റ്റോറിൽ 'പ്രോഗ്രാമിങ് ഹബ്' ആപ് പുതുമകളോടെ പുനരവതരിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഉപയോക്താക്കളായതോടെ പരസ്യക്കാരെ കണ്ടെത്തുക എളുപ്പമായി.
       ഗൂഗിൾ വഴിയുള്ള ആപ്പുകളിലും വിവിധ സേവനങ്ങളിലും പരസ്യം ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്താൻ ഗൂഗിളിനു തന്നെ മാർക്കറ്റിങ് വിഭാഗമുണ്ട്(ഗൂഗിൾ ആഡ് മോബ്).
       പരസ്യദാതാക്കൾ അവർക്കാണ് പണം നൽകുക. കമ്മീഷൻ കിഴിച്ചുള്ള തുക ഗൂഗിൾ ടീം തരും. ആ തുകയാണ് ഇപ്പോൾ വരുമാനം.
       സൗജന്യ ആപ്പിനു പുറമെ ഉപയോഗിക്കാൻ എളുപ്പമുള്ള പതിപ്പുകളും ഇറക്കിയിട്ടുണ്ട്. അവ ഡൗൺലോഡ് ചെയ്യുമ്പോൾ നിശ്ചിത തുക ഈടാക്കും 
സർക്കാർ സഹായങ്ങളോ ? 
ഈ സംരംഭം തുടങ്ങിയിട്ട് എട്ടു മാസമേആയിട്ടുള്ളു. കേന്ദ്രത്തിന്റെ സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുന്നതേയുള്ളൂ. അതു പൂർത്തിയായാൽ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 
ഭാവി പദ്ധതികൾ ? 
അടുത്ത മാസം കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്തുപരിശീലനം. ബിസ്നെസ്സ് വിപുലീകരണ പദ്ധതികൾ അവർക്കു മുന്നിൽ അവതരിപ്പിക്കും.
       ആറു മാസത്തേക്കു ഗൂഗിളിന്റെ മാർഗനിർദേശങ്ങളും സഹായവും ഞങ്ങളുടെ സ്റ്റർട്ടപ്പിനുണ്ടാകും.
(Source : malayalamanorama padavukal .23.may.2016)

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മുതൽ ഇ.എം.സ് വരെ തിരുവിതാംകൂറിന്റെ രാഷ്ട്രീയം അയ്യപ്പൻപിള്ളയുടെ ഓർമയിൽ നിന്ന്

സ്വാതന്ത്രാനന്തരം ഇന്ത്യ യൂണിയനിൽ ചേരാൻ തിരുവിതാംകൂർ മടിച്ചു നിന്ന കാലം. രാജഭരണത്തിൽ നിന്നു ജനായത്ത ഭരണത്തിലേക്ക് മാറാതെ തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുന്നതിനെ കുറിച്ചു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടംതാണുപ്പിള്ളയുടെ മനസ്സറിയാനുള്ള ദൗത്യം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് 1947ജൂലൈയിൽ ഏൽപിച്ചത് അഡ്വ. കെ അയ്യപ്പൻപിള്ളയെയായിരുന്നു. ഈ മാസം24ന് 102 പിറന്നാൾ ആഘോഷിക്കുന്ന അയ്യപ്പൻ പിള്ള ഓർമ പുസ്തകം തുറക്കുന്നു.
          പട്ടവും സഹപ്രവർത്തകരും അന്ന് സതന്ത്രസമരത്തിൽ പങ്കെടുക്കുത്തു പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആർ ഗോപാലപ്പിള്ളയ്‌ക്കൊപ്പം ജയിലിലെത്തിയ അയ്യപ്പൻ പിള്ളയോടു പട്ടം തുറന്നടിച്ചു: "സി പി രാമസ്വാമി സ്റ്റേറ്റ് കോൺഗ്രസിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിലും പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെയുള്ള സ്വതന്ത്ര നിലപാടിനെ അംഗീകരിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ എറെ വൈകിപ്പോയി. ഇനി ഇന്ത്യൻ യൂണിയനിൽ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ്....."
         ഇക്കാര്യം സഹപ്രവർത്തകരോട് പറയരുതെന്ന് അയ്യപ്പൻപ്പിള്ള അഭ്യർത്തിച്ചപ്പോൾ പട്ടം കൂട്ടിച്ചേർത്തു:പി. എസ് നടരാജ പിള്ളയോട് മാത്രം പറയും(സ്വതന്ത്രസമരസേനാനിയും പിന്നീട് പട്ടം മന്ത്രിസഭയിൽ അംഗമായി). അയ്യപ്പൻപിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി ജൂലൈ 28ന് ശ്രീ ചിത്തിര തിരുനാൾ കമ്പിസന്ദേശത്തിലൂടെ 1947 ജൂലായ് 28ന് തിരുവിതാംകൂർ ലയന തീരുമാനം ഡൽഹിയെ അറിയിച്ചു. ഒപ്പ് വെച്ച കത്ത് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് അയക്കുകയും ചെയ്തു. അന്നു രാത്രിയിലാണ് സി. പി ക്ക് വെട്ടേറ്റത്
     നിയമോപദേഷ്ടാവും ദിവാനും തിരുവിതാംകൂറിൽ 16 വർഷം(1931 - 1947) ഉരുക്കുമുഷ്ടിയായി നിന്ന സി.പി രാമസ്വാമി അയ്യർ സ്ഥാനമൊഴിഞ്ഞ് 1947 ഓഗസ്റ്റ്19ന് ഊറ്റിയിലേക്ക് പോയി.
     ഇതിനിടെ അയ്യപ്പൻ പിള്ളയെ ശ്രീ ചിത്തിര തിരുന്നാൾ വീണ്ടുമൊരു ദൗത്യം കൂടിയേല്പിച്ചു. അധികാര കൈമാറ്റത്തിനു മുമ്പ് ഓഫീഷ്യറ്റിങ് ദിവാനായി ജി. പരമേശ്വരൻ പിള്ള, പി ജി എൻ ഉണ്ണിത്താൻ എന്നിവരിൽ ആരെ വേണമെന്നു പാട്ടെത്തിന്റെ അഭിപ്രായമറിയാനായിരുന്നു നിർദ്ദേശം. പി.എസ് നടരാജ പിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിർദ്ദേശിക്കുകയും ചെയ്തു. ഉണ്ണിത്താൻ സ്ഥാനമേറ്റു.
      ഇടക്കാല മന്ത്രിസഭ രൂപീകരിക്കുന്നതിനു കവടിയാർ കൊട്ടാരത്തിൽ ആലോചന തുടങ്ങി. സ്റ്റേറ്റ് കോൺഗ്രസിലെ മൂന്ന് നേതാക്കളുടെ പേര് കൊട്ടാരം മുന്നോട്ട് വെച്ചു പട്ടത്തിന്റെ അഭിപ്രായമാറിയാൻ അയ്യപ്പൻ പിള്ളക്ക് കൊട്ടാരത്തിൽ നിന്ന് വിളിയെത്തി. അയ്യപ്പൻ പിള്ള അത് ഇങ്ങനെ ഓർമിക്കുന്നു:  "പട്ടം താണുപിള്ള, ടി.എം വർഗീസ്, സി കേശവൻ എന്നീ പേരുകളുമായി പാട്ടത്തിനു മുന്നിലെത്തി പട്ടവും ടി. എം വർഗീസും കൂടിയാലോചിച്ചപ്പോൾ സി കേശവനെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചത് പരിഗണിച്ചായിരുന്നു ഈ നിലപാട് പകരം, എസ് എൻ ഡി പി യോഗം  പ്രസിഡന്റും റിട്ട. ജില്ല ജഡ്ജിയുമായ എം ഗോവിന്ദന്റെ പേര് അവർ മുന്നോട്ട് വെച്ചു പി.എസ് നടരാജെപിള്ള മൂന്ന് പേരുകളും എഴുതി നൽകി. കത്ത് കണ്ടയുടൻ മഹാറാണി ചോദിച്ചു: സി കേശവന്റെ പേര് എന്തേ ഒഴിവാക്കി? പട്ടവും ടി എം വർഗീസും സി കേശവാനുമല്ലേ കോൺഗ്രസിലെ ഏറ്റവും മുൻനിരനേതാക്കളെന്നും റാണി ചോദിച്ചു. കോഴഞ്ചേരി പ്രസംഗത്തിന്റെ കാര്യം പറഞ്ഞപ്പോൾ, അതു പഴയകാര്യമാണെന്നും അവഗണിക്കണമെന്നും റാണി നിർദേശിച്ചു. റാണി തന്നെ ഗോവിന്ദന്റെ പേര് വെട്ടി സി. കേശവന്റെ പേര് എഴുതിച്ചേർത്തു. വീണ്ടും ലിസ്റ്റ് പട്ടത്തിനു കൈമാറി. എന്നാൽ ഗോവിന്ദനെ ഉൾപ്പെടുത്താൻ കൊട്ടാരത്തിൽ നിന്നു നിർദ്ദേശം വന്നു ".
       പട്ടത്തിന്റെ അധ്യക്ഷതയിൽ നിയമസഭാ അസംബ്ലി മണ്ഡലങ്ങൾ നിർണ്ണയിക്കാൻ റിഫോംസ് കമ്മീഷൻ രൂപീകരിച്ചെങ്കിലും ഇക്കാര്യത്തിൽ ശുപാർശകൾ നൽകാൻ പി.എസ് നടരാജപിള്ള, കളത്തിൽ വേലായുധൻ നായർ, അയ്യപ്പൻ പിള്ള എന്നിവരെ ചട്ടം ചുമതലപ്പെടുത്തി. ഇതു പിന്നീട് കമ്മീഷൻ പരിഗണിക്കുകയും ചെയ്തു. എന്നാൽ എ. നേശമാണിയുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിലെ തമിഴരുടെ താല്പര്യം സംരക്ഷിക്കാനെന്നപേരിൽ നീക്കം തുടങ്ങിയതു തലവേദനയായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്വാധീനം തെക്കൻ താലൂക്കുകളിൽ തകർക്കാൻ സി പി ഇതിനു ചാരടുവലിച്ചതായി അന്നു സംസാരമുണ്ടായിരുന്നുവെന്നും അയ്യപ്പൻ പിള്ള ഓർമിക്കുന്നു.
      തിരുവിതാംകൂർ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പുകാലത്തെക്കുറിച്ച് പാർട്ടി നേതാക്കൾക്കിടയിൽ അണികളിലും വ്യാപകമായ പരാതികൾ ഉയർണവേളയിലാണു പട്ടത്തിന്റെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം വന്നത് - സ്‌റ്റേറ്റ് കോൺഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കും. ഇതിനിടെ പട്ടത്തിനെതിരെ പാർട്ടിയിൽ പടനീക്കമുണ്ടായി. അവരെ ഒതുക്കികൊണ്ടാണു പട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ അല്ലാത്തവരും സിപിക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയവരുമൊക്കെയുണ്ടായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ തമിഴ്‌നാട് കോൺഗ്രസ് സീറ്റുകൾ പിടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഭൂരിപക്ഷം നേടി.
     നിയമസഭയുടെ ഉദ്ഘാടനം ഓഫീഷ്യേറ്റിംഗ് ദിവാൻ ഉണ്ണിത്താൻ നിർവഹിച്ചു. 1948 മാർച്ച് 24നു പട്ടം താണുപിള്ള പ്രധാനമന്ത്രിയാമായും ടി. എം വർഗീസ്, സി. കേശവൻ എന്നിവർ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജകീയ ഭരണത്തിനു പൂര്ണവിരാമം. ജനായത്ത ഭരണത്തിന്റെ തുടക്കവും"
      "മന്ത്രിസഭ സ്ഥാനമേറ്റതിനു പിന്നാലെ പാർട്ടിയിലും നിയമാസഭാകക്ഷിയിലും തർക്കങ്ങൾ തുടങ്ങി. ഭിന്നത രൂക്ഷമാകുന്നതിനിടെ പി. എ. എസ് നടരാജ പിള്ള ,ജി. രാമചന്ദ്രൻ, എം.കെ. കോരൻ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ടി.എം.വർഗീസിനോടും സി. കേശവനോടും ആലോചിക്കാതെയാണു പട്ടം തീരുമാനത്തതെന്നു പരാതി ഉയർന്നതോടെ ഭിന്നത രൂക്ഷമായി. പാർട്ടിയിലെ കലഹവും മൂപ്പിളമത്തർക്കവും മന്ത്രിസഭയിലെ ഭിന്നതയും മൂർച്ഛിച്ചതോടെ പട്ടത്തെ നീക്കാൻ കുമ്പലത്തു ശങ്കുപിള്ളയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി. നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് വന്നപ്പോൾ രാജിനൽകാൻ ഞാനടക്കമുള്ള അടുത്ത സഹപ്രവർത്തകർ നിർദേശിക്കുകയായിരുന്നു.ഏഴുമാസം പിന്നിട്ട മന്ത്രിസഭ അങ്ങനെ നിലംപൊത്തി.
1948ഒക്ടോബർ 17നു പട്ടം താണുപിള്ള രാജി സമർപ്പിച്ചു. തുടർന്നു പറവൂർ ടി.കെ നാരായണൻ പിള്ള പ്രധാനമന്ത്രിയായി.1949 ജനുവരി തിരുകൊച്ചി സംസ്ഥാനമായപ്പോൾ അദ്ദേഹം ആദ്യ മുഖ്യമന്ത്രിയായി ടി.കെയുടെ മന്ത്രിസഭയിൽ അംഗമായ ആനി മസ്‌ക്രീൻ മറ്റൊരു മന്ത്രിയായ ജോൺ ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസ് പക്ഷേ രാജിക്കു സന്നദ്ധനായില്ല. പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേതൃത്വത്തിൽ ഇതോടെ കലാപം തുടങ്ങി. ടി. കെ മന്ത്രിസഭ രാജിനൽകി. തുടർന്ന് സി.കേശവൻമുഖ്യമന്ത്രിയായി ചുമതലയേറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ എ.ജെ.ജോൺ, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 1954ൽ വീണ്ടും തിരഞ്ഞെടുപ്പു വന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി മാറിയ പട്ടം താണുപിള്ള അങ്ങനെ വീണ്ടും മുഖ്യമന്ത്രിയായി. തെക്കൻ തിരുവിതാംകൂറിലെ പോലീസ് വെടിവെപ്പിന്റെ പേരിൽ വന്ന അവിശ്വാസ പ്രമേയം പാസായതോടെ പട്ടം രാജി നൽകി.
തുടർന്ന്1955നവംബർ ഒന്നിന് ഐക്യകേരളം രൂപംകൊണ്ടു. വൈകാതെ പനമ്പിള്ളി മന്ത്രസഭ വീണു.1957ൽ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. പിന്നീടു മന്ത്രിസഭകൾ മാറിമാറി വന്നു ഇപ്പോഴിതാ പതിനാലാം നിയമാസഭയും പുതിയൊരു മന്ത്രിസഭയുടെ പിറവിയും "
        അയ്യപ്പൻ പിള്ള വിശ്രമിക്കുന്നില്ല. 1948ൽ തിരുവിതാംകൂറിലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്ഥാനർത്തിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭ മുൻകൗൺസിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബി.ജെ.പി മുൻ സംസ്ഥാന വൈസ്പ്രെസിഡന്റായ ഇദ്ദേഹം ബിജെപി ക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

(Source: malayalamanorama, Sunday may 22 .2016)

ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന കണ്ടെത്തി

ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന സൂപ്പർബർഗ് ബാക്ടീരിയയുടെ പ്രോട്ടീൻ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ചികിൽത്സരംഗത്ത് നിർണ്ണായക വഴിത്തിരിവിന് ...