വീണ്ടും ഉപയോഗിക്കാവുന്ന ഇന്ത്യയുടെ സ്പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും മെയ് 23 രാവിലെ 7 മണിക്കായിരുന്നു വിക്ഷേപണം. ബഹിരാകാശ ധവാൻ ദൗത്യത്തിന് ശേഷം കത്തി നശിക്കാത്ത റോക്കറ്റ് എന്ന ചരിത്രചുവടുവയ്പ്പിലേക്കുള്ള ആദ്യഘട്ടമാണ് ഐസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
രാവിലെ 7 മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിൾ ബംഗാൾ ഉൾക്കടലിൽ പതിക്കും. ഏകദേശം 20 മിനിറ്റ് സമയം മാത്രമാണ് ഇതിനു വേണ്ടി വരിക.പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും ഇതുവരെ വിജയത്തിലെത്തിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
ഇത്തരത്തിൽ നാസ ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചിലവിൽ ഗണ്യമായ കുറവ് വരുത്താൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണ്ണസജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ ആറു മടങ്ങു ചെറുതാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ആർ എൽ വി ടി ഡി. കാഴ്ച്ചയിൽ യു എസ് സ്പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്.
രാവിലെ 7 മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിൾ ബംഗാൾ ഉൾക്കടലിൽ പതിക്കും. ഏകദേശം 20 മിനിറ്റ് സമയം മാത്രമാണ് ഇതിനു വേണ്ടി വരിക.പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും ഇതുവരെ വിജയത്തിലെത്തിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല.
ഇത്തരത്തിൽ നാസ ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചിലവിൽ ഗണ്യമായ കുറവ് വരുത്താൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണ്ണസജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാൾ ആറു മടങ്ങു ചെറുതാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ആർ എൽ വി ടി ഡി. കാഴ്ച്ചയിൽ യു എസ് സ്പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്.
ഈ സ്പേസ് ഷട്ടിലിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ
ഈ സ്പേസ് ഷട്ടിൽ നിർമ്മിച്ചത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ്. 600 ഓളം ശാസ്ത്രജ്ഞർ 5 വർഷം കഠിന പരിശ്രമം ചെയ്തതിന്റെ ഫലമായാണ് 6.5 മീറ്റർ നീളവും 1.75 ടൺ ഭാരവുമുള്ള ബഹീരാകാശവാഹനം നിർമ്മിക്കപ്പെട്ടത്. മൊത്തം ചിലവ് 95 കോടി രൂപ.
ആദ്യമായാണ് ഇന്ത്യ വിമാനത്തിന്റെ മാതൃകയിൽ ഒരു സ്പേസ് ഷട്ടിൽ ഐ എസ് ആർ ഒ വിക്ഷേപിക്കുന്നത്.
പുനരുപയോഗത്തിനു പ്രാപ്തിയുള്ള വാഹനമായതിനാൽ ബഹീരാകാശത്ത് സാധനങ്ങൾ എത്തിക്കാനുള്ള ചിലവ് 10 മടങ്ങ് കുറക്കാൻ സാധിക്കും. നിലവിൽ ഒരു കിലോയോളം വരുന്ന വസ്തു ബഹീരാകാശത്തെത്തിക്കാൻ 20,000 ഡോളറാണ് ചിലവ്.
ഇതുപോലെ രണ്ടുവാഹനങ്ങൾ കൂടി നിർമ്മിക്കാൻ ഐ എസ് ആർ ഒ പദ്ധതിയിടുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ, 2030 ഓടെ, 40 മീറ്റർ നീളമുള്ള 'ജയിന്റ് വഹിക്കി'ളാകും നിർമ്മിക്കുക.
9 ടൺ വരുന്ന റോക്കറ്റ് എഞ്ചിനിലാണ് RLV-TD വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്നും 500 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലെ സാങ്കൽപ്പിക റൺവേയിലേക്ക് ഇത് പതിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചു ഭൂമിയിലെത്താൻ കഴിയുന്ന വിധത്തിലാണ് RLV-TD നിർമ്മിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ISRO ചിറകുള്ള ഒരു യന്ത്രവാഹനം വിക്ഷേപിച്ചതിന്ശേഷം അത് ഒരു make-shift റൺവേയിലേക്ക് തിരിച്ചിറക്കുന്നത്.
RLV നിർമ്മാണത്തിന്റെ മൂന്നാം ഘട്ടത്തിൽ ബഹീരാകാശയാത്രകരെ അയക്കാൻ ഇന്ത്യക്ക് കഴിയും.
നിലവിൽ ഒരു രാജ്യവും ഒരു വിമാനമോഡലിലുള്ള ബഹീരാകാശ വാഹനം ബഹീരാകാശത്തേക്ക് അയാക്കുന്നില്ല. യു എസ് 2011ൽ തങ്ങളുടെ സ്പേസ്ഷട്ടിലുകളുടെ ഉപയോഗം നിർത്തി. റഷ്യയാകട്ടെ 1989ൽ ഒരിക്കൽ മാത്രമാണ് തങ്ങളുടേത് ഉപയോഗിച്ചത്.
എന്നാൽ അന്തിമമായി രൂപകൽപ്പന ചെയ്യുന്ന ആർ എൽ വിക്ക് 32 മീറ്റർ നീളവും 72 ടൺ ഭാരവുമുണ്ടാകും.പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്പേസ് ഷട്ടിൽ സജ്ജമാകാൻ 15 വർഷത്തോളമെടുക്കുമെന്നാണ് ഐ എസ് ആർ ഒ യുടെ കണക്കുകൂട്ടൽ
ആദ്യമായാണ് ഇന്ത്യ വിമാനത്തിന്റെ മാതൃകയിൽ ഒരു സ്പേസ് ഷട്ടിൽ ഐ എസ് ആർ ഒ വിക്ഷേപിക്കുന്നത്.
പുനരുപയോഗത്തിനു പ്രാപ്തിയുള്ള വാഹനമായതിനാൽ ബഹീരാകാശത്ത് സാധനങ്ങൾ എത്തിക്കാനുള്ള ചിലവ് 10 മടങ്ങ് കുറക്കാൻ സാധിക്കും. നിലവിൽ ഒരു കിലോയോളം വരുന്ന വസ്തു ബഹീരാകാശത്തെത്തിക്കാൻ 20,000 ഡോളറാണ് ചിലവ്.
ഇതുപോലെ രണ്ടുവാഹനങ്ങൾ കൂടി നിർമ്മിക്കാൻ ഐ എസ് ആർ ഒ പദ്ധതിയിടുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ, 2030 ഓടെ, 40 മീറ്റർ നീളമുള്ള 'ജയിന്റ് വഹിക്കി'ളാകും നിർമ്മിക്കുക.
9 ടൺ വരുന്ന റോക്കറ്റ് എഞ്ചിനിലാണ് RLV-TD വിജയകരമായി വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്നും 500 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലെ സാങ്കൽപ്പിക റൺവേയിലേക്ക് ഇത് പതിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചു ഭൂമിയിലെത്താൻ കഴിയുന്ന വിധത്തിലാണ് RLV-TD നിർമ്മിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ISRO ചിറകുള്ള ഒരു യന്ത്രവാഹനം വിക്ഷേപിച്ചതിന്ശേഷം അത് ഒരു make-shift റൺവേയിലേക്ക് തിരിച്ചിറക്കുന്നത്.
RLV നിർമ്മാണത്തിന്റെ മൂന്നാം ഘട്ടത്തിൽ ബഹീരാകാശയാത്രകരെ അയക്കാൻ ഇന്ത്യക്ക് കഴിയും.
നിലവിൽ ഒരു രാജ്യവും ഒരു വിമാനമോഡലിലുള്ള ബഹീരാകാശ വാഹനം ബഹീരാകാശത്തേക്ക് അയാക്കുന്നില്ല. യു എസ് 2011ൽ തങ്ങളുടെ സ്പേസ്ഷട്ടിലുകളുടെ ഉപയോഗം നിർത്തി. റഷ്യയാകട്ടെ 1989ൽ ഒരിക്കൽ മാത്രമാണ് തങ്ങളുടേത് ഉപയോഗിച്ചത്.
എന്നാൽ അന്തിമമായി രൂപകൽപ്പന ചെയ്യുന്ന ആർ എൽ വിക്ക് 32 മീറ്റർ നീളവും 72 ടൺ ഭാരവുമുണ്ടാകും.പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്പേസ് ഷട്ടിൽ സജ്ജമാകാൻ 15 വർഷത്തോളമെടുക്കുമെന്നാണ് ഐ എസ് ആർ ഒ യുടെ കണക്കുകൂട്ടൽ
(Source : asianet news may . 24 . 2016)


No comments:
Post a Comment